മംഗല്യ താലി ഭാഗം 97 ~~~ എഴുത്ത്:-കാശിനാഥൻ

ഹരി എവിടെ പോയതാണ് മോളെ. ഇടയ്ക്ക് അമ്മ വന്നിട്ട് ഭദ്രയോട് ചോദിച്ചു.

ഹരിയേട്ടൻ ഇപ്പോ വരും അമ്മേ ആരെയോ അത്യാവശ്യമായി കാണുവാനായി പോയതാണ്.

മുൻപേ പറഞ്ഞ മറുപടി തന്നെയാണ് അവൾ അപ്പോഴും അവർക്ക് കൊടുത്തത്.

അച്ഛനും അച്ഛന്റെ ഫ്രണ്ട്സും ഒക്കെ ചേർന്ന്  എന്തൊക്കെയോ ബിസിനസ് കാര്യങ്ങളൊക്കെ ചർച്ച ചെയ്യുന്നുണ്ട്. ആ ഭാഗത്തേക്ക് ഭദ്ര നോക്കിയതേയില്ല.
അവളും അമ്മയും കൂടി ഓരോരോ കാര്യങ്ങളൊക്കെ പറഞ്ഞു അതിലൂടെ നടന്നു.

ഈ സമയത്ത് തന്റെ ഫ്രണ്ടിന്റെ ജ്വല്ലറി ഷോപ്പിലേക്ക് ആയിരുന്നു ഹരി പോയത്. അപ്പോളേക്കും അവൻ അത് close ചയ്തു. പിന്നീട് അയാളെ വിളിച്ചു ബുദ്ധിമുട്ടിക്കാൻ ഒന്നും ഹരി മെനക്കെട്ടില്ല..

നേരെ മറ്റൊരു ഷോപ്പിലേക്ക് കയറി.
അധികം വീതി ഇല്ലാത്ത ഒരു ചെറിയ മാല, ഒപ്പം കുഞ്ഞി താലിയും.

അത് നോക്കി അവൻ ഒന്നു മന്തഹസിച്ചു.. ഒരു ഫോട്ടോ എടുത്തു ഭദ്രയ്ക്ക് അയച്ചു കൊടുത്തു. അവൾക്ക് ഒരുപാട് ഇഷ്ടം ആയി. ഉടനെ തന്നെ അവൾ ഹരിയെ വിളിച്ചു..

ഏട്ടാ.. നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടായി.

അച്ഛന് ഒരു റിങ്ങു വാങ്ങിക്കാം അല്ലേ ഭദ്ര..

ആഹ് മതി മതി

ഹമ്… എങ്കിൽ ശരി ടാ.. ഞാൻ വെയ്ക്കുവാ. ഷോപ്പ് അടയ്ക്കാറായി.

ആഹ് ഓക്കേ ഏട്ടാ.
അവൾ കാൾ കട്ട് ചെയ്ത്.

പുതിയ കളക്ഷൻ ആണെന്ന് പറഞ്ഞു സെയിൽസ് സ്റ്റാഫ്‌ ഹരിയെ ഒരു ജോഡി കമ്മൽ കാണിച്ചു. ഒരു പേൾ വന്നിട്ട് അതിൽ ഇളകി ആടുന്ന രണ്ട് കുഞ്ഞി ജിമുക്കി കമ്മലുകൾ.
അവൻ അത് കൂടി സർപ്രൈസ് ആയിട്ട് ഭദ്രയ്ക്ക് വാങ്ങി..

അതിനു ശേഷം അവൻ ഒരു ഷോപ്പിലേക്ക് പോയി. സാരി സെക്ഷൻ ഒക്കെ ക്ലോസ് ചെയ്തിരുന്നു. എന്നാലും അർജന്റ് ആണെന്ന് പറഞ്ഞ് ഹരി  പീച്ച് നിറമുള്ള ഒരു കാഞ്ചിപുരം സാരിയും, ഏകദേശം ലൈറ്റ് ക്രീം with പീച് shade തോന്നിക്കുന്ന ഒരു ഷർട്ട്, സിൽവർ കരയുള്ള മുണ്ടും കൂടി വാങ്ങി. പെട്ടന്ന് തന്നെ ഭദ്രയ്ക്ക് വേണ്ടി വില കൂടിയ ഒരു സൽവാർ സെറ്റ്, കൂടെ ഹരിക്ക് ഒരു കുർത്ത യും മുണ്ടും.

അവൾക്ക് സാരി വാങ്ങണം എന്ന് ഹരി ആഗ്രഹിച്ചതാണ്, എന്നാൽ ബ്ലൗസ് ഉണ്ടോയെന്ന് അവൻ സംശയം ആയി. മീരടീച്ചറിനു ആകുമ്പോൾ  ഏതെങ്കിലും ഒരു ബ്ലൗസ് വെച്ച് അഡ്ജസ്റ്റ് ചെയ്യാം, പക്ഷെ ഭദ്രയുടെ കാര്യത്തിൽ സംശയം.
അതുകൊണ്ട് ഒരുപാട് കല്ലും മുത്തും ഒക്കെ തുന്നിയ  മുന്തിയ ഇനം സൽവാർ ആയിരുന്നു ഹരി അവൾക്കു വേണ്ടി സെലക്ട് ചെയ്തത്.

അങ്ങനെ ഹരി തിരിച്ചു എത്തിയപ്പോൾ നേരം ഇത്തിരി വൈകി.
അതിഥികൾ പലരും പിരിഞ്ഞു പോയിരുന്നു.

മോനേ… ഇതെവിടെ പോയി എന്താണ് ഇത്ര ലേറ്റ് ആയത്…?
രവീന്ദ്രൻ ചോദിച്ചു.

അത് അച്ഛാ… എന്റെ ഒരു ഫ്രണ്ട് വന്നതാണ്. അവനോട് സംസാരിച്ചു ഇത്തിരി നേരമിരുന്നു. എന്നാൽ പിന്നേ നമ്മുക്ക് ഇറങ്ങിയാലോ.

ആഹ് ഇറങ്ങാം. ഹരി കണ്ണുകൾ കൊണ്ട് ഭദ്രയോട് പല കഥകൾ കൈമാറുന്നുണ്ട്.മീര ഇടക്ക് ഒക്കെ കാണുന്നുണ്ട്. എന്നാൽ
ആർക്കും ഒന്നും പിടികിട്ടിയില്ല.

രണ്ട് വണ്ടികളിൽ ആയി അവർ വന്നത് കൊണ്ട്, തിരിച്ചും അങ്ങനെ തന്നെ.
മീരയും രവീന്ദ്രനും കൂടി അയാളുടെ വണ്ടിയിൽ കയറി.

ഹരിയേട്ടാ… ഒന്നു കാണിച്ചേ,, നോക്കട്ടെ എല്ലാം.
ഹരിയോടൊപ്പം വണ്ടിയിൽ കയറിയതും ഭദ്ര കിടന്നു ബഹളം കൂട്ടി.
.
ഞാനത് ഡിക്കിയിൽ വെച്ചത്. ഗോൾഡ് എന്റെ കൈയിൽ ഉണ്ട്.
പോക്കറ്റ്ൽ നിന്നും അവൻ box എടുത്തു അവൾക്ക് നേർക്ക് നീട്ടി.

വൗ…..
ബോക്സ്‌ തുറന്നതും അവൾ സന്തോഷം കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു.
അമ്മയ്ക്ക് മാല.. അച്ഛനൊരു റിങ്.

കൊള്ളാം ഹരിയേട്ടാ.. അടിപൊളി ആയിട്ടുണ്ട്.

അച്ഛന് ഒരു ബ്രേസ്‌ലിറ്റ് വാങ്ങണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നമ്മുടെ സിറ്റുവേഷൻ തനിയ്ക്ക് അറിയാല്ലോടോ..

ഹരിയേട്ടൻ എന്തിനാണ് എന്നോട് ഇങ്ങനെയൊക്കെ പറയുന്നത്… ഇതാണ് എനിക്ക് ഏറെ സങ്കടം വരുന്നത്. എത്ര സന്തോഷത്തോടെയാണ് ഹരിയേട്ടൻ ഇതെല്ലാം വാങ്ങിക്കൊണ്ട് വന്നത്.
എന്നിട്ട് ഒടുവിൽ ഇങ്ങനെയൊക്കെ സംസാരിച്ചാൽ എനിക്ക് വിഷമമാവും.

അതല്ലെടോ ഞാൻ തന്നോട് പറഞ്ഞെന്നേയുള്ളൂ…

അറിയാം…. ഈ സമ്മാനം… ഇതെത്ര വലുതാണെന്ന് അറിയുമോ… എന്റെ അമ്മ  ഒരു അവിവാഹിതയാണെന്ന് വരുത്തി തീർക്കുവാനായി അച്ഛൻ അണിയിച്ച താലിമാല നമ്മുടെ ഓർഫനേജിൽ എത്തുന്നതിനു മുന്നേ ഊരി മാറ്റിയതാണ്.. അമ്മയോട് ഇക്കാര്യത്തെക്കുറിച്ച് ഞാൻ ചോദിച്ചിട്ട് ഒന്നുമില്ല കേട്ടോ. ഓരോ കാര്യങ്ങൾ പറഞ്ഞു വന്ന കൂടെ എന്നോട് സൂചിപ്പിച്ചു.

