അയാൾ അവളുടെ അടുത്തേക്ക് ചെന്നു …. ശരീരത്തിൽ മുഴുവൻ മു റിപ്പാടുകളാണ് ചുണ്ടുകൾ പൊട്ടിപൊളിഞ്ഞിരിക്കുന്നു ശ രീരത്തിൽ പലയിടത്തും പച്ചയ്ക്ക്…..

നേർക്കഴ്ചകൾ

എഴുത്ത്:-സാജുപി കോട്ടയം

ഈസ്റ്ററും വിഷുവുമൊക്കെ ആഘോഷിച്ചു തിരികെ എറണാകുളം ഓഫീസിൽ ചെല്ലുമ്പോൾ രാത്രിയായിരുന്നു.

നോർത്ത് റെയിൽവേ സ്റ്റേഷന് അടുത്തതാണ് ഓഫീസ്. ട്രെയിൻ ഇറങ്ങി കുറച്ചു നടന്നാൽ മതി ബീരാൻകുഞ്ഞ് റോഡിൽ പഴയൊരു വീട്ടിലാണ് താമസം സമപ്രായക്കാരായ ബാച്ചിലേഴ്സ് അഞ്ചു പേരോടൊപ്പമാണ് അവിടെ താമസം.
ജോലികഴിഞ്ഞു വന്നാൽ പിന്നെ റൂമിൽ വെള്ളമടി ചീട്ടുകളി അത്യാവശ്യം എറണാകുളം ടൗണിൽ ചുറ്റൽ വായിനോട്ടം രാത്രിയിൽ കൊതുകിനു ബ്ലഡ്‌ ഡോണെഷൻ ഇതൊക്കെയായിരുന്നു സ്ഥിരം പരിപാടികൾ.

ഇനി മുന്നോട്ട് ജീവിതത്തിൽ എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലാത്ത കിട്ടുന്ന പണവും സമയവും ദൂർത്തടിച്ചു കളയുന്നത് കാണുമ്പോൾ പലപ്പോഴും തികച്ചും നാട്ടിൻപുറത്തുകരനായ അയാൾ തോന്നാവുന്ന ഉപദേശങ്ങളൊക്കെ ബുദ്ധിമുട്ടില്ലാതെ സുഹൃത്തുക്കൾക്ക് കൊടുക്കാറുണ്ട്. ക ള്ളുകുടി മൂക്കുന്ന ദിവസങ്ങളിൽ ഇത്തിരി ഉപദേശം കൂടാറുണ്ട്.

അപ്പോൾ അവന്മാര് പറയും ” ജീവിതം ഒന്നേയുള്ളു അതൊക്കെ ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്നാ ജീവിതം ” എന്തുപറഞ്ഞാലും ഒരു പരിഹാസിച്ചിരി എപ്പോഴവരുടെ മുഖത്ത് ഉണ്ടാവും.

നിങ്ങളിങ്ങനെ പുണ്യാളൻ കളിച്ചു ജീവിച്ചോ? ഞങ്ങളെ ഉപദേശിച്ചു നന്നാക്കാൻ നോക്കേണ്ട.

ഉപദേശിക്കാൻ പോലുമാരും ഇല്ലാത്തവന്റെ വിഷമം ഇവന്മാർക്ക് അറിയില്ലല്ലോ!……. അയാൾ സ്വയം നെടുവീപ്പെടും

ഇടുക്കി ഗോ ൾഡിന്റെയും എ ൻ ഡിഎം ന്റെയും മ ദ്യത്തിന്റെയും രൂക്ഷഗന്ധം മുറിയിൽ നിറയുമ്പോൾ പതുക്കെഅയാൾ ടെറസിൽ പോയി കിടക്കും.

