ഭര്‍ത്താക്കന്മാര്‍ കാണേണ്ട സംഗതികളാ ഇവളുമാര്‍ നാട്ടുകാര്‍ക്ക് കാണിച്ചോണ്ട് നടക്കുന്നത്….

എഴുത്ത്:- അരവിന്ദ് മഹാദേവൻ

” ഇറുകിയ ജീന്‍സും തള്ളിപ്പിടിച്ച ടീഷര്‍ട്ടും , തുട കാണിക്കുന്ന കുന്ത്രാണ്ടവുമൊക്കെ വലിച്ച് കയറ്റി നടക്കുന്നവളുമാരെ കാണുമ്പോള്‍ തന്നെയറിയാം പടക്കങ്ങളാണെന്ന് “

എറണാകുളത്തെ മറൈന്‍ഡ്രൈവില്‍ ആദ്യമായെത്തിയ പാക്കരന്‍ കോവാലനോട് പറഞ്ഞു.

” ശരിയാണ് പാക്കരാ , അതിനൊക്കെ നമ്മുടെ പെണ്ണുങ്ങള് , ഏത് നമ്മുടെ കുടുംബത്തിലെ കു ലസ്ത്രീകളേ , അവരെയൊക്കെ സമ്മതിക്കണം , എന്താ അവരുടൊരു വസ്ത്രശുദ്ധി , നമ്മടെ തറവാടിത്തത്തോടുള്ള അസൂയ കൊണ്ടാണ് പണ്ട് നമ്മള്‍ പട്ടന് വിളക്ക് പിടിച്ചിട്ടുണ്ടെന്നൊക്കെ ഓരോ അസത്തുകള്‍ പാടി നടക്കുന്നത് “

പാക്കരന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് കോവാലന്‍ പറഞ്ഞു.

” നീ അവളെ കണ്ടോ ആ പച്ച ടീഷര്‍ട്ടുകാരി , ആ ടീഷര്‍ട്ടിലൂടെ അവളുടെ സൈസ് വരെ പറയാം “

പച്ച ടീഷര്‍ട്ടിട്ട യുവതിയെ ചൂണ്ടി കാണിച്ചുകൊണ്ട് പാക്കരന്‍ പറഞ്ഞു .

” മുപ്പത്താറോ നാല്പതോ കാണുമായിരിക്കും അല്ലേ പാക്കരാ , തുടയുടെ മുഴുപ്പൊക്കെ കണ്ടോ , ഹോ “

കോവാലന്‍ വെള്ളമിറക്കിക്കൊണ്ട് പറഞ്ഞു.

” ഭര്‍ത്താക്കന്മാര്‍ കാണേണ്ട സംഗതികളാ ഇവളുമാര്‍ നാട്ടുകാര്‍ക്ക് കാണിച്ചോണ്ട് നടക്കുന്നത് “

പാക്കരന്‍ പുച്ഛത്തോടെ പറഞ്ഞു.

കണ്ണില്‍ കാണുന്ന സ്ത്രീകളുടെയെല്ലാം വസ്ത്രധാരണത്തെക്കുറിച്ചും അവയവങ്ങളുടെ അളവെടുപ്പും നടത്തിക്കൊണ്ട് പാക്കരനും കോവാലനും മുന്നോട്ട് നീങ്ങി.

” ഇഡിയറ്റ്സ് , താനൊക്കെയെന്താടോ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ “

പാക്കരന്റേയും കോവാലന്റെയും തുറിച്ച് നോട്ടങ്ങള്‍ കുറേ നേരമായി വീക്ഷിച്ചുകൊണ്ടിരുന്ന ഒരു യുവതി ഇരുവരുടെയും മുന്നിലേക്ക് വട്ടം നിന്നുകൊണ്ട് പുച്ഛത്തോടെ ചോദിച്ചു.

