എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഓട്ടോയിൽ നിന്ന് ഇറങ്ങി ഇന്റർവ്യൂവിന് വന്നതാണെന്ന് പറഞ്ഞിട്ടൊന്നും ആ സെക്യൂരിറ്റിക്കാരൻ കേൾക്കുന്നില്ല. ലെറ്റർ കാണിച്ചിട്ടും രക്ഷയില്ല. ഒടുവിൽ എന്റെ ആപ്ലിക്കേഷൻ കണ്ട് വിളിച്ച അവിടുത്തെ സ്റ്റാഫിനോട് ഞാൻ കാര്യം പറഞ്ഞു. ആ പെൺകുട്ടി സംസാരിച്ചപ്പോഴാണ് സെക്യൂരിറ്റിക്കാരൻ എന്നെ അകത്തേക്ക്… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘പ്രമീളയുടെ കല്ല്യാണത്തിന് പോകുന്നില്ലേ…?’ വിളിച്ചു ചോദിച്ചത് ദീപനാണ്. സുഹൃത്തും ക്യാമറാമാനുമായ അവൻ തന്നെയാണ് ഈ വിവാഹവും പകർത്തുന്നത്. എന്നേയും പ്രമീളയും ചേർത്ത് പിടിച്ചെടുത്ത ചില്ലിട്ടതും അല്ലാത്തതുമായ ചിത്രങ്ങളെല്ലാം ഒരു തിരശീലയിലെന്ന പോലെ എന്റെ മനസ്സിലൂടെ പാഞ്ഞു. ഇല്ലടായെന്ന് ചിരിയോടെ… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പാടത്ത് മരുന്നടിക്കാൻ തീരുമാനിച്ച നാളായിരുന്നുവത്. എല്ലാം സജ്ജമാണ്. മരുന്നടി യന്ത്രത്തിൽ ഒഴിക്കാനായി മൂന്ന് ലിറ്ററിന്റെ കന്നാസ്സിൽ പെട്രോളും വാങ്ങി ഞാൻ വരുകയായിരുന്നു. കവലയിൽ എത്തിയപ്പോൾ ചില കടകളിൽ കയറേണ്ട ആവിശ്യങ്ങളു ണ്ടായിരുന്നു. കുറച്ച് നാളുകൾക്ക് മുമ്പ് അരക്കിലോ മലര്… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എന്താണ് പറയുകയെന്ന് പോലും അറിയാതെ ഓമനയെ കാണാൻ ചാ ത്തോ ത്ത് വീട്ടിലെ കതകിൽ ഞാൻ മുട്ടി. തുറന്നതൊരു പെൺകുട്ടിയായിരുന്നു. മുടി രണ്ടും പിന്നിക്കെട്ടി പുഞ്ചിരിച്ചു നിൽക്കുന്നയൊരു കൊച്ചു കുസൃതി. ‘ആരാ…?’ അതുകേട്ടപ്പോൾ ആരായെന്ന് ഞാനും ചോദിച്ചു. അവളെന്നെ… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അറുപതിലും ചിരുത കുഞ്ഞമ്പുവിനെ ഉമ്മ വെക്കാറുണ്ട്. കൊപ്ര പോലെയുള്ള അറുപത്തിയെട്ടിന്റെ മോണകാട്ടി അയാൾ അപ്പോൾ ചിരിക്കും. ആ നേരങ്ങളിൽ അവർ അവരുടെ ആരോഗ്യം വീണ്ടെടുത്ത് യൗവ്വനത്തിലേക്ക് ചേക്കേറുകയാണ്. രണ്ടുപേരുടേയും ചിറകുകൾ തളരാറില്ല.. അവർക്ക് കുഞ്ഞുങ്ങളില്ല. കിടാങ്ങളെയോ പേരക്കിടാങ്ങളെയോ കൊഞ്ചാൻ… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ഇന്നത്തെ ബംഗ്ലാദേശിലെ ദ്വാക്കി ഗ്രാമത്തിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി അമ്പതിൽ മേഘാലയിലേക്ക് കുടിയേറി പാർത്തതാണ് അസ്ക്കറിന്റെ കുടുംബം. അന്നവൻ തീരേ കുഞ്ഞാണ്. കൈവെള്ളയിൽ തൊടുമ്പോൾ പാൽ പല്ല് കാട്ടി ചിരിക്കുന്ന പ്രായം. അന്ന് അസ്ക്കറിന്റെ ഉപ്പയ്ക്കും കുടുംബത്തിനും താമസിക്കാനുള്ള… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അപ്രതീക്ഷിതമായി ഗർഭനിർണ്ണയ പരിശോധനാ പ്ലേറ്റിൽ രണ്ടുവര തെളിഞ്ഞപ്പോൾ എന്റെ തലവര പാടേ മാറാൻ പോകുന്നുവെന്ന തോന്നൽ എന്നിലുണ്ടായി. അതൊരു പടുകൂറ്റൻ ഭയമായി എനിക്ക് നേരെ നിവർന്നപ്പോൾ ഉള്ളമൊരു കടവാതിലിനെ പോലെ തല കീഴായി തൂങ്ങി നിന്നു…! പെട്ടന്നൊരു തീരുമാനം… Read more
എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ശാന്തമ്മയുടെ മകൾ സുലോചന കവിതയെഴുതും. കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിക്കുന്ന പെണ്ണിന് വായന ശാലയിലാണ് ജോലി. തനിക്കു വേണ്ടി ക്രമീകരിച്ച് വെച്ചതാണ് അവിടെയുള്ള പുസ്തകങ്ങളെല്ലാമെന്നാണ് ആ സൂക്ഷിപ്പു കാരിയുടെ വിചാരം. ‘ആടത്തെ പുസ്തകെല്ലാം തിന്നതിന്റെ പിരാന്താണ് നിനക്ക്…!’ അശോകൻ… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ചൂട്ട് കെടുത്തി ഞാനൊരു ബീ ഡി കത്തിച്ചു. അതുകണ്ടപ്പോൾ ഏതൊയൊരുത്തൻ തീപ്പട്ടിക്കായി എന്റെ മുന്നിൽ കൈനീട്ടി. അത് കൊടുക്കാൻ തിരിഞ്ഞപ്പോഴാണ് സുമിത്രയെ ഞാൻ കാണുന്നത്. ഒക്കത്തൊരു കുഞ്ഞുമുണ്ട്. അവളുടെ കല്ല്യാണമൊക്കെ കഴിഞ്ഞ കാര്യമൊക്കെ കഴിഞ്ഞ പ്രാവശ്യം ലീവിന് വന്നപ്പോൾ… Read more
എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എനിക്ക് പൗരുഷമില്ലെന്ന് പറഞ്ഞാണ് പ്രേമിച്ച പെണ്ണ് കയ്യൊഴിഞ്ഞത്. കൊല്ലമൊന്ന് കഴിഞ്ഞു. ശരിയാണ്! ക ള്ളുകുടിക്കില്ല. പു കവലിയില്ല. ആരോടും കയർത്ത് സംസാരിക്കില്ല. അവൾ എത്ര പ്രകോപിപ്പിച്ചാലും ഒരക്ഷരം മിണ്ടില്ല. ഞാനൊരു പാഴാണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയിരിക്കുന്നു.. ഒരിക്കൽ അവളുമായി… Read more