സ്റ്റോറി by Jk
“” എന്തുപറ്റി ചിത്ര? നിന്റെ സ്വന്തം ഭർത്താവ് വീട്ടിലേക്ക് വന്നിട്ട് ആ മുഖത്ത് സന്തോഷം അല്ലല്ലോ, പകരം ടെൻഷൻ ആണല്ലോ? ബാംഗ്ലൂരിലേക്ക് ബിസിനസ് മീറ്റിംഗ് എന്ന് പറഞ്ഞ് പോകുന്ന ഞാൻ ഉടനെ ഒന്നും തിരിച്ചു വരില്ല എന്ന് കരുതിയല്ലേ? “”
വിപിൻ ഒരു ചിരിയോടെ ചോദിച്ചപ്പോൾ ചിത്രയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി.. അവൾക്ക് ആകെ പരിഭ്രമം ആയി.. കഴിഞ്ഞ ദിവസം ആണ് വിപിൻ വന്നു പറയുന്നത് തിങ്കളാഴ്ച ബാംഗ്ലൂരിലേക്ക് പോകും എന്ന്.. ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട് ഒരാഴ്ചയിൽ കൂടുതൽ അവിടെത്തന്നെ തങ്ങേണ്ടിവരും നീ വേണമെന്ന് ഉണ്ടെങ്കിൽ നിന്റെ വീട്ടിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞപ്പോൾ അത് വേണ്ട ഇവിടെ അഡ്ജസ്റ്റ് ചെയ്തോളാം, അപ്പുറത്തെ വീട്ടിലെ നൻസി ആന്റിയുടെ മകളോട് ഇവിടെ വന്ന് രാത്രിയിൽ കിടക്കാൻ പറയാം എന്നെല്ലാം പറഞ്ഞു ചിത്ര അവിടെത്തന്നെ നിന്നു.. സത്യത്തിൽ അവളുടെ മനസ്സിൽ മറ്റൊരു പ്ലാൻ ആയിരുന്നു.. വിപിൻ അവിടെ നിന്ന് ഇറങ്ങിയതും അവൾ ഫോൺ എടുത്ത് മഹേഷിനെ വിളിച്ചു.. വിപിന്റെ ആത്മാർത്ഥ സുഹൃത്താണ് മഹേഷ്..
വിപിൻ കുറച്ചുദിവസം വീട്ടിൽ ഉണ്ടാവില്ല എന്ന കാര്യം നാണത്തോടെ അവൾ മഹേഷിനെ അറിയിച്ചു.. ഉടൻതന്നെ മഹേഷ് അവിടേക്ക് വരാം ആ ദിവസങ്ങൾ മുഴുവൻ നമുക്ക് എൻജോയ് ചെയ്യാം എന്ന് അവളോട് പറഞ്ഞു..
വിപിനെ കുറിച്ച് എല്ലാ കാര്യങ്ങളും മഹേഷിന് അറിയാം.. വിപിൻ ഒരു വർക്ക് ഹോളിക് ആണ് എന്നും.. അവൻ ജോലിത്തിരക്ക് കാരണം സ്വന്തം ഭാര്യയായ ചിത്രയെ അധികം തിരിഞ്ഞു നോക്കുന്നില്ല അതിൽ അവൾക്ക് വലിയ പരാതിയുണ്ട് എന്നും, മനസ്സിലാക്കിയ മഹേഷ് പതിയെ ചിത്രയോട് അടുക്കാൻ തുടങ്ങി..
വിപിനിൽ നിന്ന് അവൾ ആഗ്രഹിച്ച പലതും മഹേഷ് അവൾക്ക് സാധിച്ചു കൊടുത്തു… പതിയെ വിപിനോട് ഒരു ദേഷ്യവും മഹേഷിനോട് വല്ലാത്ത ഒരു അടുപ്പവും അവൾക്ക് തോന്നി.