ആ സമയത്താണ് കെട്ടിക്കാറായ പെങ്ങളെ കുറിച്ചും മാതാപിതാക്കളെയും ഓർക്കുന്നത് അല്ലെങ്കിൽ തന്റെ തന്റെ പ്രിയപ്പെട്ട കാമുകിയോട് കുറുകുന്നതും

************

വീട്ടിൽ വെളിച്ചം കാണുന്നില്ല. ഇവന്മാരൊക്കെ എവിടെപ്പോയി? വാതിൽ തള്ളി നോക്കി പൂട്ടിയിരിക്കുവാണ്.

ഫോണെടുത്ത് രാജീവിനെ വിളിച്ചു. റിംഗ് അടിക്കുന്നുണ്ട് എടുക്കുന്നില്ല രണ്ടു തവണ വീണ്ടും വിളിച്ചു . അപ്പൊ അവന്റെ ഫോണിൽ സംസാരിക്കുന്നത് മനോജ്‌ ആണ്.

ടാ… താക്കോൽ എവിടാ?

റിപ്ലൈ : അളിയാ നീ എപ്പോഴാ വന്നത് നീ നാളെയല്ലേ വരുമെന്ന് പറഞ്ഞത്?

അയാൾ : ങാ… ഞാൻ ഇന്നിങ്ങു പോന്നു രാവിലെ ഡ്യുട്ടിക്ക് കേറേണ്ടെ. നീ താക്കോൽ വേഗം കൊണ്ടുവാ എനിക്കൊന്ന് കുളിക്കണം.

റിപ്ലൈ : അളിയാ നീ ഇങ്ങോട്ട് വാ ഞങ്ങൾ ബാറിലുണ്ട്. നമ്മുക്കിന്ന് പൊളിക്കാം (അവന്റെ ശബ്ദം കൊഴ കൊഴ )

അയാൾ : ഓ… വേണ്ടാ ഈസ്റ്ററും വിഷുവുമൊക്കെ പൊളിച്ചു വയറു വേദന ഞാനില്ല നിങ്ങൾ പൊളിക്ക്.

റിപ്ലൈ : അളിയാ ഞങ്ങളും ഇവിടെ അടിപൊളി ആയിരുന്നു. അളിയനൊരു സസ്പ്രൈസ് ഗിഫ്റ്റ് അകത്തു വച്ചിട്ടുണ്ട്. എടുത്തു കഴിച്ചോ…. ഹഹഹ താക്കോൽ ആ ചെടിച്ചട്ടിയുടെ അടിയിൽ വച്ചിട്ടുണ്ട്.

***************

വാതിൽ തുറന്നു അകത്തു കേറി മുറിക്കുള്ളിൽ മൂ ത്രത്തിന്റെയും മ ദ്യത്തിന്റെയും കഞ്ചാവിന്റെയും ചീഞ്ഞ ഭക്ഷണത്തിന്റെയും വളിച്ച വാടയിൽ രൂപപ്പെട്ട രൂക്ഷഗന്ധം….അയാൾക്ക് ശർദ്ധിക്കാൻ വന്നു.

ലൈറ്റ് ഇട്ടു നാല് ദിവസംകൊണ്ട് പന്നികൂടുപോലെയാക്കി തെ ണ്ടികൾ. …… അയാൾ ശ്വാസം പിടിച്ചു തെ റി വിളിച്ചു

ബാഗ് ഊരി വച്ചു അപ്പോഴേക്കും വീണ്ടും ഫോൺ

അളിയാ സാധനം എങ്ങനുണ്ട്?

അയാൾ : എന്ത് സാധനം?

അകത്തു കേറി നോക്ക് ഞങ്ങൾ കുറച്ചു കഴിയുമ്പോൾ വരും കുറച്ചെങ്കിലും ബാക്കിവച്ചേക്കണം ആദ്യമായിട്ടാണെന്ന് കരുതി മുഴുവനും തിന്നരുത് ഹഹഹഹ . കൂടെ വൃ ത്തികെട്ട ഒരു ചിരിയുടെ അകമ്പടിയും

അവന്റെ ചിരിയും പറച്ചിലും കേട്ടപ്പോൾ അയാൾക്ക് വെറുതെയൊരു ആകാംക്ഷ…തോന്നി ഫോൺ കട്ട് ചെയ്തു അകത്തു റൂമിൽ കയറി ചുറ്റും നോക്കി.