ഹ്മ്….. അതൊക്കെ ടീച്ചറിന്റെ അന്നേരത്തെ സാഹചര്യം..അങ്ങനെ കണ്ടാൽ മതി. നാളെ എന്തായാലും നമുക്ക് ക്ഷേത്രത്തിൽ ഒന്ന് പോകാം. അവിടെവച്ച് സർപ്രൈസ് ആയിട്ട്  ഈ താലി മാല കൈമാറാം അല്ലേ.

ഹ്മ്.. മതി ഏട്ടാ.

ഡ്രസ്സ് ഒക്കെ ഡിക്കിയിൽ ഉണ്ട്.. ടീച്ചറിന് ഒരു സാരി വാങ്ങിയിട്ടുണ്ട് പക്ഷേ ബ്ലൗസിന്റെ കാര്യത്തിൽ എന്ത് ചെയ്യും. ഏതെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യട്ടെ അല്ലേ ഭദ്ര.

അങ്ങനെ ചെയ്യാം ഹരിയേട്ടാ.. അല്ലാണ്ട് ഇപ്പോ മറ്റൊരു ഓപ്ഷൻ ഇല്ലല്ലോ.

ഹമ്
..

തനിക്ക് ഒരു സൽവാർ ആണ് കേട്ടോ എടുത്തത്.
സാരീ യൊക്കെ നമ്മുക്ക് വൈകാതെ മേടിക്കാം.

എന്തിനാ ഹരിയേട്ടാ എനിക്ക് വാങ്ങിയത്… ശോ.. അതിന്റെ ആവശ്യമില്ലയിരുന്നു.

ഹമ്.. ഇരിക്കട്ടെ ഭാര്യേ…
അവൻ പുഞ്ചിരിച്ചു.

വീട്ടിൽ തിരികെ എത്തിയപ്പോൾ N രവീന്ദ്രനും മീരയും നേരത്തെ വന്നിട്ടുണ്ടായിരുന്നു.
ഹരി വീടിന്റെ കീയെടുത്ത് രവീന്ദ്രന് കൊടുത്തു. ഭദ്ര അപ്പോഴേക്കും ഡിക്കി തുറന്നു ഡ്രസ്സ് ഒക്കെ പുറത്തേക്കെടുത്തിരുന്നു.

ഇതെന്താ മോളെ ഇതൊക്കെ….?
മീര ആശ്ചര്യത്തോടെ മകളെ നോക്കി ചോദിച്ചു..

ഹരിയേട്ടൻ വാങ്ങിയതാ ഒരു ചെറിയ ഗിഫ്റ്റ്…. ഇതൊക്കെ ഉടുത്ത് നാളെ നമുക്കെല്ലാവർക്കും കൂടി അമ്പലത്തിൽ പോണം കേട്ടോ അച്ഛാ..

അവൾ രവീന്ദ്രനെയും മീരയേയും മാറിമാറി നോക്കി കൊണ്ട് പറയുകയാണ്.

മോളെ… ഇത് കഷ്ടമുണ്ട് കേട്ടോ.
എന്തിനാണ് നിങ്ങൾ ഇതൊക്കെ വാങ്ങിക്കൂട്ടിയത്.
രവീന്ദ്രനും മകളെ ശാസിച്ചു.

ഒരു സന്തോഷം…
അവൾ ചിരിച്ചു കൊണ്ട് അയാളെ നോക്കി.
അച്ഛനും അമ്മയ്ക്കും ഉള്ള ഡ്രസ്സ് ഹരിയും ഭദ്രയും ചേർന്ന് എടുത്തു കൊടുത്തു. കൂടെ അവർക്കായി വാങ്ങിയതും കാണിച്ചു.
നാളെ കാലത്ത്  അടുത്തുള്ള മഹാദേവന്റെ അമ്പലത്തിലേക്ക് പോകാമെന്നാണ് ഹരി പറഞ്ഞിരിക്കുന്നത്.
അങ്ങനെ ഏറെ സന്തോഷത്തോടുകൂടിയായിരുന്നു ആ രാവ് കടന്നുപോയത്.
ഇതിനോട് ഇടയ്ക്ക് അനിയേ വിളിച്ച് അമ്മയുടെ വിവരങ്ങൾ തിരക്കുവാനും ഹരി മറന്നിരുന്നില്ല.

