Story written by Noor Nas
എവിടന്നോ ഇരുട്ടിലേക്ക് അടർന്നു വീണ ചുവന്ന പൂവ് ആയിരുന്നു അവൾ..
രാത്രിയുടെ മറ പറ്റി വരുന്ന മ ദ്യ ഗന്ധമുള്ള മനുഷ്യന്റെ കയ്യിൽ കിടന്നു ചതഞ്ഞു അരിയുന്ന ആ പൂവിന് ഓരോ രാത്രിയുടെയും ആയുസേ ഉണ്ടായിരുന്നുള്ളു…
പകൽ വെട്ടം കണ്ടാൽ റെയിൽവെ പുറമ്പോക്കിൽ ഉള്ള ഒറ്റ മുറി വിട്ടിൽ അവൾ ഒരു പൂവായി വിടരാൻ.
രാത്രിയുടെ ഇരുട്ടിനു ആയി കാത്തു നിൽക്കും.. പി ഴച്ചു വഴി തെറ്റി പോയ തന്റെ ജന്മത്തോട്അ വൾ തീർക്കുന്ന മധുര പ്രതികാരം… എന്ന തോന്നൽ ആകാം.
വീണ്ടും വീണ്ടും ആ അഴുക്ക് ചാലിൽ തന്നേ വിടരാൻ അവൾ കൊതിച്ചതും..
സ്നേഹിച്ചവനോടപ്പം ഏതോ ഒരു പകലിൽ ആയിരുന്നു.
ആ നഗരത്തിൽ അവൾ ബസ് ഇറങ്ങിയത്.
വീട്ടിലെ ഇല്ലായിമ്മയുടെ ചുറ്റും വട്ടത്ത് നിന്ന് ശ്വാസം മുട്ടിയ അവളെ. ഒരു രക്ഷകൻ എന്ന പേരിൽ..
നാട് കടത്തി കൊണ്ട് വന്ന ആയാൾ.
മുബൈ നഗരത്തിലെ ചുവന്ന തെരുവിൽ കൊണ്ട് പോയി അവളെ ലേലത്തിന് വെച്ചപ്പോൾ
അവൾ അയാളെ തന്നേ നോക്കി നിൽക്കുകയായിരുന്നു…
അതിൽ കണ്ണീർ ഉണ്ടായിരുന്നു
അവളുടെ ഹൃദയത്തിൽ നിന്നും കണ്ണിലേക്കു പടർന്നു കയറിയ കനലിന്റെ ചുടുള്ള കണ്ണീർ…
ഒടുവിൽ അവിടെയുള്ള ഒരു തടിച്ച സ്ത്രിയുടെ കൈകളിലേക്ക് അവളെ
എറിഞ്ഞു കൊടുത്തിട്ട് പൗഡറിന്റെ മണമുള്ള ഒരു കേട്ട് നോട്ടുകൾ..
ഏറ്റു വാങ്ങി പോക്കറ്റിൽ തിരുകി. ടാക്സിയിൽ കയറി പോയ..
ആയാൾ ഒന്നു തിരിഞ്ഞു നോക്കുമെന്ന് പോലും അവൾ പ്രതീക്ഷിച്ചു…
ആത്മാർഥമായി പ്രണയിച്ചവനല്ലേ അങ്ങനെയൊരു വികാരം ഉണ്ടാകും..
ചുവന്ന തെരുവിലെ ഏതോ ഒരു മുറിയിൽ കുറച്ചു കാലം അവൾ രാജാക്കുമാരിയെ പോലെ.. ആയിരുന്നു ഇരുട്ടിൽ അടഞ്ഞു തുറക്കുന്ന അവളുടെ മുറിയുടെ വാതിൽ.
എല്ലാത്തിനും സാക്ഷി എന്ന പോലെ. മുകളിൽ കറങ്ങുന്ന പാതി തുരുമ്പു വീണ ഫാനിന്റെ മുളലും മുരൾച്ചയും…..
ദിവസവും ആഴ്ചയും മാസവും വർഷവും കടന്നു പോകുന്തോറും.
അവളും പഴകി പോയി എന്ന തോന്നൽ കൊണ്ടാവാ.
ഒരു ദിവസം ആ തടിച്ച സ്ത്രീ അവളുടെ മുറിയിൽ വന്ന്..