************

തറയിൽ പലയിടത്ത് ര ക്ത തുള്ളികൾ വീണു കിടക്കുന്നു…. പാതിയുണങ്ങിയ ര ക്തത്തിൽ കാൽ പതിച്ചപ്പോൾ കാൽപാദം അറിയാതെ ഒന്ന് തെന്നി… അത് ര ക്തമാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ കട്ടിലിന്റെ മൂലയിൽ പൂർണമായും ന ഗ്നമായ ഒരു പെണ്ണ് ഒരു കുഞ്ഞു പൂച്ചക്കുഞ്ഞിന്റെ പോലെ പേടിച്ചരണ്ട കണ്ണുകൾ കൊണ്ട് ദയനീയമായ ഒരു നോട്ടം.

അയാൾ അവളുടെ അടുത്തേക്ക് ചെന്നു …. ശരീരത്തിൽ മുഴുവൻ മു റിപ്പാടുകളാണ് ചുണ്ടുകൾ പൊട്ടിപൊളിഞ്ഞിരിക്കുന്നു ശ രീരത്തിൽ പലയിടത്തും പച്ചയ്ക്ക് ക ടിച്ചു മു റിച്ച പ ല്ലിന്റെ പാടുകൾ ചിലയിടങ്ങളിൽ ര ക്തം ഉണങ്ങാതെ പറ്റി പിടിച്ചിരിപ്പുണ്ട് അവളുടെ തലമുടി പോലും കടിച്ചു പറിച്ചെടുത്ത് ചവച്ചു തുപ്പിയിട്ടിരിക്കുന്നു . വളരെ പൈ ശാചികമായ രീതിയിൽ നാലുപേർ ചേ ർന്നവളെ മാറി മാറി ഉഴുതു മറി ച്ചു കളഞ്ഞിരിക്കുന്നു

അവൾ അയാളുടെനേരെ കൈകൾ കൂപ്പിക്കൊണ്ട്.

“ഇനിയെന്നെ ഒന്നും ചെയ്യരുത് ഞാൻ മ രിച്ചു പോകും ” ചേട്ടാ…. അവൾക്കത് പറയാൻപോലുമുള്ള ശേഷിയില്ലയിരുന്നു വിദൂരതയിൽ നിന്ന് ഏതോ ശബ്ദം കാതിൽ വന്നു പതിക്കുന്നത് പോലെ പിറുപിറുക്കുകയായിരുന്നവൾ. അപ്പോൾ അവളുടെ കണ്ണുകളിൽ അ റവുമാടിന്റെതുപോലെ ദയനീയത കാണാൻ പറ്റുമായിരുന്നു

അയാൾ പതിയെ അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി നോക്കി എവിടെയോ കണ്ടു മറന്ന മുഖം.

നീ….. മിന്നുമോൾ അല്ലേ?

അവൾ തലയാട്ടി. തല ഉയർത്താത്ത തന്നെ

ബാംഗ്ലൂരിൽ കിടക്കുന്ന നീയെങ്ങനാടി ക ഴുവേർടാ.. മോളെ ഇവിടെത്തിയത്. അയാൾക്ക് ദേഷ്യം സഹിക്കാൻ പറ്റാതെ . ചോദിച്ചു പോയി

