മംഗല്യ താലി ഭാഗം 95 ~~~ എഴുത്ത്:-കാശിനാഥൻ

മഹാലക്ഷ്മിയുടെ അസുഖ വിവരം അറിഞ്ഞുകൊണ്ട് ഒരുപാട് ബന്ധുമിത്രാദികൾ ഒക്കെ അവരെ കാണുവാനായി എത്തിയിരുന്നു.
എല്ലാവരെയും കാണുക കൂടി ചെയ്തപ്പോഴേക്കും മഹാലക്ഷ്മിക്ക് സങ്കടം കൂടി.
അമ്മയ്ക്ക് പ്രോബ്ലം ഒന്നുമില്ലെന്നും ജസ്റ്റ് ആ ഗ്രോത്ത് റിമൂവ് ചെയ്തപ്പോൾ അമ്മ ഒക്കെയായിന്നു ഒക്കെ ഹരി വന്ന ആളുകളോടൊക്കെ പറഞ്ഞു.
ആ സമയത്ത് ആയിരുന്നു രവീന്ദ്രനും മീരയും അവിടെ എത്തിച്ചേർന്നത്.
മീരയോടൊപ്പം കണ്ട പുരുഷന്‍ ആരാണ് എന്നതാണ് പിന്നത്തെ ചർച്ച.
ഒന്ന് രണ്ട് സ്ത്രീകൾ ഇക്കാര്യത്തെക്കുറിച്ച് മഹാലക്ഷ്മിയോട് കുശൂകുശുത്തു.

മീരയുടെ ഭർത്താവ് ആണ്. രവീന്ദ്രൻ വല്യ ബിസിനസ്കാരനാ.
അയാളുടെ ബിസിനസ് സ്ഥാപനത്തിന്റെ പേരൊക്കെ പറഞ്ഞപ്പോൾ പലർക്കും അറിയാം

അതെയോ…. എന്നിട്ട് ഈ മനുഷ്യൻ എവിടെയായിരുന്നു ചേച്ചി..

ആള് ഇടയ്ക്കൊക്കെ നാട്ടിൽ കാണുകയുള്ളൂ.. എപ്പോഴും ബിസിയാണ്..

ഇവർക്ക് മക്കൾ ആരുമില്ലേ….?

ഉവ്വ്… ഒരു മകളുണ്ട്..

ആ കുട്ടി എവിടെ… അതിന്റെ വിവാഹമൊക്കെ കഴിഞ്ഞതാണോ അതോ?

വിവാഹമൊക്കെ കഴിഞ്ഞു. എന്റെ മകനല്ലേ അവളെ കൂടെ കൂട്ടിയിരിക്കുന്നത്…
മഹാലക്ഷ്മി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

അമ്മേ… ഡോക്ടർ പറഞ്ഞിരിക്കുന്നതല്ലേ ഒരുപാട് സംസാരിക്കരുതെന്ന്..നിർത്തു കേട്ടോ.

ഹരി വന്നിട്ട് സ്നേഹപൂർവ്വം അവരെ ശാസിച്ചപ്പോൾ, രോഗവിവരം തിരക്കുവാൻ വന്നവരൊക്കെ പതിയെ പതിയെ യാത്ര പറഞ്ഞു പോയി…

മഹാലക്ഷ്മിയുടെ അരികിലിരുന്ന്  ഇത്തിരി നേരം മീര ഓരോരോ കാര്യങ്ങളൊക്കെ സംസാരിച്ചു..
അപ്പോഴേക്കും അവർക്ക് കഴിക്കാൻ ഉള്ള പൊടിയരി കഞ്ഞി എത്തിയിരുന്നു.

ഭദ്രയാണ് ഒരു സ്പൂണിൽ കഞ്ഞി അല്പാല്പമായി അവർക്ക് കോരി കൊടുത്തത്.

മഹാലക്ഷ്മിയുടെ ഇരു കവിളിലൂടെയും കണ്ണുനീർ ഒഴുകി.

അമ്മേ… വിഷമിക്കാതെ… ഇത് കുടിച്ചേ.. ക്ഷീണം മാറട്ടെ. ഭദ്ര അവരെ നോക്കി പറയുകയാണ്.

എന്റെ പൊന്നു മോളോട് ചെയ്തു കൂട്ടിയതിന്റെ ഒക്കെ പാപഫലമാണ് ഞാൻ അനുഭവിക്കുന്നത്. ഉറപ്പായും എനിക്ക് മാരക രോഗം വരും. അതിൽ എനിയ്ക്ക് വിഷമം ഒന്നുമില്ല കേട്ടോ,ഈ ഭൂവിൽ ചെയ്തു കൂടിയ പാപംങ്ങൾ അനുഭവിച്ചു തന്നെ മടങ്ങുവൊള്ളൂ.

അമ്മയെന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.. അമ്മയ്ക്ക് യാതൊരു കുഴപ്പവും വരില്ല. ധൈര്യമായിട്ട് ഇരിക്ക്. ഞങ്ങളൊക്കെ അമ്മയുടെ കൂടെയില്ലേ..
ഭദ്ര അവരെ നോക്കി പറഞ്ഞു..

രവീന്ദ്രന് കുറിച്ച് ഒഫീഷ്യൽ മാറ്റേഴ്സ് ഉള്ളതുകൊണ്ട് അവർ രണ്ടാളും വൈകാതെ യാത്ര പറഞ്ഞ് ഇറങ്ങി. ആ സമയത്ത് ആയിരുന്നു വീട്ടിൽ നിന്നും  അനിരുദ്ധനും ഐശ്വര്യയും മടങ്ങിയെത്തിയത്ഭ ദ്രയെക്കുറിച്ചുള്ള വിവരങ്ങളൊക്കെ ഐശ്വര്യയും അറിഞ്ഞിരുന്നു.. അവൾക്കാണെങ്കിൽ അഭിമുഖീകരിക്കുവാൻ ഒരുപാട് ബുദ്ധിമുട്ടും തോന്നി..

ഹരി… ഞാൻ ഓഫീസിലേക്ക് ഒന്ന് പോയിട്ട് വരാം. അമ്മയ്ക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ, അതുകൊണ്ട് ഐശ്വര്യ കൂടെ നിന്നോളും. നിങ്ങൾ രണ്ടാളും ഇനി വീട്ടിലേക്ക് പൊയ്ക്കോളൂ.

അതൊന്നും സാരമില്ല ഏട്ടൻ ഓഫീസിൽ പോയിട്ട് വാ.. എന്നിട്ട് ഞങ്ങൾ പൊയ്ക്കോളാം.

ഓഫീസിലെ കാര്യങ്ങളൊക്കെ ആകെ താറുമാറായി കിടക്കുകയാണ്. ഇനിയെങ്ങനെ മുൻപോട്ട് എന്ന് യാതൊരു ഊഹവുമില്ല. മഹാലക്ഷ്മി തന്നെത്താനെ ഇരുന്ന് പറഞ്ഞു..

അമ്മയതൊന്നും ഓർക്കേണ്ട.. നാളെ മുതൽ ഞാൻ ഓഫീസിലേക്ക് പൊയ്ക്കോളാം.

ഹരി പറഞ്ഞതും അനിയും  ഐശ്വര്യയും അവനെ ഉറ്റുനോക്കി..

നാളെ മുതൽ രവീന്ദ്രനങ്കിൾ പുതിയ ഓഫീസിൽ എത്തും. പിന്നെ കാര്യങ്ങൾ ഈസിയാകും. ഞാൻ നമ്മുട കമ്പനിയിലേക്ക് വന്നോളാം. എന്നിട്ട് അവിടെ എല്ലാമോന്ന് സെറ്റ് ചെയ്യാം. ഏട്ടനും ഐശ്വര്യയു കൂടി വന്നാൽ മതി. ഞാൻ പഠിപ്പിച്ചു തരാം.

അവൻ ഇരുവരെയും നോക്കി പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായി. ഏറെയും സന്തോഷവും സമാധാനവും തോന്നിയത് മഹാലഷ്മിയ്ക്ക് ആയിരുന്നു..

വൈകുന്നേരം നാലു മണിയോടെയായിരുന്നു അനിരുദ്ധൻ ഓഫീസിൽ പോയിട്ട് തിരിച്ചു വന്നത്. അതിനുശേഷം ഹരിയും ഭദ്രയും വീട്ടിലേക്ക് മടങ്ങിയത്..

അവർ രണ്ടാളും തിരികെയെത്തിയപ്പോൾ മീരയും രവീന്ദ്രനും ചേർന്ന്  മക്കൾക്ക് കഴിക്കുവാനായി ഒരു ചെറിയ സദ്യയൊക്കെ റെഡിയാക്കി വെച്ചിരുന്നു.