കട്ടിലിനു കിഴെ നിന്നും അവളുടെ ബാഗ് വലിച്ചെടുത്തു..
ശേഷം കയ്യിൽ കിട്ടിയ അവളുടെ വസ്ത്രങ്ങളേല്ലാം വാരി ബാഗിൽ ഇട്ടു കൊണ്ട്.
ആ സ്ത്രീ അവളോട് പറഞ്ഞു എങ്ങോട്ട് എങ്കിലും പൊക്കോ..
നിന്റെ മാർക്കറ്റ് കുറഞ്ഞു..
ഇന്നി നിന്നെ ഇവിടെ വെച്ചോണ്ട് ഇരുന്നാൽ എന്നിക്ക് നഷ്ട്ടം മാത്രമേയുള്ളു…
ഇവിടെ വരുന്ന പുരുഷന്മാർക്ക് ഒന്നും ഇപ്പൊ നിന്നെ വേണ്ടാ.
പിന്നെ നിന്നെ ഞാൻ എന്തിന് ച്ചുമ്മ ഇവിടെ ഇട്ട് തീറ്റി പൊറ്റണം.?
പോകാൻ ഒരു ഇടം ഇല്ലാത്തത് കൊണ്ടാവാം അവൾ മടിച്ചു അവിടെ തന്നേ നിന്നത്.
അത്.കണ്ട്…
ആ സ്ത്രീ അവളുടെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പോയി
മുറിയുടെ പുറത്ത് ഇട്ടപ്പോൾ
അടി പതറി. അവൾ താഴെ വീണു..
വീണത് ഒരു പെൺകുട്ടിയുടെ കാൽ കിഴിൽ..
അവൾ വിറക്കുന്ന ചുണ്ടുകളോടെ കണ്ണിരോടെ
തലയുർത്തി മേല്പോട്ട് നോക്കിയപ്പോൾ
നെഞ്ചിൽ ഒരു സഞ്ചിയും ചേർത്ത് പിടിച്ച് ഒരു കൊച്ചു പെണ്ണ് കൂട്ടി….
അവളുടെ അവസ്ഥ കണ്ട് ആവണം..
അവളുടെ അരികിൽ ഇരുന്നു കൊണ്ട് നിറഞ്ഞ കണ്ണോടെ ആ പെൺകുട്ടി
അവളോട് ചോദിച്ചു..
ഒരു നാൾ ഞാനും ഇതുപോലെ ഇതേ ഒരു അവസ്ഥയിലേക്ക് വരും അല്ലെ ചേച്ചി..?
അതിനുള്ള മറുപടി പറയാൻ അവളുടെ വിതുമ്പുന്ന ചുണ്ടുകൾ അനുവദിച്ചില്ല…
അവൾ അവിടെന്ന് എഴുനേറ്റ് ഒരു ലക്ഷ്യവുമില്ലാതെ നടന്നു പോകുബോൾ.
ആ പെൺകുയൂട്ടിയുടെ കൈയും പിടിച്ച്ത ന്റെ മുറിയിലേക്ക് കയറി പോകുന്ന തടിച്ച സ്ത്രീ ..
പിന്നെ എപ്പോളോ ഏതോ ഒരു ആളുടെ കനിവിൽ ഈ ഒറ്റമുറി…
അതക്കെ ഓർത്തപ്പോൾ അവൾക്ക് അവിടെ കിടന്നു ശ്വാസം മുട്ടുന്നത് പോലെ തോന്നി..
അവൾ അവിടെ കിടന്നു പിടഞ്ഞു..പിന്നെ പിന്നെ എപ്പോളോ അവൾ ഉറക്കത്തിന്റെ കൈകളിലോ.?
അതോ മരണത്തിന്റെ കെണിയിലോ..?
എന്നറിയില്ല പിന്നീട് ഒരിക്കലും അവൾ ആ നഗത്തിലെ ഇരുട്ടിൽ പുത്തില്ല കൊഴിഞ്ഞില്ല…
ചിലന്തി ചോര ഊറ്റി കുടിച്ച ഒരു ഇരയെ പോലെ
വിധിയുടെ വലയിൽ അവളും ഒരു അസ്ഥിയായി ഒടുങ്ങി…