*****************

ഫേസ്ബുക്ക് പ്രണയം. കോ പ്പ്

അഖിലും മിന്നുമോളും തമ്മിൽ ഫേസ്ബുക് വഴിയാണ് ഇഷ്ടത്തിലായത് അവൾ ബാംഗ്ലൂരിൽ നേഴ്സിങ് പഠിക്കുന്നു. ചാറ്റിങ് കാളിങ് വീഡിയോ കാളിങ് തുടങ്ങി അഖിൽ വിവാഹം കഴിക്കാനുള്ള ആഗ്രഹം അവളുടെ മനസിലേക്ക് ഇട്ടു കൊടുത്തു. കൂട്ടുകാരെ പരിചയപ്പെടുത്തി കൊടുത്തു എല്ലാവരെയും അവൾക്ക് തന്റെ സഹോദരങ്ങളെ പോലെ തന്നെ ഇഷ്ട്ടമായിരുന്നു അവനോട് സംസാരിക്കുമ്പോഴൊക്കെ എല്ലാവരോടും കിലുകിലെ സംസാരിക്കും തമാശകൾ പറയും. ഓരോരുത്തരുടെയും വീട്ടുകാരെ വരെയും മിന്നുമോൾക്ക് അറിയാം.

എന്നിട്ടും എന്ത് ക്രൂ രതയാണ് ഇവന്മാർ ഈ കൊച്ചിനോട് ചെയ്തത്.

*******************

അഖിലിന്റെ വീട്ടിൽ പോകാനാണ് അവനെന്നെ വിളിച്ചു വരുത്തിയത് അവന്റെ അച്ഛനെയും അമ്മയെയും കാണാൻ കോളേജ് അവധി ആയതുകൊണ്ട് നാട്ടിൽ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് ഞാൻ വന്നത് പക്ഷെ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടെയെക്കാണ് കൂട്ടികൊണ്ട് വന്നത് . ഇവിടെ ചേട്ടന്മാർ എല്ലാരേയും കണ്ടപ്പോൾ സന്തോഷം തോന്നി. പക്ഷെ അവരെല്ലാം കൂടി എന്നെ ഈ മുറിക്കുള്ളിലിട്ടു…. ഒത്തിരി ഉപദ്രവിച്ചു… ചേട്ടാ…. അവളുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി… പുറത്തേക്ക് വരാൻ ബുദ്ധിമുട്ടി….

ചേട്ടാ…. ഞാൻ നിങ്ങളെല്ലാവരും എന്റെ സ്വന്തം ചേട്ടന്മാരെ പോലെയല്ലേ കരുതിയത്..? എങ്ങനെ എന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞു…?

എതിർത്തപ്പോഴൊക്കെ എന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു. നെഞ്ചിൽ ചവിട്ടി ദേഹത്തു മൂത്രമൊഴിച്ചു, കൈയൊക്കെ പിരിച്ചൂവളച്ചു പലപ്പോഴും പൊട്ടിപ്പോകും എന്ന് തോന്നി നിലവിളിച്ചു… അപ്പോഴൊക്കെ വാ യിൽ തുണി കു ത്തികയറ്റി….. ഒന്ന് കരയാൻ പോലും പറ്റിയില്ല….. നാല് ദിവസമായി വെള്ളം പോലും തന്നില്ല ഇറങ്ങിയോടിപോകാൻ ഒരു തു ണിപോലും ഇല്ല .. ചേട്ടാ….

അതു പറയുമ്പോഴൊക്കെ അയാൾ അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ മുഖം തിരിച്ചു കളഞ്ഞു.

ഒരു കുപ്പി വെള്ളമെടുത്ത് അവളുടെ ചുണ്ടിൽ ചേർത്ത് പിടിച്ചു. കുടിയ്ക്ക്
ഒരു കവിൾ വെള്ളം കുടിച്ചപ്പോഴേക്കും അവൾ ശര്ദിച്ചു കടുത്ത മഞ്ഞ വെള്ളം. അവന്മാരുടെ ഇടിയിലും ചവിട്ടിലുമൊക്കെ ഉള്ളിൽ സാരമായ കേട്പാടുകൾസംഭവിച്ചിരിക്കാം അതാണ് മഞ്ഞ വെള്ളം അവളുടെ വായിൽ നിന്ന് പുറത്തേക്ക് വരുന്നത്

അലമാരയുടെ മുകളിൽ നിന്ന് അവളുടെ ബാഗ് കിട്ടി അതിൽനിന്നും ഡ്രെസ്സെടുത്തു .