ഇതെന്താ അമ്മേ… വയ്യാണ്ട് എന്തിനാണിതൊക്കെ ഉണ്ടാക്കിയത്.?
ഭദ്ര അമ്മയെ വഴക്ക് പറഞ്ഞു.

മഹാലക്ഷ്മിക്ക് സുഖമില്ലാതെ കിടക്കുന്നതിനാൽ ഇങ്ങനെയൊക്കെ ഉണ്ടാക്കിയത് മോശമാണ്,
ഇന്ന്  മീരയുടെ പിറന്നാൾ ആയിരുന്നു ഹരി..അതുകൊണ്ട് മീര ഇതെല്ലാം കുക്ക് ചെയ്തത്.

ആഹാ.. എന്നിട്ട് ഇതേവരെയായിട്ടും പറഞ്ഞില്ലാലോ…
മീര ടീച്ചർ ക്ക് ഹരി ആശംസകൾ നേർന്നു..
ഭദ്ര അവരെ കെട്ടിപിടിച്ചു കൊണ്ട് ആ കവിളിൽ മുത്തം കൊടുത്തപ്പോൾ മീര കരഞ്ഞു പോയിരുന്നു.

ഇനി മേലിൽ അമ്മ ഇങ്ങനെ കരയരുത്, എന്ന് പറഞ്ഞു കൊണ്ട് ഭദ്ര അവരെ നല്ലോണം വഴക്ക് പറഞ്ഞു.
.
ഹരിയും ഭദ്ര യും ഒന്നു കുളിച്ചു ഫ്രഷ് ആയി വരാമെന്ന് പറഞ്ഞു അവരുട റൂമിലേക്ക് പോയി..

മുറിയിൽ എത്തിയ ശേഷം ഭദ്ര യാണ് ആദ്യം കുളിച്ചിറങ്ങിയത്.
ആ സമയത്തൊക്കെ അമ്മയ്ക്ക് എന്ത് ഗിഫ്റ്റ് കൊടുക്കും എന്നതായിരുന്നുഅവളുടെ ചിന്ത.
ഹരിയോട് അതവൾ പങ്ക് വെയ്ക്കുകയും ചെയ്തു.

അവന്റെ മനസ്സിൽ ഉള്ള ഐഡിയ കേട്ടതും ഭദ്ര സന്തോഷം കൊണ്ട് തുള്ളിച്ചാടി.

കുളി കഴിഞ്ഞിട്ട് ഒരു ടവൽ മാത്രം ഉടുത്തു കൊണ്ട് നിൽക്കുകയാണ് ഹരി..
അവളുടെ സന്തോഷം കണ്ടു കൊണ്ട് അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

ഹരിയേട്ടന് ഇതൊക്കെ എങ്ങനെ സാധിക്കുന്നു. അടിപൊളി ഐഡിയ..

ഹമ്.. ബുദ്ധി വേണം പെണ്ണെ..

ഓഹ്… ബുദ്ധിമാനൊക്കെ തന്നെയാണ്…എനിക്കത് വ്യക്തമായിട്ട് അറിയുകയും ചെയ്യാല്ലോ…

ആണോ…..

പിന്നല്ലാതെ…
അവൾ ചിരിച്ചു.

ഹരി ഇരു കൈകളും മുന്നോട്ട് നീട്ടിയപ്പോൾ ഭദ്ര വന്നിട്ട് അവന്റെ നെഞ്ചിലേയ്ക്ക് അണഞ്ഞു.

അവന്റെ നഗ്നമായ നെഞ്ചിൽ മുഖം അമർത്തിക്കൊണ്ട് ഭദ്രയങ്ങനെ ചേർന്ന് നിന്നു.
പെട്ടന്ന് അവന്റെ ടവൽ അഴിഞ്ഞു താഴേയ്ക്ക് വീണു.

അയ്യേ…

പെട്ടന്ന് അവൾ കണ്ണ് പൊത്തിക്കൊണ്ട് തിരിഞ്ഞു

ചെ…നാണക്കേട്, തുണി ഉടുക്ക് ഹരിയേട്ടാ.
അവൾ പിറു പിറുത്തു.

ഓഹ്.. നീയ് കാണാത്തതൊന്നും ഇല്ലല്ലോ പിന്നെന്തിനാ ഇത്രക്ക് ഒളിച്ചുകളി.
ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യുന്നതിനിടയിൽ ഹരി അവളോട് പറയുകയാണ്.

എന്ന് കരുതി… ഈ പട്ടാ പകലാണോ,ഹരിയേട്ടന്റെ ലീലാവിലാസങ്ങൾ…

ആഹ്.. അതിനെന്താ.. എന്റെ ഭാര്യയുടെ മുമ്പിൽ എനിക്ക് രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഒന്നുമില്ലന്നു കൂട്ടിക്കോ.
ടി ഷർട്ട്എടുത്തു ഇട്ട് കൊണ്ട് അവൻ പിന്നെയും പറഞ്ഞു.

അയ്യയ്യേ… നാണക്കേട്. കേട്ടിട്ട് എന്തോ പോലെ.

ആഹ്.. കേട്ട സ്ഥിതിക്ക് എന്നാൽ പിന്നെ ഒന്ന് അനുഭവിച്ചിട്ട് പൊയ്ക്കോളൂ… അപ്പോ പ്രശ്നം സോൾവ് ആയല്ലോ.

ദേ.. പറഞ്ഞുപറഞ്ഞ് ഒരുപാടങ്ങ് കയറി പോകുന്നുണ്ട് കേട്ടോ… മിണ്ടാതിറങ്ങി പോകാൻ നോക്ക്. അച്ഛനും അമ്മയും അപ്പുറത്തുണ്ട്.

അവരവിടെ ഇരിക്കട്ടെ.. ഞാൻ എന്റെ ഭാര്യയോടൊപ്പം ഒരു റൗണ്ട് വച്ചിട്ട് ഇവിടുന്ന് ഇറങ്ങുവൊള്ളൂ.
ഹരി യുടെ ശബ്ദം കാതോരം കേട്ടതും ഭദ്ര ഞെട്ടിത്തിരിഞ്ഞു.
വെൽ ഡ്രസ്സ്ഡ് ആയി നിൽക്കുന്ന ഹരിയ കണ്ടപ്പോൾ
അവൾ തന്റെ കൈ മുഷ്ടി കൊണ്ട് അവനെ ഇടിക്കുന്നത് പോലെ കാണിച്ചു.

ഞാനൊരു കേക്ക് order ചെയ്തു. ഇപ്പോ എത്തും. അത് വന്നിട്ട് നമ്മുക്ക് ഇറങ്ങി ചെല്ലാം കേട്ടോ.

ഹരി പറഞ്ഞപ്പോൾ അവൾ തല കുലുക്കി.

അതേയ്… അച്ഛനും അമ്മയും ബന്ധുക്കാരും ഒക്കെ ആയ സ്ഥിതിയ്ക്ക് ഈ പാവം ഹരിയേട്ടനെ മറന്നു കളയരുത് കേ.

ഹരി പറഞ്ഞു പൂർത്തിയാക്കും മുന്നേ ഭദ്ര അവന്റെ വായ മൂടി.

ഇത്രയും പിടിപാടും കഴിവും ഒക്കെയുള്ള ഒരു കോടീശ്വരന്റെ മകൾ ആണെന്ന് അറിയുന്നതിനു മുന്നേ ഈ അനാഥ പെണ്ണിനെ ചേർത്തുപിടിച്ചയാൾ എന്റെ ഹരിയേട്ടനാണ്..
നിനക്ക് ഞാൻ ഉണ്ടെന്ന് പറഞ്ഞു, കുടുംബത്തിലെ എല്ലാ വക എതിർപ്പുകളും അവഗണിച്ചുകൊണ്ട്  എന്നെയും കൂട്ടി മംഗലത്ത് വീട്ടിലെ പടിയിറങ്ങി വന്നയാൾ. ആരൊക്കെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാലും ശരി, എനിക്ക് എ എന്റെ ഏട്ടൻ കഴിഞ്ഞിട്ടേയൊള്ളു  ബാക്കിയെല്ലാം…
ഭദ്രലക്ഷ്മിയുടെ മരണം വരെയും അതിനൊരു മാറ്റമില്ല.. ഭദ്ര ഹരിനാരായണന്റെയാണ്.

തന്റെ മുന്നിൽ നിന്നുകൊണ്ട് മിഴികൾ നിറച്ചു പറയുന്നവളെ  അവൻ ചേർത്ത് പിടിച്ചു.

തുടരും

അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Comment