മായം
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
കട്ടൻ കാപ്പിയും കുടിച്ച് സാഹിത്യം വായിക്കുന്ന സുഖം പോലെ തന്നെയാണ് കടലയും കൊറിച്ച് മiദ്യപിക്കുന്നതെന്ന് സുമേഷേട്ടൻ പറഞ്ഞു. ആ ഉപമ എനിക്ക് രസിച്ചില്ല. യാതൊരു മാറ്റവും ഉണ്ടാക്കാൻ പറ്റാതെ മച്ചിൽ തട്ടി താഴെ വീഴാൻ വേണ്ടി മാത്രം എന്റെ ശബ്ദം ഉയർന്നു. ഒരു വായനക്കാരിയെന്ന നിലയിൽ അത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ…
മiദ്യം പോലെ കാപ്പിയും ശരീരത്തിന് കേട് തന്നെയെന്നും പറഞ്ഞ് സുമേഷേട്ടൻ ഒന്ന് കൂടി ഒഴിക്കുകയാണ്. വേണമെങ്കിൽ നീയും കുടിച്ചോളൂ വെന്ന് കൂടി അങ്ങേര് പറഞ്ഞു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല.
ഞാൻ ആലോചിക്കുകയായിരുന്നു. എങ്ങനെയാണ് സാഹിത്യ വായന പ്രശ്നമാകുന്നത്! എഴുതുന്നവർ പടച്ച് വിടുന്ന സ്നേഹ സങ്കൽപ്പങ്ങൾ വിഴുങ്ങി അതിൽ ജീവിക്കുന്ന വിഡ്ഢിയാണ് പോലും ഞാൻ! ജീവിതത്തിൽ പത്രം പോലും വായിക്കാത്ത സുമേഷേട്ടന്റെ അഭിപ്രായമാണ്. ശരിയായിരിക്കും. വരികളിലൂടെ ഞരമ്പുകളിൽ എത്തുന്ന കഥാപാത്രങ്ങൾ എന്നെപോലെയുള്ള വായനക്കാരുടെ ജീവിതത്തെ സ്വാധീനിക്കു ന്നുണ്ടാകാം. എന്നുവെച്ച് മiദ്യത്തോളം അപകടമാണോ പുസ്തകങ്ങൾ…!
ഭർത്താവിന്റെ കുടി കുറയ്ക്കാൻ പറ്റുന്നില്ലല്ലോയെന്ന ചിന്ത ഈയിടെയായി എന്നിൽ നന്നായിട്ടുണ്ട്. അങ്ങനെ, ചിന്തിക്കുമ്പോഴും, വളർച്ചയിൽ എത്തിയ ഒരാളെ എന്തിനാണ് നിയന്ത്രിക്കാൻ പോകുന്നതെന്നും സംശയിച്ചിരുന്നു. ഹാനികരമാണെന്ന് അറിഞ്ഞിട്ടും ശീലങ്ങൾ തുടരുന്ന ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ എന്തിനാണ് ഇടപെടുന്നതെന്നും എനിക്ക് തോന്നി.
പുതിയ എഴുത്തുകാരനായ രാജൻ വർഗ്ഗീസിന്റെ മiദ്യത്തിന്റെ ഗന്ധമെന്ന നോവലെടുത്ത് തുറക്കുന്നത് അങ്ങനെയാണ്. ഒരിക്കൽ വായിച്ചതായിരുന്നു. വീണ്ടും വേണമെന്ന് വെറുതേ ആ നേരം തോന്നുക യായിരുന്നു. എനിക്ക് വേണ്ടി എഴുതിയത് പോലെയൊരു കഥയായി മiദ്യത്തിന്റെ ഗന്ധം അനുഭവപ്പെടുന്നു. ആ കഥയിലെ പാത്രങ്ങളെ ഓരോന്നായി ആ വേളയിൽ പുറത്തെടുത്തു.