” ഇല്ല , ഇങ്ങനത്തെ വൃ ത്തികെട്ട വേഷത്തില്‍ നടക്കുന്നവരെ കണ്ടിട്ടില്ല , ഞങ്ങളൊക്കെ തറവാടികളാണ് , ഞങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളൊന്നും ഇങ്ങനത്തെ വൃത്തികെട്ട വേഷത്തിലൊന്നും നടക്കാറില്ല “

പാക്കരന്‍ കൂസലില്ലാതെ പറഞ്ഞു.

” എങ്കില്‍ പിന്നെ തറവാടികളായ നിങ്ങളൊക്കെ കുടുംബത്തെ പെണ്ണുങ്ങളെ മു ലക്കച്ചയും മുണ്ടും ചുറ്റി ഇങ്ങോട്ട് പറഞ്ഞ് വിട് , ഞങ്ങളുടെ കൂട്ടത്തിലെ ആമ്പിള്ളേരും ശരിക്കൊന്നാസ്വദിച്ചോട്ടെ , റാസ്കല്‍സ് , ഇപ്പോഴും 1950 ല്‍ നിന്ന് കരകയറിയിട്ടില്ല “

കിളവന്മാരെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായ യുവതി രോഷത്തോടെ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു.

” ഓ അവളുടൊരു പരിഷ്കാരം കണ്ടില്ലേ , സായിപ്പിന്റെ ഇംഗ്ലീഷിലും ഏതാണ്ട് പറഞ്ഞിട്ട് പോണത് കണ്ടാ “

കോവാലന്‍ മൂക്കത്ത് വിരല്‍ വെച്ചു.

ഇരുവരും തിരിച്ച് തങ്ങളുടെ തറവാടിലെത്തി.

” എന്താ കോരാ ഈ നേരത്ത് , തേങ്ങയൊക്കെ ഇന്നലെയിട്ടാരുന്നല്ലോ “

വീടിന്റെ ഉമ്മറത്ത് നിന്നും നെറ്റിയിലെ വിയര്‍പ്പും തുടച്ച് പുറത്തേക്കിറങ്ങി വരികയായിരുന്ന കോരനെ കണ്ട് കോവാലന്‍ സംശയത്തോടെ ചോദിച്ചു.

” പെരയ്ക്കുള്ളില്‍ കുറച്ച് പണികളുണ്ടെന്ന് കോവാലേട്ടന്റെ ഭാര്യ പറഞ്ഞാരുന്ന് , അതാ വന്നത് , എനിക്ക് വേറേം പണിയുണ്ട് കോവാലേട്ടാ ഞാന്‍ പോണ് “

കോരന്‍ വെപ്രാളത്തോടെ പറഞ്ഞൊപ്പിച്ചിട്ട് വേഗം നടന്ന് തുടങ്ങി .

” നില്‍ക്കെടാ അവിടെ “

കോവാലന്‍ ഗൗരവത്തില്‍ വിളിച്ചു.

” എന്താ കോവാലേട്ടാ “

പിടിക്കപ്പെട്ടവനെപ്പോലെ പരുങ്ങിക്കൊണ്ട് കോരന്‍ നിന്നയിടത്ത് തറഞ്ഞ് നിന്നു.

” വേല ചെയ്താല്‍ കൂലി , അതാണെന്റെ ശീലം , ഇതും വാങ്ങി വേഗം വിട്ടോ “

പോക്കറ്റില്‍ നിന്നും നൂറിന്റെ നോട്ടെടുത്ത് കോരന് നീട്ടിക്കൊണ്ട് കോവാലന്‍ പറഞ്ഞു.

ജീവന്‍ തിരിച്ച് കിട്ടിയ മട്ടില്‍ കോരന്‍ കിട്ടിയ കാശും വാങ്ങി വേഗത്തില്‍ തിരിഞ്ഞ് നടന്നു.

” സാവിത്രിയേ , എടീ സാവിത്രിയേ “

വീടിനുള്ളിലെത്തിയ കോവാലന്‍ ഭാര്യയായ സാവിത്രിയെ അടുക്കളയിലെങ്ങും കാണാതെ വന്നപ്പോള്‍ തിരക്കിക്കൊണ്ട് അവരുടെ മുറിയിലെത്തി.

