അവളെ അടക്കിയ മണ്ണിൽ വീണ് ആ മണ്ണിനെ വാരി പുണർന്നു ക്കൊണ്ട് അവൻ പൊട്ടി കരഞ്ഞു…

Story written by Noor Nas

ഇഷ്ട്ട പെട്ട പെണ്ണിന്റെ പിന്നാലെ ഒരു നിഴൽ പോലെ കുടിയവൻ.

ആ നിഴലിനെ ഒരു അറപ്പുള്ള ജീവിയെ പോലെ കണ്ട് അവളും..

ഇടയ്ക്ക് ഇടയ്ക്ക് കാലിൽ ഉള്ള ചെരിപ്പ് ഊരി അവന് നേരെ അവൾ കാണിക്കുബോൾ..

ബീ ഡിക്കറ പുരണ്ട പല്ലുകൾ കാണിച്ചു അവൻ ചിരിക്കും….

ശവപറമ്പിൽ ശവങ്ങൾക്ക് കുഴി തോണ്ടുന്ന

അവനെ കണ്ടാൽ അവൾക്ക് മാത്രമല്ല എല്ലാവർക്കും അറപ്പാണ്…

അവനെ വെറുത്ത ആ നാട്ടിലെ പലരും ച ത്ത്‌ പോയിട്ടുണ്ട്.. അവർക്കെല്ലാം കുഴി വെട്ടിയത് ആകട്ടെ അവനും…

ഇന്നീ എന്റെ പിന്നാലെ നടന്നാൽ ഉണ്ടല്ലോ

എന്റെ അച്ഛനോട് പറഞ്ഞാൽ

തന്റെ ശവകുഴിക്ക് വേറെ ആരെങ്കിലും കുഴി തൊണ്ടേണ്ടി വരും..

അതക്കെ അവന് ശീലമായി കഴിഞ്ഞിരിക്കുന്നു..

അവളുടെ ദേഷ്യത്തിന് അവന്റെ കയ്യിൽ ഉള്ളത് വിരുപമായ ചിരി മാത്രം….

അവന്റെ മനസിലും ഒരു ഭ്രാന്തൻ ഉണ്ട്അ വളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭ്രാന്തൻ..

അതിനെ അവൻ മനസിന്റെ ഏതോ ഒരു കൊണിൽ

ചങ്ങലയിൽ ഇട്ട് പുട്ടി വെച്ചിരിക്കുകയാണ്..

ആ ചങ്ങലയുടെ കിലുക്കം മാത്രമാണ്.

അവളെ കാണുബോൾ ഉള്ള

അവന്റെ മുഖത്തു കാണുന്ന ആ ചിരി….

ഒരുനാൾ വിഷം തീണ്ടി അവളും മരിച്ചു…

കോളേജ് വിട്ട് ബസ് ഇറങ്ങി പാട വരമ്പിലുടെ നടന്നു വരുന്ന അവളുടെ

കാലിൽ പാമ്പിന്റെ രൂപത്തിൽ വന്ന മരണത്തിന്റെ കയ്യൊപ്പ്….

അവളെയും കസേരയിൽ ഇരുത്തി പൊക്കി പിടിച്ച് വിഷ വൈദ്യൻറെ അടുത്തേക്ക്..

കിതച്ചു പായുന്ന നാട്ടുക്കാർ

പിറകെ നിലവിളിച്ചു ക്കൊണ്ട് അവളുടെ വിട്ടുക്കാരും.

എല്ലാം കണ്ട്

കയ്യിൽ മണ്ണ് വെട്ടിയും തൂക്കി പിടിച്ച്..ദുരെ മാറി നിന്ന് അവനും

ചുണ്ടിൽ എരിയുന്ന ബീ ഡിയുടെ പുക മറവിൽ കണ്ട അവന്റെ കണ്ണിലെ കണ്ണിരുകൾ…

പിന്നിട് എപ്പോഴോ അവന്റെ കാതിൽ വന്ന് വീണ വാക്കുകൾ.

