Story Written by Smitha Reghunath
” സ്കൂളിലെ ടീച്ചേഴ്‌സ് റൂമിലേക്ക് നടക്കൂമ്പൊൾ സാഗർ എന്ന പത്താം ക്ലാസ്ക്കാരന്റെ മുഖത്ത് അത് വരെ ഇല്ലാത്തൊര് കല്ലിച്ച ഭാവമായിരുന്നൂ അവന്റെ മുഖത്തിന് :: ..
ടീച്ചേഴ്‌സ് റൂമിന്റെ പുറത്ത് നിന്ന് അവൻ അകത്തേക്ക് നോക്കി..
അകത്തെ മേശയ്ക്ക് ചുറ്റും കുറച്ച് ടീച്ചേഴ്സ് ഇരിക്കൂന്നത് പുറത്ത് നിന്ന് അവൻ കണ്ടും…
അകത്തേക്ക് കടക്കാൻ ഒരുങ്ങൂമ്പൊൾ അത് വരെ സംഭരിച്ച ധൈര്യം പോകുമോ എന്നൊര് ഭയം അവന്റെ ഉള്ളിൽ പടർന്നു …
എന്ത് വരട്ടെ എന്ന് കരുതി അവൻ അകത്തേക്ക് ചെന്നൂ… മേശയ്ക്ക് ഒരറ്റത്തായി ഇരിക്കൂന്ന അവന്റെ ക്ലാസ് ടീച്ചർ ശാന്തമ്മ ടീച്ചറിന്റെ അരികിലേക്ക് ചെന്നൂ
നോട്ട് ബുക്ക് നോക്കിയിരൂന്ന ടീച്ചർ അവന്റെ മുഖത്തേക്ക് നോക്കി..
മുക്കിൻ തുമ്പിലേക്ക് ഇറങ്ങി വന്ന കണ്ണട നേരെ വെച്ച് കൊണ്ട് തിരക്കി
എന്താ സാഗർ ?..
അവൻ ഒരു നിമിഷം ടീച്ചറിന്റെ മുഖത്തേക്ക് നോക്കി… എന്നിട്ട് പതിയെ വിളിച്ചൂ..
ടീച്ചർ ..!!
S S L Cബുക്കിൽ എന്തങ്കിലും തിരുത്താൻ ഉള്ളവർ പറയണമെന്ന് പറഞ്ഞിരുന്നില്ലേ ?..
അവന്റെ മുഖത്തേക്ക് ഉറ്റ് നോക്കിയിരുന്ന ടീച്ചർ കയ്യിലിരുന്ന പേന താഴെത്തേക്ക് വെച്ച് അവനെ സാകൂതം നോക്കി തലയാട്ടി..
പറയൂ സാഗർ എന്താ നിനക്ക് തിരുത്തേണ്ടത്…
ടീച്ചർ എന്റെ പേരിന്റെ കൂടെ എന്റെ അമ്മയുടെ പേര് കൂടി ചേർക്കണം
” സുഭദ്ര ” ന്ന്..
സാഗർ എനിക്ക് മനസ്സിലായില്ല..
നിന്റെ പേരിന്റെയൊപ്പം നിന്റെ അച്ഛന്റെ പേരല്ലേ വെയ്ക്കേണ്ടത്… അതറിയില്ലേ നിനക്ക് സ്വല്പം ഈർഷ്യയോടെ ശാന്തമ്മ ടീച്ചർ പറഞ്ഞതും ..
അവന്റെ മുഖത്ത് നിസംഗത മാത്രം …
എന്താ.. സാഗർ നീയെന്താ ഒന്നു മിണ്ടാത്തത്..?
ടീച്ചർ നിക്ക് ന്റെ പേരിന്റയൊപ്പം ചേർക്കേണ്ടത് എന്റെ അമ്മയുടെ പേരാണ് .. വീണ്ടും അവന്റെ മുഖത്ത് അതേ നിർവ്വികാരത
കുറച്ച് സമയം ടീച്ചർ ആലോചനയോടെ ഇരുന്നു ശേഷം അവനോട് ചേർക്കാം ന്ന് പറഞ്ഞു….
അവന്റെ മുഖത്ത് എന്തോ നേടിയെടുത്ത ഭാവമായിരുന്നു….
***************************
സാഗർ സ്കൂൾ വിട്ട് വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയൂമ്പൊഴെ കേട്ടും വീട്ടിലെ ഒച്ചപ്പാട് അപ്പൊഴും അവന്റെ മുഖത്ത് അതേ നിർവ്വികരതയായിരുന്നു.