ഭദ്ര അപ്പോ എങ്ങനെയാണ് കാര്യങ്ങൾ ഒക്കെ…
ഒന്നു മേല് കഴുകി ഫ്രഷായി ഇറങ്ങി വന്ന ഭദ്രയേ നോക്കി ഹരി ചോദിച്ചു..

നാളെ അമ്പലത്തിലേക്ക് പോകേണ്ട ഹരിയേട്ടാ… അപ്പൊ പിന്നേ എങ്ങനെയാണ്.. നേരം ഇപ്പോൾ 12:30 കഴിഞ്ഞു.

ഹമ്.. അപ്പൊ ഞാൻ മുന്നേ പറഞ്ഞതുപോലെ തന്നെയല്ലേ… എക്സ്ക്യൂസുകൾ ഒരുപാടുണ്ടല്ലോ മുൻപിൽ.

സോറി… നാളെയാവട്ടെ ഉറപ്പ്…

ഹമ്… നാളെ  റെഡ് ഫ്ലാഗ് പൊക്കി കാണിച്ചാൽ ഉണ്ടല്ലോ നീ വിവരം അറിയും..

യ്യോ ഇല്ലന്നെ… അതിനൊക്കെ ഇനി ഒരുപാട് ദിവസം ഉണ്ടന്ന്..

ഹമ്…
അവളെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചശേഷം ഹരി കിടന്നു.
മുടിയൊക്കെ പൊക്കി കെട്ടിവച്ച ശേഷം  ലൈറ്റ് ഓഫ് ചെയ്തിട്ട് ഭദ്രയും ഹരിയുടെ അടുത്തേക്ക് വന്ന് അവനോട് ചേർന്ന് കിടന്നു.

അവളുടെ നേർക്ക് തിരിഞ്ഞു കൊണ്ട് അവൻ അവളെ ആഴത്തിൽ പുൽകി.. ഒപ്പം ആ അധരവും മെല്ലെ നുകർന്നു.

ഇത് പോലും ഇല്ലാണ്ട് പറ്റില്ല പെണ്ണേ.. പ്രായം ഇതല്ലേ.. തിളച്ചു മറിയുവാ.

അവൻ ഇത്തിരി കഴിഞ്ഞു ഭദ്രയോട് പറഞ്ഞു

അടുത്തദിവസം അതിരാവിലെ തന്നെ മീര ഉണർന്നു.
പ്രഭാതകൃത്യങ്ങളൊക്കെ നിറവേറ്റിയ ശേഷം അവർ അടുക്കളയിലേക്ക് പോയി.
ചെന്നിട്ട് എല്ലാവർക്കും കുടിക്കുവാൻ ചായ ഉണ്ടാക്കി വച്ചപ്പോൾ രവീന്ദ്രൻ പതിയെ എഴുന്നേറ്റ് വരുന്നുണ്ട്.

പിന്നിലൂടെ ചെന്നിട്ട് അയാൾ മീരയെ കെട്ടിപിടിച്ചു.

യ്യോ..
മീര ഉറക്കെ നിലവിളിച്ചു.
പെട്ടന്നു അയാൾ പിന്നിലേക്ക് മാറി.

പേടിപ്പിച്ചു കളഞ്ഞല്ലോ രവിയേട്ടാ..
വലംകൈയെടുത്ത് നെഞ്ചിലേക്ക് വച്ച് മീര ശ്വാസം എടുത്തു വലിച്ചുകൊണ്ട് അയാളെ നോക്കി.

അമ്പലത്തിൽ പോകണ്ടേ.. റെഡി ആവാൻ നോക്ക്.

ഗൗരവത്തിൽ പറയുകയാണ് രവീന്ദ്രൻ.

ഹമ്.. കുട്ടികൾ എഴുന്നേറ്റില്ലല്ലോ.

നമുക്ക് റെഡിയാവാം അപ്പോഴേക്കും അവർ ഉണർന്നു വരും.

ആഹ്.
അവർ തല കുലുക്കി.

ഒരുപാട് നാളുകളായി  വസന്തം മോഹിച്ചു നിന്നിരുന്ന പനിനീർ പൂക്കളുകൾ  രവീന്ദ്രന്റെയും മീരയുടെയും സന്തോഷത്തെ സ്വാഗതം ചെയ്യുകയായിരുന്നു.

തുടരും

അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Comment