രാമ ഒരു കുഴി വെട്ടണം ആ കുട്ടി ചത്ത്‌ പൊയി എന്നാ കേട്ടെ.

ആ പറഞ്ഞ ആളെ തലയൊന്നു പൊക്കി നോക്കാൻ പൊലും അവന് കഴിഞ്ഞില്ല..

അകന്നു പോകുന്ന കാലടികളുടെ ശബ്‌ദം മാത്രം അവൻ കേട്ടു…

അവൻ ശവ പറമ്പിലേക്ക് കിതച്ചു ക്കൊണ്ട്ന ടന്നു അപ്പോളും ആ കറുത്ത ചുണ്ടിൽ

ഇറുക്കി പിടിച്ച ബീഡി ഉണ്ടായിരുന്നു

ബീ ഡിയുടെ കനൽ അത് അവന്റെ മനസിനെയും പൊള്ളിച്ചു

ശവ പറമ്പിലെ പച്ച മണ്ണിൽ ആഞ്ഞു വെട്ടുന്ന അവന്റെ വിയർപ്പു തുള്ളിക്കൊപ്പം

കണ്ണിരും ആ മണ്ണിൽ വീണു അലഞ്ഞു

ഒടുവിൽ എല്ലാം കഴിഞ്ഞു എല്ലാവരും പോയപ്പോൾ

അവളെ അടക്കിയ മണ്ണിൽ വീണ് ആ മണ്ണിനെ വാരി പുണർന്നു ക്കൊണ്ട് അവൻ പൊട്ടി കരഞ്ഞു…

പിന്നെ എപ്പോളോ തന്റെ മണ്ണ് വെട്ടി അവിടെ തന്നെ ഉപക്ഷിച്ചു

ഇരുട്ടിൽ എവിടേയോ പൊയി മറഞ്ഞ

അവൻ കുറേ നാളുകകൾ ശേഷം

ഒരു രാത്രി ആ ശവ പറമ്പിന്റെ തുരുമ്പു വീണ ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് കയറുബോൾ..

കാലം തെറ്റി വന്ന മഴയുടെ അകമ്പടി ഉണ്ടായിരുന്നു അവന്..

അവളെ അടക്കം ചെയ്ത കുഴിയുടെ മണ്ണ് മാന്തി മാന്തിയെടുക്കുന്ന..അവനെ കണ്ട് പേടിച്ച്

മാനത്തെ നിലവ് പൊലും മേഘത്തിന് ഇടയിൽ പൊയി ഒളിച്ചു
നിന്നു…

പിറ്റേന്ന് പകൽ ശവ പറമ്പിൽ നാട്ടുക്കാർ കണ്ട കാഴ്ച….

ചുണ്ടിൽ എരിയുന്ന ബീ ഡിയുമായി അവൻ

ബീ ഡിയുടെ പുകയിക്ക് മറവിൽ കാണാം

അവന്റെ ചുമലിൽ ചാരി ഇരിക്കുന്ന

അവളുടെ അസ്ഥി..

അവളോട് മുൻപ്പ് പറയാൻ കൊതിച്ചതൊക്കെ പറഞ്ഞ് ക്കൊണ്ട് അവൻ ബീഡി ആഞ്ഞു വലിച്ചു ക്കൊണ്ടിരുന്നു

അവന്റെ പരിഭവങ്ങളും പരാതികളും കേട്ട്

ആ ശവ പറമ്പിൽ എവിടേയോ അവളുടെ ആത്മാവ് മറഞ്ഞു നിന്നിരുന്നു

എന്നതിനു തെളിവ് ആയിരിക്കണം ആ മണ്ണിലേക്ക്

എവിടന്നോ വന്ന് വീണ രണ്ട് കണ്ണീർ തുള്ളികൾ…

Related Posts

Leave a Reply

Your email address will not be published. Required fields are marked *