പെട്ടെന്ന് റെഡിയാകു അവന്മാർ വരുന്നതിന് മുൻപ്. ഇവിടെ നിന്ന് പുറത്തു കടക്കണം

അവളുടെ കണ്ണുകൾ തിളങ്ങുന്നത് ഞാൻ കണ്ടു പക്ഷെ അവൾക്ക് ഇരുന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ കഴിയില്ലെന്ന് മനസ്സിലായി…. എഴുന്നേറ്റപ്പോൾ പുറകോട്ട് വീണുപോയി ഒരു പെൺകുട്ടിക്ക് താങ്ങാൻ പറ്റുന്നതിൽ കൂടുതൽ ക്രൂ രതയായിരുന്നു അവൾ അനുഭവിച്ചത്. ഒരു വിധത്തിൽ വസ്ത്രം ഉടുപ്പിച്ചു ബാഗ് എടുത്തു പുറത്തേക്ക് ഇറങ്ങി.

അപ്പോഴേക്കും ഒരു ഓട്ടോയിൽ അവന്മാർ എത്തി

വന്നപാടെ അഖിൽ അവളുടെ നേരെ പാഞ്ഞു വന്നു. നീയെവിടെ പോകുവാടി….. കൂ ത്തച്ചി ഈ നേരത്ത് കേറടി അകത്തു…

അവൾ അയാളുടെ കൈയിൽ പിടിച്ചു പുറകോട്ടു മാറി…. എന്നെ വിട്ടു കൊടുക്കരുത് ചേട്ടാ….. വേട്ടക്കാരന്റെ കയ്യിൽ നിന്ന് രക്ഷപ്പെടുവാനുള്ള ഇ രയുടെ അവസാന ശ്രമം പോലെ അയാളുടെ കയ്യിൽ സർവ്വ ബലത്തിലും മുറുകെ പിടിച്ചു

“തൊട്ടുപോകരുത് ” അയാൾ ശബ്ദം ഉയർത്തി

നിനക്ക് എന്തിന്റെ കേടാണ് നിനക്ക് വേണമെങ്കിൽ അവളെ ഉപയോഗം കഴിഞ്ഞു ഇവിടെ വിട്ടിട്ട് പോ അല്ലാതെ ഇവളെ ഞങ്ങൾ കൊണ്ടുപോകാൻ സമ്മതിക്കില്ല.

അവരുടെ ഭാവം കണ്ടപ്പോൾ മനസിലായി പറയുന്നത് ഒരാളാണെങ്കിലും ഈ കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്ന അവരോടു തല്ലി ജയിക്കാൻ കഴിയില്ല ഈ സാഹചര്യത്തിലെന്ന് മനസ്സിലായി

പക്ഷേ മരിച്ചാലും ഇവളെ വിട്ടുകൊടുക്കില്ല എന്നും മനസ്സിൽ ഉറപ്പിച്ചു. ബാഗിൽ സ്വയരേക്ഷക്കായി കരുതിയ ക ത്തിയെടുത്തു .

ആരും അടുത്തേക്ക് വരരുത് ഇവളെ ഞാൻ കൊണ്ടുപോകുകയാണ്.

പെട്ടന്ന് എങ്ങനെ ആ ധൈര്യം വന്നതെന്ന് അയാൾക്ക് പോലും മനസിലായില്ല.