മiദ്യപാനിയാണെങ്കിലും സുകുമാരൻ നെറിയുള്ളവനാണ്. പുറത്തൊരു കൂട്ടത്തിലും പെടാതെ എന്നും വൈകുന്നേരം തന്റെ വീട്ടിൽ നിന്ന് തന്നെ അയാൾ കുടിക്കും. ഈയിടെ കാണപ്പെടുന്ന എന്റെ സുമേഷേട്ടനെ പോലെ…
സുകുമാരന്റെ സുശീല എന്നെ പോലെയുള്ള ഒരു പാവം വീട്ടമ്മയാണ്. ഭർത്താവിനേയും കുഞ്ഞുങ്ങളേയും നോക്കി തന്റെ ഇഷ്ടങ്ങളുമായി ജീവിക്കുന്നു. എനിക്കും സുശീലയ്ക്കും ചെറുപ്പം തൊട്ടേ ഇഷ്ടം വായനയാണ്. ഞങ്ങൾ എന്തും വായിക്കും, സങ്കൽപ്പങ്ങളുടെ ഏത് ചില്ലകൾ കണ്ടാലും കൂടൊരുക്കും. യഥാർഥ്യങ്ങളെയെല്ലാം ചെറു ചിരിയിൽ തള്ളി കളയും…
മiദ്യപിച്ചെത്തുന്ന സുകുമാരനുമായി തർക്കിക്കാൻ സുശീല തയ്യാറാകില്ല. തർക്കിച്ചാൽ അയാൾ പറയും വേണമെങ്കിൽ നീയും കുടിച്ചോളുവെന്ന്. സുമേഷേട്ടനും അങ്ങനെ തന്നെയല്ലേ…!
പക്ഷെ, അങ്ങനെ പറഞ്ഞാൽ എങ്ങനെയാണെന്ന് സുശീല ചോദിച്ചു. അത് ഇങ്ങനെയാണെന്ന് പറഞ്ഞ് സുകുമാരൻ അവളുടെ ചുണ്ടിൽ ഉമ്മ വെക്കുകയായിരുന്നു. പരിചയമുള്ള ആ മiദ്യത്തിന്റെ മണം മീശയിലൂടെ കുiത്തി അവളുടെ ഞരമ്പുകളെ ആലസ്സ്യപ്പെടുത്തി. അവളൊരു തൂവൽ പോലെ സുകുമാരന്റെ വിയർപ്പിലേക്ക് ചേർന്നു.
കഥയിൽ നിന്ന് കണ്ണുകൾ എടുത്തപ്പോൾ അങ്ങനെ തന്നെയാണ് എന്റെ ജീവിതവുമെന്ന് തോന്നി. ആദ്യമായി വായിച്ചപ്പോഴും തോന്നിയിരുന്നു. എന്നാലും സ്പിരിറ്റിന്റെ ചൂരുള്ളപ്പോഴൊന്നും സുമേഷേട്ടന്റെ ചുണ്ടുകളുമായി ചുംiബനത്തിൽ ഏർപ്പെടാൻ ഞാൻ തയ്യാറായിട്ടില്ല. തീരേ വഴങ്ങാതിരിക്കുന്നതിനെ കുറിച്ച് പോലും ഇടയ്ക്ക് ചിന്തിച്ചിരുന്നു.
ആ നേരം സുമേഷേട്ടനെ കുറിച്ച് ആലോചിക്കും. ഒന്നുമില്ലെങ്കിലും കുടിക്കുന്നത് വീട്ടിൽ നിന്നല്ലേ.. ഒരു കുഴപ്പവും ഉണ്ടാക്കുന്നില്ല. പിന്നെ എനിക്കും കാണില്ലേ ആഗ്രഹങ്ങൾ..
ഒരുനാൾ, കുഞ്ഞുങ്ങളൊക്കെ ഉറങ്ങി മലർന്ന ഒരു രാത്രിയിൽ സുമേഷേട്ടൻ എന്റെ പള്ളയിലേക്ക് കൈകൾ തടവി. തിരിഞ്ഞ് കിടന്നപ്പോൾ ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഉരസ്സിയിരുന്നു. ഓക്കാനി ക്കാനെന്ന പോലെ ഞാൻ ഒച്ചയുണ്ടാക്കി. ഇളയവൾ ഉണർന്നിട്ടും പറയാനുള്ളത് പറയുകയും ചെയ്തു.