വിപിൻ അവിടെ ഇല്ലാത്ത അവസരങ്ങളിൽ മഹേഷ് ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായി.. വിപിൻ നൽകാത്ത ശാരീരിക സുഖവും സന്തോഷവും മഹേഷ് നൽകാൻ തുടങ്ങിയതോടെ, ചെയ്യുന്നത് തെറ്റാണ് എന്ന് പോലും ഓർക്കാതെ ചിത്ര തന്റെ ശ,രീരം മഹേഷിന് സമർപ്പിച്ചു..
വിപിൻ ഇതുപോലുള്ള ട്രിപ്പുകൾക്ക് പോകുന്നത് പതിവാണ് ആ സമയത്ത് എല്ലാം ചിത്ര മഹേഷിനെ വിളിച്ചു… അവൻ അവിടേക്ക് വരികയും അവർ ഭാര്യാഭർത്താക്കന്മാരെ പോലെ കഴിയുകയും ചെയ്തു.. വിപിൻ പാവമാണ്, അവന് ബിസിനസ്സ് അല്ലാതെ വേറെ ഒന്നുമറിയില്ല. എനിക്ക് വേണ്ടത് നീയാണ് മഹേഷ്,” എന്ന് അവൾ ഇടയ്ക്കിടെ പറയുമായിരുന്നു. മഹേഷ് അത് കേട്ട് ചിരിക്കും. “അവൻ പണിയെടുത്ത് പണമുണ്ടാക്കട്ടെ, നമുക്ക് അത് ആഘോഷിക്കാം,” ഇതായിരുന്നു മഹേഷിന്റെ മറുപടി.
ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്.
“മഹേഷ്, അവൻ പോയി. ഇനി ഒരാഴ്ച പേടിക്കാനില്ല. നീ എപ്പോഴാണ് വരുന്നത്?” വശ്യമായ ചിരിയോടെ അവൾ ചോദിച്ചു.
“ഞാൻ പത്തുമണിക്ക് അവിടെ എത്തും ചിത്രേ. നീ വാതിൽ ലോക്ക് ചെയ്യണ്ട, ഞാൻ വന്നോളാം.” എന്ന് ഉറപ്പു കൊടുത്തതാണ് മഹേഷ് എന്നാൽ അതിനിടയിലാണ് വിപിൻ ഒന്നും മിണ്ടാതെ കയറി വന്നത്..
മഹേഷ് പറഞ്ഞ സമയം അവറായി ഏത് നിമിഷവും അവൻ കേറി വരും എന്ന് ചിത്രയ്ക്ക് അറിയാമായിരുന്നു.
അവൾ ആകെ നിന്ന് വിറക്കാൻ തുടങ്ങി.
സത്യത്തിൽ വിപിൻ ഇവർ തമ്മിലുള്ള ഇങ്ങനെ ഒരു റിലേഷനെ കുറിച്ചുള്ള വിവരങ്ങൾ അടുത്ത ഫ്ലാറ്റിലെ ആളുകൾ വഴി അറിഞ്ഞിരുന്നു…
അത് ഒന്ന് കൺഫോം ചെയ്യാൻ വേണ്ടിയാണ് ബാംഗ്ലൂരിലേക്ക് പോവുകയാണ് എന്നൊരു നാടകം അവൻ കളിച്ചത്.. താൻ പോവുക യാണ് എന്ന് പറഞ്ഞാൽ അവൾ എന്തായാലും മഹേഷിനെ ഇവിടേക്ക് വിളിച്ചു വരുത്തും എന്നുള്ള കാര്യത്തിൽ സംശയം ഒന്നും ഉണ്ടായിരുന്നില്ല..
കാറും കൊണ്ടുപോയി ഫ്ലാറ്റിന് അല്പം ദൂരെ നിർത്തിയിട്ട് കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൻ ഇവിടേക്ക് തന്നെ വരികയായിരുന്നു..
വിപിൻ ഒരിക്കലും തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാത്തവൾ, അവൻ തിരിച്ചുവന്നത് കണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിന്നു അവൾക്ക് മഹേഷിനെ വിളിച്ച് കാര്യങ്ങൾ പറയാനുള്ള സാവകാശം പോലും കിട്ടിയില്ല.