വീടിന്റെ മുന്നിലെ കന്ന്ക്കാലി കൂടിനരുകിൽ അവന്റെ അമ്മാവനായ് സതീശൻ ആടിയാടി നിൽപ്പുണ്ട് …
എടി ഒ രുമ്പെട്ടവളെ നേഴ്‌സിംങ്ങ് പഠിക്കാൻ വീട്ടിൽ നിന്ന് വിട്ടാൽ പഠിക്കണമായിരുന്നു അല്ലാണ്ട് പ ള്ളേല് ഒരു വിഷജന്തുവിനെയും ഇട്ടോണ്ട് കുടുംബത്തേക്ക് കേറി വരരുതായിരുന്നു …
ആയുസ് എത്താതെ ന്റെ ചാച്ച പോയത് നീയൊറ്റെയൊരുത്തി കാരണമാ… മരിച്ചാലും മറക്കില്ലടീ ന ശൂ ലമേ.. സ്വന്തം പെറ്റത്തള്ളയെ തളർത്തി കെടത്തിയപ്പൊൾ നിനക്ക് സന്തോഷമായില്ലേ… എന്നിട്ടൂ അവൾക്കൊര് കുലുക്കവുമില്ല.. നിന്നെ പെ ഴപ്പിച്ചവനാരാടി എന്ന് ചോദിച്ചാൽ ഉടനെ അവക്ക് പൂങ്കണ്ണീര് .. വെച്ച് വാഴിക്കില്ലടി നിന്നെ ഇവിടെ. മനുഷ്യന് നാണക്കേട് കൊണ്ട് പുറത്തിറങ്ങാൻ വയ്യ.. അയാൾ കോപത്തോടെ അലറി കൊണ്ട് അകത്തേക്ക് പാഞ്ഞ് കയറിയതും അയാളുടെ ഭാര്യ രമ വന്ന് അയാളെ പിടിച്ച് വലിച്ച് അവരുടെ റൂമിലേക്ക് കൊണ്ട് പോയി…
ഭിത്തിയിൽ ചാരി വാ പൊത്തി കരച്ചില് കടിച്ചമർത്തുന്ന അമ്മയെ സാഗർ നിറമിഴിയോടെ നോക്കി..
അവന് ഓർമ്മ വെച്ച നാൾ മുതൽ അവൻ കേൾക്കാൻ തുടങ്ങിയതാണ് ഈ പ്രാക്കും, വഴക്കും കേട്ടേ പറ്റൂ കാരണം കേറി കിടക്കാൻ ഒരു കൂരയില്ലാതെ എങ്ങോട്ട് പോകും.. ആട്ടും തുപ്പും എല്ലാം സഹിക്കൂകയാണ് പാവം ന്റ അമ്മ അതും എനിക്ക് വേണ്ടി എനിക്ക് വേണ്ടി മാത്രം … ആ ചെറിയ മുറിയിൽ തങ്ങളുടെതായ് വിലപ്പിടിപ്പുള്ളത് അമ്മയുടെ തയ്യൽ മെഷീനാണ്.. അതിൻമേലാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതം കരൂ പിടിപ്പിക്കുന്നത് ..
അവൻ പതിയെ അമ്മയ്ക്ക് അരുകിൽ ചെന്നും അമ്മയുടെ കയ്യിൽ പതിയെ പിടിച്ചും.. സുഭദ്ര വേദനയോടെ മകനെ നോക്കി..
*******************
എന്താ മോനെ നീയീപ്പറയുന്നത് എവിടേക്ക് പോകനാണ് .. നമ്മള് എവിടേക്കും പോകും,,, സുഭദ്ര ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി…
സാഗറിന്റെ മുഖത്തെ കല്ലിച്ച ഭാവം അവർ വേപുഥയോടെ നോക്കി…
മോനെ..
സുഭദ്ര അലിവോടെ അവന്റെ മുടികളെ തഴുകി കൊണ്ട് അവനെ നോക്കി…
മോന് അമ്മയോട് വെറുപ്പുണ്ടോ? നിന്റെ ജീവിതം കൂടി ഇങ്ങനെ എങ്ങും ഇല്ലാതെ ആക്കിയത് ഈ അമ്മയല്ലേ.. ഇന്ന് വരെ സന്തോഷം എന്തന്ന് അറിഞ്ഞിട്ടില്ല .. പാപിയാണ് ഈ അമ്മ..
“””നിന്റെ അച്ഛനാരന്ന് “””‘ പെട്ടെന്ന്
അവൻ അമ്മയുടെ വാ.പൊത്തി
സുഭദ്ര അവനെ നോക്കി നിറഞ്ഞ മിഴികൾ പെയ്യാതെ നിന്നൂ…
വേണ്ടാ അമ്മേ എനിക്കറിയണ്ടാ… ഒന്നു പറയണ്ട ഇത്രയും നാൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ടോ ?. ഇല്ലല്ലോ എനിക്കറിയണ്ട…
എനിക്ക് അമ്മയെയൂള്ളൂ അമ്മ മാത്രം… എന്റെ ഈ ജീവിതം അമ്മ തന്നതല്ലേ ഞാനില്ലേ അമ്മയ്ക്ക് കൂട്ടായ് തണലായ് ഈ ജന്മത്തിലും ഇനി വരൂന്ന ജന്മങ്ങളിലും എനിക്ക് എന്റെ അമ്മ മാത്രം മതി അമ്മ മാത്രം…
അവൻ കയ്യിലിരൂന്ന SSLC ബുക്ക് അമ്മയുടെ കയ്യിലേക്ക് കൊടുത്തൂ .അവരുടെ മിഴികൾ അവന്റെ പേരിൽ പതിഞ്ഞൂ…
””സാഗർ സുഭദ്ര””
അവസാനിച്ചൂ…