‘നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചോളൂ… കുiടിച്ചിട്ട് എന്നെ മുട്ടണ്ട..’
സുമേഷേട്ടൻ യാതൊന്നും പറഞ്ഞില്ല. കട്ടിലിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുകയും ചെയ്തു. അതിന് ശേഷം എന്റെ ചൂട് തേടി അങ്ങേര് വന്നിട്ടില്ല. പിന്നീടുള്ള ഞങ്ങളുടെ സംസാരങ്ങളുടെയെല്ലാം തൊണ്ടയിൽ ഭാരമില്ലാത്ത ഒരു കനമുണ്ടായിരുന്നു.
സുമേഷേട്ടൻ പറഞ്ഞതൊക്കെ ശരിയാണ്. വായിക്കാൻ തീരേ ഇഷ്ടമില്ലാത്ത എന്റെ ഭർത്താവ് ഒരിക്കൽ പോലും നീയും വായിക്കരു തെന്ന് എന്നോട് പറഞ്ഞിട്ടില്ല. പറയുന്ന പുസ്തകങ്ങൾ മുഴുവൻ വാങ്ങിച്ച് തരുകയും ചെയ്യും. എന്നാലും അതുപോലെയാണോ ഇത്. അങ്ങേരുടെ ആരോഗ്യത്തിന്റെ കാര്യമല്ലേ…
ആർക്കും എങ്ങനെ വേണമെങ്കിലും ജീവിക്കാം. മറ്റൊരാളെ അസ്വസ്ത്ഥ മാക്കാതിരുന്നാൽ മതി. എന്തുകൊണ്ടോ മiദ്യത്തിന്റെ മണം എനിക്ക് ഇഷ്ട്ടമല്ല. അച്ചടി കടലാസ്സുകളുടെ ഗന്ധത്തിലേക്ക് മാത്രം തുളച്ച് കയറിയ മൂക്ക് മiദ്യത്തെ തീർത്തും റദ്ദ് ചെയ്തിരിക്കുന്നു.
പക്ഷേ, രാജൻ വർഗ്ഗീസിന്റെ സുശീല എന്നെ പിന്തുടരുന്നുണ്ടായിരുന്നു. എങ്ങനെയാണ് അവൾക്ക് മiദ്യത്തിന്റെ ഗന്ധത്തിലേക്ക് ആഴ്ന്നിറ ങ്ങാൻ സാധിക്കുന്നതെന്ന് ചിന്തിക്കുമ്പോൾ അതിശയം തോന്നുന്നു. സുമേഷേട്ടൻ പറഞ്ഞതായിരിക്കും ശരി. ഈ എഴുത്തുകാരെല്ലാം ഓരോ കള്ള കഥകൾ പടച്ചുവിട്ട് എന്നെ പോലെയുള്ളവരെ പറ്റിക്കുകയാണ്. രാജൻ വർഗ്ഗീസിനോട് ഞാൻ കൊഞ്ഞനം കുത്തി.
മാസം ഒന്ന് കഴിഞ്ഞിട്ടും സുമേഷേട്ടൻ കുiടി കുറയ്ക്കുകയോ എന്നെ പൊതിഞ്ഞ് കിടക്കാൻ അടുത്തേക്ക് വരുകയോ ചെയ്തില്ല. ആ വിഷമം സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഒരുനാൾ കുഞ്ഞുങ്ങൾ ഉറങ്ങിയതിന് ശേഷം നിങ്ങൾക്ക് കെട്ട്യോളെക്കാൾ മുഖ്യം കുപ്പിയാണല്ലേയെന്ന് ഞാൻ ചോദിച്ചു. ആണെന്ന വിധം സുമേഷേട്ടന്റെ മiദ്യത്തിന്റെ തല ആടുകയും ചെയ്തു.
കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. എന്നിലും കൂടുതൽ പ്രധാന്യ മാണെങ്കിൽ ഞാൻ പിന്നെ എന്തിനാണ് ഇവിടെയെന്ന് എനിക്ക് തോന്നി. അiടിച്ച് കiരള് വീiർത്ത് പൊട്ടുമ്പോൾ നോക്കാൻ വേറെയാളെ നോക്കിയാൽ മതിയെന്നും പറഞ്ഞ് ഞാൻ കണ്ണുകൾ വിടർത്തി സുമേഷേട്ടന്റെ അരികിൽ നിന്നു. അതിന് അങ്ങേര് എനിക്ക് ഇഷ്ടമുള്ള രീതിയിൽ ചിരിക്കുകയും. എന്റെ കരള് നീയല്ലെടീയെന്ന് പാടുകയും ചെയ്തു.
‘അപ്പോ.. ഞാൻ കേടായാലും കുഴപ്പമില്ലെന്നല്ലേ…!’
വിതുമ്പലുകളുടെ മൂക്ക് പിഴിഞ്ഞ് സുമേഷേട്ടന്റെ ഷർട്ടിടാത്ത തോളിൽ ഉരച്ച് കൊണ്ടാണ് ഞാനത് പറഞ്ഞത്. ആ കൈകൾ എന്റെ മുഖത്തെ പൊതിഞ്ഞെടുത്തു. ഭർത്താവിന്റെ കണ്ണ് കലങ്ങിയാൽ കുഴഞ്ഞ് പോകുന്ന ഭാര്യയായത് കൊണ്ടുമാത്രം എന്താ ഇങ്ങനെ നോക്കുന്ന തെന്ന് പതിയേ ഞാൻ ചോദിച്ചു.
‘ഒന്നുമില്ല….!’
പുരികങ്ങൾ പിടപ്പിച്ചാണ് സുമേഷേട്ടനത് പറഞ്ഞത്. ഇങ്ങനെയൊക്കെ പറയുന്നത് നിങ്ങളുടെ നല്ലതിന് വേണ്ടിയല്ലേ പൊന്നേയെന്ന് പറഞ്ഞ് ഞാൻ ആ മാiറിലേക്ക് വീഴുകയായിരുന്നു.
‘ഇനി നിന്റെ സമ്മതമില്ലാതെ കുടിക്കില്ലെടി കരളേ…’
സുമേഷേട്ടന്റെ ആ വാക്കുകൾ തീരേ പ്രതീക്ഷിച്ചിരുന്നില്ല. എനിക്ക് സന്തോഷമായി. ഞാൻ കണ്ണുകൾ തുടച്ചു. അടുത്തുണ്ടായിട്ടും മുഖം തിരിഞ്ഞ് നിന്ന മാസങ്ങളുടെ പരിഭവങ്ങളെല്ലാം ചേർത്ത് പിന്നെയൊരു ലയനമായിരുന്നു. എന്റെ കടലാസ്സ് പോലെയുള്ള ഉള്ളത്തിലേക്ക് മiദ്യം ഒഴുകി. പ്രേമത്തിന്റെ ഗന്ധമല്ലാതെ മറ്റൊന്നും തലയ്ക്ക് തിരിച്ചറിയാനും സാധിക്കുന്നില്ല. ആ തലയിലേക്കാണ് രാജൻ വർഗ്ഗീസിന്റെ വരികളൊരു അശരീരി പോലെ കടന്ന് വന്നത്.
‘മിത മiദ്യപാനിയായ പുരുഷന്റെ നാക്കിലൊരു മായാജാലമുണ്ട്. മനസ്സുകളെ കോർത്തെടുത്ത് മയക്കാനുള്ള വാക്ക് ചാതുർഥ്യവുമുണ്ട്. വിശ്വസിക്കരുത് പെണ്ണേ… അടുത്ത ഉദയം കൊള്ളുമ്പോഴേക്കും അവനെല്ലാം മറന്ന് പോയിട്ടുണ്ടാകും..!!!’