“” എന്റെ നീ വിചാരിച്ച ആളല്ല എന്ന് കണ്ടപ്പോൾ സങ്കടം തോന്നിയോ?? “” അവളെ കണ്ട് വിപിൻ ചോദിച്ചു അതോടെ അവന് എല്ലാം മനസ്സി ലായിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.. അവൻ ഡോർ അടച്ച് ലോക്ക് ചെയ്തു… മഹേഷിനു വേണ്ടി കാത്തിരുന്നു അല്പസമയം കഴിഞ്ഞപ്പോൾ മഹേഷ് അവിടെ എത്തി ഒന്നും മിണ്ടാതെ പോയി ഡോർ തുറക്കാൻ വിപിൻ ആവശ്യപ്പെട്ടു ഭയത്തോടെ അവൾ പറഞ്ഞതുപോലെ ചെയ്തു..
വാതിൽ തുറന്ന ഉടനെ അവൻ ചിത്രയെ കെ,ട്ടിപ്പിടിച്ച് അവളുടെ ചു,ണ്ടുകളിൽ ചുംബിച്ചു..
ചിത്ര എന്ത് ചെയ്യും എന്നറിയാതെ മരവിച്ച നിന്നു അപ്പോഴാണ് വിപിൻ മുന്നോട്ടുവന്നത്.. വിപിനെ അവിടെ കണ്ടത് മഹേഷ് അവളെ തന്നിൽ നിന്ന് തള്ളിമാറ്റി
”” വിപിൻ നീ പോയില്ലേ?? ” പെട്ടെന്ന് എന്ത് ചോദിക്കണം എന്നറിയാതെ മഹേഷ് ചോദിച്ചു…
”മിണ്ടരുത് നീ! നിന്നെ ഞാൻ സഹോദരനെപ്പോലെ കണ്ടതാണ്. എന്റെ വീട്ടിൽ വന്ന് എന്റെ ഭാര്യയെ തൊടാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?”
“” നീ വർക്ക് ഹോളിക് ആണ് അവളെ ശ്രദ്ധിക്കുന്നില്ല എന്നും പറഞ്ഞ് അവളാണ് എന്നെ ഇതിലേക്ക് പിടിച്ച് ഇട്ടത്!!”” വിപിൻ ചോദിച്ചപ്പോൾ മഹേഷ് എല്ലാം ചിത്രയുടെ തലയിലേക്ക് ഇട്ടു… അതോടെ അവന് വീണ്ടും കിട്ടി..
വിപിൻ അവനെ ത,ല്ലി ച,തച്ചതിനു ശേഷം മഹേഷിന്റെ കോളറിൽ പിടിച്ചു. അവനെ പുറത്താക്കി.
പിന്നെ വിപിൻ ചിത്രയുടെ നേരെ തിരിഞ്ഞു. “നീ എന്റെ കൂടെ ജീവിക്കാൻ അർഹതയില്ലാത്തവളാണ്. ഇത്രയും കാലം ഞാൻ നിനക്ക് തന്ന സ്നേഹത്തിന് നീ തന്ന പ്രതിഫലം ഇതാണല്ലേ ?
“” ഞാൻ വർക്ക് ഹോളിക് ആയത് എന്തുകൊണ്ടാണ് എന്ന് നിനക്കറിയാമോ?? ഈ ഫ്ലാറ്റ് സ്വന്തമായി വാങ്ങാൻ കുറച്ചു പണം ഒന്നുമല്ല ചെലവായത്!! നമ്മുടെ കുഞ്ഞു നമ്മുടെ സ്വന്തം വീട്ടിൽ ജനിക്കണം എന്ന് എനിക്ക് മോഹം ഉണ്ടായിരുന്നു.. നമ്മുടെ ഓരോ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് ജോലിയിലേക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത്.. അത്യാവശ്യം സമ്പാദ്യം ആയിട്ട് ലൈഫ് എൻജോയ് ചെയ്യാം എന്നൊരു പൊട്ടബുദ്ധി എനിക്ക് തോന്നിപ്പോയി എന്നാൽ നീ എന്നെ മനസ്സിലാക്കാതെ സ്വന്തം സുഖം തേടി പോയി…
നിന്റെ ഈ വൃ,ത്തികെട്ട മുഖം എനിക്ക് ഇനി കാണണ്ട. നിന്റെ ഡ്രസ്സും എടുത്ത് ഇപ്പോൾ ഇവിടുന്ന് ഇറങ്ങിക്കോ.” ചിത്ര കരഞ്ഞു കൊണ്ട് വിപിന്റെ കാലു പിടിച്ചു. “എനിക്ക് തെറ്റ് പറ്റിപ്പോയി വിപിൻ, ക്ഷമിക്ക്. ഇനി ആവർത്തിക്കില്ല.”