അഖിൽ അയാൾക്ക് നേരെ പാഞ്ഞടുത്തു ഒന്നും നോക്കിയില്ല അയാൾ വായു വേഗത്തിൽ ക ത്തി വീശി അവന്റെ വയറു പിളർന്നു ര ക്തം ചീ റ്റി. കൂടെയുള്ളവർ പരിഭ്രാന്തരായി..പിൻവാങ്ങി

അയാൾ അവളെയും താങ്ങിപ്പിടിച്ചുകൊണ്ട് റോഡിലേക്ക് നടന്നു വഴിയിലെത്തിയപ്പോൾ ഒരു ഓട്ടോ കിട്ടി

അവളുടെ അവസ്ഥ കണ്ട ഓട്ടോക്കാരൻ ചോദിച്ചു. ഹോസ്പിറ്റലിൽ കൊണ്ടുപോണോ ചേട്ടാ.

അവൾ പറഞ്ഞു : വേണ്ട റെയിൽവേ സ്റ്റേഷനിൽ വിട്ടാൽ മാത്രം മതി

***************

നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി വിടട്ടെ??

വേണ്ട ചേട്ടാ. എന്നെ ഒരുപാട് ഇഷ്ട്ടമാണ് എന്റെ അപ്പന് മിന്നുമോളെ എന്നല്ലാതെ വിളിക്കില്ല .ആ അപ്പന്റെ മോളെ ഈ അവസ്ഥയിൽ കണ്ടാൽ ഹൃദയം പൊട്ടി മരിച്ചു പോകും . എന്റെ തെറ്റാണ് എല്ലാം മാതാപിതാക്കളെ മറന്ന് ഞാൻ ചെയ്തു പോയ തെറ്റ്. അവൾ സ്വയം കുറ്റപ്പെടുത്തി.

നീയിനി എന്ത് ചെയ്യാൻ പോകുന്നു?? ഹോസ്പിറ്റൽ പോണോ…?

ഞാൻ വീട്ടിലേക്കു പോകില്ല. എനിക്കൊരു ബാംഗ്ലൂർ ടിക്കറ്റ് എടുത്തു തരാമോ?? ഞാൻ പൊയ്ക്കോളാം

നിന്നെ ഈ അവസ്ഥയിൽ തനിച്ചു വിടാൻ കഴിയില്ലല്ലോ.? ഒരു കാര്യം ചെയ്യാം ഞാനും കൂടെവരാം അവിടെ വരെയും.

ട്രൈനിൽ തോളോട് ചേർന്ന് യാത്ര ചെയ്യുമ്പോൾ ചോദിച്ചു ആണുങ്ങൾക്ക് എങ്ങനെ ഇത്രയും ക്രൂ രന്മാർ ആകാൻ കഴിയുന്നു??

അവളുടെ തലമുടിയിഴകളിൽ വിരലുകളോടിച്ചു …… “എല്ലാ ആണുങ്ങളും ഒരുപോലെ അല്ല .. മോളെ. “

ചേട്ടാ… എനിക്കൊരുമ്മ തരുമോ ഹൃദയം കൊണ്ട് സ്നേഹം കൊണ്ട് ഒന്ന് ചേർത്ത് പിടിക്കുമോ ഒരു സഹോദരന്റെ മനസോടെ… അല്ലെങ്കിൽ ഞാൻ ഈ പുരുഷവർഗത്തെ മുഴുവനും വെറുത്ത് പോകും….

പിരിയും മുൻപ് അയാൾ അവളെ ചേർത്ത് നിറുത്തി നെറുകയിൽ ഒരു ഒരുമ്മ കൊടുത്തു . അത്രേയും മതിയായിരുന്നു ജീവിതത്തിലേക്ക് അവൾക്ക് തിരിച്ചു വരാൻ..

യാത്രക്കിടയിൽ എപ്പോഴോ അവൾ ഒരു പേപ്പർ കഷണത്തിൽ കുറിച്ച് തന്ന വാട്സ്ആപ്പ് നമ്പർ,…. തിരികെ യാത്രയിൽ.. ട്രെയിനിന്റെ ജനനഴിയിൽക്കൂടി .. പുറത്തേക്ക് പറത്തിവിട്ടു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *