ആരുമില്ലായെന്ന് ഉള്ളിൽ അലമുറയിട്ട് കരയുന്ന തന്നോട് യാത്രയിൽ എപ്പോഴോ കല്യാണിക്കൊരു മടുപ്പ് തോന്നി. ആ മടുപ്പിനെ മറികടക്കാൻ എന്തുചെയ്യണമെന്ന് അവൾക്ക് അറിയില്ലായിരുന്നു…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പറമ്പിന്റെ തെക്കേ മൂലയിൽ പന്തലിച്ച പ്ലാവിന്റെ ഇളം തണ്ടുകളെ തോട്ടിക്കത്തിയിൽ അരിഞ്ഞിടുമ്പോഴാണ് നാണുവിനെ പാമ്പ് കൊത്തിയത്. പഴുത്ത് കരിഞ്ഞ പ്ലാവിലകളിൽ അമർന്ന് കിടക്കുന്ന പാതി പ്രാണനെ നെഞ്ചോട് ചേർത്ത് കല്ല്യാണിയന്ന് തൊണ്ടപൊട്ടി കരഞ്ഞു. കൂടിയവരാരും ഇപ്പോഴുമത് മറന്നിട്ടുണ്ടാകില്ല. നാണുവിന്റെ… Read more

സാവിത്രി അലിഞ്ഞുപോയി അസ്ഥിയായ മണ്ണിലേക്ക് പോകാൻ ഒരു ധൈര്യമില്ലായ്മയാണ് ഇതുവരെ എന്നെ വിലക്കിയിരുന്നത്. അവൾ മരിച്ചുപോയ നാളിൽ തിമിർത്തുപെയ്ത……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തിരിച്ചുവരുകയാണെന്ന് പറഞ്ഞപ്പോൾ വേലായുധന് സന്തോഷമായി. അവന്റെ ശബ്ദത്തിലത് പ്രകടമായിരുന്നു. എപ്പോഴാണ് വരുന്നതെന്നൊന്നും പറഞ്ഞില്ല. ഫോൺ വെക്കുമ്പോൾ വൈകാതെ ഉണ്ടാകുമെന്ന് മാത്രം ഞാൻ അറിയിച്ചു. ആയകാലത്ത് എല്ലാത്തിനും ഒരു സഹായം വേലായുധൻ തന്നെയായിരുന്നു. വീട് പൂട്ടി തക്കോലും അവനെയാണ് ഏൽപ്പിച്ചത്.… Read more

എന്റെ ശരീരം മടുത്താൽ നിങ്ങളെന്നെ തേടിവരില്ലേ.ഇല്ലെന്നും പറഞ്ഞ് അയാൾ എഴുന്നേറ്റു. കട്ടിലിലേക്ക് ഞാനുമായി വീണപ്പോൾ പറിച്ചെറിഞ്ഞ മുണ്ടെടുത്ത് ഉടുക്കുമ്പോൾ താനിന്ന് തന്നെ പോകുമെന്നും……

എഴുത്ത്:- ശ്രീജിത്ത് ഇരവിൽ ‘എനിക്ക് അറിയാമായിരുന്നു നിങ്ങളൊരുനാൾ തിരിച്ചുവരുമെന്ന്….!’ അങ്ങനെ പറഞ്ഞുകൊണ്ട് തന്നെ ഞാൻ അയാളുടെ മാ റിലേക്ക് അമർന്ന് ആ ചുരുൾ രോമങ്ങളിലേക്ക് മുഖം ചേർത്തു. വസന്തത്തിലേക്ക് തല പൂഴ്ത്തി ഉറങ്ങുന്നയൊരു കുരുവിയെ പോലെ ഞാൻ അവിടെ എന്റെ കൊക്കുകൾ… Read more

പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ ആദ്യം തിരഞ്ഞത് ഭാഗ്യത്തിനെ തന്നെയായിരുന്നു. അവൾ വന്നപ്പോൾ പതിവില്ലാതെ ഞാൻ ചിരിച്ചു. ഇന്നെന്ത്‌ പറ്റിയെന്ന് അവൾ ചോദിക്കുകയും ചെയ്തു……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ പ്രായം കൂടി വരുകയാണ്. ഓഫീസിലെ ഭാഗ്യമെന്ന പേരിലുള്ള പെൺകുട്ടി ഇഷ്ട്ടം പറഞ്ഞിട്ട് ആഴ്ച്ചയൊന്ന് കഴിഞ്ഞു. പഠനം കഴിഞ്ഞപ്പോൾ പ്രണയം നിർത്തിയ ഒരുത്തി പ്രാണനിൽ നിന്ന് പോകാത്തത് കൊണ്ടുമാത്രം എനിക്ക് ഭാഗ്യത്തിനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ പറ്റിയില്ല. ആ തീരുമാനം… Read more

അഴിഞ്ഞുവീണ മുണ്ടെടുത്ത് ഉടുക്കുമ്പോൾ കുഴഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. സുഗുണനും അവന്റെ ഭാര്യയും എന്നെ തുറിച്ചുനോക്കി. അവരുടെ പീക്കിരി പിള്ളേരിൽ ഏതോ ഒരുത്തൻ എന്നെ കല്ലുപെറുക്കിയെറിഞ്ഞ്…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ‘നിന്നെ ഞാൻ വെറുതേ വിടില്ല. നീ നോക്കിയിരുന്നോ… ഇതിന് ഞാൻ നിന്നോട് പകരം വീട്ടിയിരിക്കും.’ അഴിഞ്ഞുവീണ മുണ്ടെടുത്ത് ഉടുക്കുമ്പോൾ കുഴഞ്ഞുകൊണ്ട് ഞാൻ പറഞ്ഞു. സുഗുണനും അവന്റെ ഭാര്യയും എന്നെ തുറിച്ചുനോക്കി. അവരുടെ പീക്കിരി പിള്ളേരിൽ ഏതോ ഒരുത്തൻ എന്നെ… Read more

ആ മനുഷ്യനോട് ഒന്നും പറയാൻ എനിക്ക് സാധിച്ചിച്ചില്ല. ഏറെ നേരം അങ്ങനെ തലകുനിച്ച് ഞാൻ അയാളുടെ അടുത്തിരുന്നു. അല്ലെങ്കിലും ചിലരുടെ വേദനകളുടെ മുന്നിൽ സ്തംഭിച്ച് നിൽക്കാനല്ലേ ചില…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ അപരിചിതനായ ഒരു വൃദ്ധൻ ഉമ്മറത്തേക്ക് കഴുത്ത് നീട്ടുന്നത് കണ്ടപ്പോൾ ആരായെന്നും ചോദിച്ച് തൊഴുത്തിൽ നിന്ന് ഞാൻ മുറ്റത്തേക്ക് നടന്നു. അയാൾ എന്നെ നോക്കിയതുമില്ല, കേട്ടഭാവം കാട്ടിയതുമില്ല. ആ വൃദ്ധന്റെ തൊട്ട് മുന്നിൽ നിന്ന് ആരായെന്ന് പിന്നേയും ഞാൻ ചോദിച്ചു.… Read more

ഓഫീസിലെത്തി അരമണിക്കൂർ കഴിഞ്ഞിട്ടും സെറീനയെ കാണാതെ വന്നപ്പോൾ ഫോണിൽ ഞാൻ അന്വേഷിച്ചു. ഇനി ജോലിക്കൊന്നും പോകേണ്ടായെന്ന് പറഞ്ഞുപോലും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ സ്വർഗ്ഗമെന്നൊന്ന് ഉണ്ടെങ്കിൽ അത് നിന്നിലാണെന്ന് പറഞ്ഞുകൊണ്ട് സെറീന മാറിലേക്ക് വീണു. എന്റെ കൈകൾ അവളുടെ പുറത്ത് നിന്ന് പിൻകഴുത്തിലേക്ക് പതിയേ ചലിച്ചു. ചുരുൾ രോമങ്ങളും കടന്ന് ഹൃദയത്തിലേക്ക് ആണ്ടുപോയ സെറീനയുടെ മുഖം അടർത്തി ആ ചുണ്ടുകളിൽ ഞാൻ മുത്തി.… Read more

ഒരു രാത്രിയിൽ പരസ്പരം ഫോണിൽ സംസാരിക്കുമ്പോഴാണ് പ്രമീള അങ്ങനെ ചോദിച്ചത്. എനിക്ക് മറുപടി പറയാൻ പറ്റിയില്ല. വിഷയം മറ്റെന്തിലേക്കോ എടുത്തിട്ട് വിദഗ്ധമായി ആ ചോദ്യത്തിൽ നിന്നും ഞാൻ…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ നാട്ടിലെ പോസ്റ്റോഫിസിൽ പ്രമീളയെന്ന പേരുള്ളയൊരു പെണ്ണുണ്ട്. ബ്രാഞ്ച് മാസ്റ്ററാണ്. എന്താണ് അവളുടെ പ്രത്യേകതയെന്ന് ചോദിച്ചാൽ സത്യമായിട്ടും എനിക്ക് അറിയില്ല. അവളുടെ ആകൃതിയിലും ശബ്ദത്തിലും നോട്ടത്തിലും ഏതോയൊരു നേരത്തിൽ ഞാൻ വീണുപോയി. അവളെ കാണാൻ വേണ്ടി മാത്രം കൂട്ടുകാർക്കൊക്കെ ഞാൻ… Read more

പത്തുവർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മ മരിച്ചപ്പോൾ നാൽപ്പതുകളിലാണെന്ന് പോലും നോക്കാതെ ഞാൻ പൊട്ടി കരഞ്ഞിട്ടുണ്ട്. എനിക്ക് അമ്മയുടെ അതേ സ്വഭാവമാണെന്ന് ഇടക്കെന്റെ ഭാര്യയും മകളുമൊക്കെ പറയുന്നത് വളരേ ശരിയാണ്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ എപ്പോൾ വേണമെങ്കിലും തട്ടിപ്പോകാൻ പാകം അച്ഛൻ ആശുപത്രിയിലാണ്. വേണെമെങ്കിൽ കിടത്താം. വേണ്ടായെങ്കിൽ കൊണ്ടുപോകാം. അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാൻ അന്നുഞാൻ തീരുമാനിച്ചു. സാധാരണയെല്ലാ വൃദ്ധരുടേയും സ്വാഭാവിക മരണ കാരണമായ ഹൃദയധമനികളുടെ പരിക്കാണ് അച്ഛനും. സ്വന്തം പിതാവിന്റെ വിഷയത്തിൽ വളരെയേറെ വിഷമമൊന്നും… Read more

അപ്പോഴാണ് എന്റെ ശ്രദ്ധയിൽ അത് പെടുന്നത്. പ്രത്യേകരൂപത്തിലുള്ള ഒരു കല്ല് ആ കുറ്റിക്കാട്ടിൽ കിടക്കുന്നു. രണ്ട് വിലസിലടിച്ചപ്പോൾ ഞാൻ ഞങ്ങളായി…….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ ക്രിസ്തുമസ്സിന് സ്കൂൾ അടച്ച നാളുകൾ. പതിവുപോലെ ഒഴിയൻ പറമ്പിൽ നിന്ന് ഞങ്ങൾ കളിക്കുകയായിരിന്നു. സിക്സർ ആകേണ്ടിയിരുന്ന പന്ത് ഒരു തെങ്ങിൽ കൊണ്ടു. കനത്തിൽ ആയതുകൊണ്ട് അടുത്ത നിമിഷം അതിൽ നിന്നൊരു തേങ്ങയും വീണു. അത് കല്ലിൽ എറിഞ്ഞ് പൊളിച്ചാൽ… Read more