”ക്ഷമിക്കാനോ? അവിഹിതം കാണിച്ച നിനക്ക് ഞാൻ എന്തിന് മാപ്പ് തരണം? ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങണം.” വിപിൻ അവളുടെ ബാഗ് എടുത്ത് പുറത്തേക്ക് എറിഞ്ഞു. അവളേയും ബലമായി പിടിച്ചു പുറത്താക്കി വാതിൽ അടച്ചു. ചിത്ര രാത്രിയിൽ മഴയത്ത് അവിടെ നിന്നു. അവൾ നേരെ മഹേഷിന്റെ അരികിലേക്ക് ചെന്നു. അവൻ അവിടെ ഉണ്ടാവു മെന്ന് അവൾ കരുതി. മഹേഷിന്റെ ഫ്ലാറ്റിലെത്തി അവൾ വാതിലിൽ മുട്ടി. മഹേഷ് വാതിൽ തുറന്നു.
”മഹേഷ്, അവൻ എന്നെ പുറത്താക്കി. എനിക്ക് ഇനി നീ മാത്രമേയുള്ളൂ,” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. മഹേഷ് അവളെ ഒന്ന് പുച്ഛിച്ചു നോക്കി. “നീ എന്താ വിചാരിച്ചത്? നിന്നെ ഞാൻ കെട്ടി കൂടെ നിർത്തും എന്നോ? സ്വന്തം ഭർത്താവിനെ ചതിച്ച് എന്നെ വീട്ടിലേക്ക് വിളിച്ചു കയറ്റിയ നീ ഏത് തരക്കാരി ആണെന്ന് എനിക്ക് നന്നായി അറിയാം . നിന്നെപ്പോലെ ഒരുവളെ എനിക്ക് ആവശ്യമില്ല. ഇവിടെ നിന്ന് പൊയ്ക്കോ.” അവൻ അവളുടെ മുഖത്ത് നോക്കി വാതിൽ അടച്ചു. ചിത്ര തകർന്നുപോയി. അവൾ തന്റെ അച്ഛനെ വിളിച്ചു. കാര്യങ്ങൾ വിപിൻ നേരത്തെ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. അച്ഛൻ ഫോണിലൂടെ അലറി, “നിന്നെപ്പോലെ ഒരു മകൾ ഞങ്ങൾക്ക് ഇല്ല. അ,വിഹിതം നടത്തി കുടുംബത്തിന്റെ പേര് ന,ശിപ്പിച്ച നിന്നെ ഈ പടി കേറ്റില്ല. എവിടെയെങ്കിലും പോയി ചാവ്.” ഫോൺ കട്ടായി. ചിത്രയ്ക്ക് മുന്നിൽ വഴി അടഞ്ഞു. ചെയ്ത തെറ്റും ഓർത്തുകൊണ്ട്, നിൽക്കാൻ ഒരിടമില്ലാതെ അവൾ ആ രാത്രിയിൽ വഴിയാധാരമായി.
പിറ്റേദിവസം രാവിലെ ആ നഗരം ഉണർന്നത് വി,ഷം കഴിച്ച ഒരു പെണ്ണിന്റെ ശ,രീരം റോഡരികിൽ നിന്ന് കണ്ടെടുത്തു എന്ന ന്യൂസ് പേപ്പറിലെ തലക്കെട്ട് കണ്ടു ആയിരുന്നു..