മുറിയില്‍ നൂ ല്‍ബന്ധമില്ലാതെ ആലസ്യത്തോടെ സാവിത്രി കിടക്കുകയായിരുന്നു.

” ഇതെന്താടീ പകല്‍ സമയത്തിങ്ങനെ , ആ കോരനെങ്ങാനും കണ്ടാരുന്നേലുള്ള അവസ്ഥ “

കോവാലന്‍ നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.

” ഭയങ്കര ഉഷ്ണമാണേട്ടാ അതാണ് , അല്ല കോരന്‍ പോയാരുന്നോ , അവനെ ചെയ്യേണ്ട ജോലിയൊക്കെ ഏല്‍പ്പിച്ചിട്ട് ഒന്ന് തല ചായ്ക്കാന്ന് കരുതി വന്ന് കിടന്നതാ, മയങ്ങിപ്പോയി “

സാവിത്രി നിഷ്കളങ്ക മട്ടില്‍ പറഞ്ഞു.

” നിനക്കൊരു ഉത്തരവാദിത്തവുമില്ല , ജോലിക്കുള്ള കൂലിയും കൊടുത്താ ഞാനവനെ പറഞ്ഞ് വിട്ടത് , എന്തായാലും നീ ഇങ്ങനെ തന്നെ കിടന്നോ , ഞാന്‍ വേം കുളിച്ചിട്ട് വരാം “”

കോവാലന്‍ കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് വാതിലിന് പുറത്തേക്ക് നീങ്ങി .

കോവാലന്റെ പോക്ക് പുച്ഛത്തോടെ ഏതാനും സെക്കന്റുകള്‍ നോക്കിയിട്ട് സാവിത്രി കട്ടിലില്‍ നിന്നെഴുന്നേറ്റു.

രണ്ട് ദിവസങ്ങള്‍ക്ക് ശേഷം പാക്കരനും കോവാലനും ടൗണില്‍ വെച്ച് കണ്ടുമുട്ടി.

” പാക്കരാ നിന്റെ വീട്ടിലേക്ക് അന്ന് നമ്മള്‍ എറണാകുളത്ത് വെച്ച് കണ്ടത് പോലുള്ളൊരു സാധനം വരുന്നത് കണ്ടല്ലോ , കള്ളത്തെ മ്മാടീ കുറ്റം പറഞ്ഞിട്ട് പതുക്കെ വീട്ടിലേക്ക് വിളിച്ച് വരുത്താനും തുടങ്ങിയല്ലേ “

പാക്കരനെ നോക്കി വഷളച്ചിരിയോടെ കോവാലന്‍ പറഞ്ഞു.

” പ്ഫാ ചെ റ്റേ , അത് ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയ എന്റെ മോളായിരുന്നെടാ , നീയും ഞാനുമൊക്കെയാ ഇമ്മാതിരി ചിന്തകളുമായി നടക്കുന്നത് കാലം മാറി , മേലാലിനി എന്റെ മുഖത്ത് നോക്കി പോകരുത് “

കോവാലനെ ആട്ടിക്കൊണ്ട് ചുവന്ന മുഖത്തോടെ പറഞ്ഞിട്ട് പാക്കരന്‍ മുന്നോട്ട് നടന്നു.

” ഓ , സ്വന്തം കുടുംബത്തും ഒരു പടക്കമുണ്ടെന്നായപ്പോള്‍ അവന്റൊരു ഗമ കണ്ടില്ലേ “

അടക്കം പറഞ്ഞുകൊണ്ട് കോവാലന്‍ മുഖം വെട്ടിത്തിരിച്ചു.

കുറിപ്പ് : കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ മരിച്ചവരുമായോ യാതൊരു ബന്ധവുമുള്ളതല്ല. ( പഴയതാണ് , വായിച്ചവര്‍ പൊങ്കാലയിടരുത് )

അങ്ങനെ തോന്നിയാല്‍ സ്വാഭാവികം , അല്ല യാദൃശ്ചികം മാത്രം !

Related Posts

Leave a Reply

Your email address will not be published. Required fields are marked *