എനിക്കും ഒത്തിരിയിഷ്ടമാണ്. സ്വന്തം ജീവിതം പകർത്തിയെഴുതുന്നതു പോലെ തോന്നിക്കുന്ന കഥകൾ. പച്ചയായ ജീവിതത്തിൻ്റെ തുടിപ്പുകൾ. നാട്ടുമണ്ണിൻ്റെയും മഷിപ്പച്ചയുടെയും ഗന്ധമുയരുന്ന……

ഋതുഭേദങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ചെമ്പാവരിപ്പൊടിയുടെ പുട്ടും, രുചിമുകുളങ്ങളെയാകമാനം ഉത്തേജിപ്പിക്കുന്ന കടലക്കറിയുമായിരുന്നു പ്രാതലിനുണ്ടായിരുന്നത്. ഒപ്പം, ഹൃദ്യമായ ചുടുകാപ്പിയും. സ്നേഹഭവനത്തിൻ്റെ വിശാലമായ തളത്തിൽ നിരന്നിരുന്നു ഭക്ഷണം കഴിക്കുന്ന … Read more

അയാൾ, ഫോണിൻ്റെ ഗാലറിയിൽ നിന്നും അതേ ചിത്രമെടുത്തു. മുറിച്ചു മാറ്റപ്പെടാത്ത മുഴുച്ചിത്രം. വരൻ്റെ സ്ഥാനത്ത്, അയാൾ ചമഞ്ഞു നിൽപ്പുണ്ടായിരുന്നു. ചിത്രത്തിലെ, അയാളുടെ……

നിഴൽച്ചിത്രം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വ്യോമപാതകളിലെ യന്ത്രപ്പക്ഷികളുടെ ചിറകു ബന്ധിക്കപ്പെട്ട, ഒരു കോവിഡ് മഹാമാരിക്കാലം. മധ്യപൂർവ്വേഷ്യയിലെ തൊഴിലാളി ക്യാമ്പിലെ ഒറ്റമുറിക്കൂട്ടിൽ,അയാൾ മാത്രം അവധിയെടുത്തിരുന്നു. ബർത്തുകളിലെ സഹപ്രവർത്തകരെല്ലാം തൊഴിലിനു … Read more

ഞങ്ങളുടെ കൂട്ടത്തിൽ സെന്തിലിനാണ് ബോഡി ഫിറ്റ്നസ് എന്ന ആശയം ആദ്യമായി ഉദിച്ചത്. അവന്റെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞങ്ങൾ നിത്യേനേ കടലാശേരി പവർ ജിമ്മിൽ പോയിത്തുടങ്ങി…….

പവർ ജിം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് പാലാഴി. പുതുക്കാടിന്റെ തൊട്ടയൽ ഗ്രാമമാണ് പാലാഴി. എന്റെ അമ്മവീട് പാലാഴിയിലാണ്. പാലാഴി, പ്രബോധിനി ഹിന്ദി അപ്പർപ്രൈമറി സ്കൂളിൽ ഞാനും … Read more

സജിത വിളിക്കുന്നു. എന്താണ് കാര്യമെന്നറിയാൻ, വേഗം ഉമ്മറമുറ്റത്തേക്കു ചെന്നു. മുറ്റത്ത്, ഗംഭീര പ്രൗഢിയോടെ കാർ കിടപ്പുണ്ട്. ഇന്നലത്തെ സഞ്ചാരത്തെക്കുറിച്ചോർത്ത്……

ഞങ്ങളുടെ കാർ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് പതിനഞ്ചു വർഷം മുൻപ്, കാമുകപുരം മൈതാനത്തിൽ അന്തവും കുന്തവുമില്ലാതിരിക്കുന്ന ഒരു വേനൽപ്പകലിലാണ് ഞങ്ങളിലാ ആശയം ഉരുത്തിരിഞ്ഞത്. ഞങ്ങൾ എന്നു പറഞ്ഞാൽ … Read more

പത്തു ദിവസം മുമ്പാണ്, ദിവാകരൻ രത്നവല്ലിയോട് അവസാനമായി പിണങ്ങിയത്..പിണക്കങ്ങൾ എന്നത്, പതിനെട്ടു വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതത്തിൽ അപരിചിതമായ ഒന്നായിരുന്നില്ല……..

പിണക്കം എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് ദിവാകരൻ ഉറക്കത്തിലേക്കു പൂർണ്ണമായും ചെന്നെത്തിയത്, രാത്രി ഏറെ വൈകിയാണ്. ഭാര്യ രത്നവല്ലി, ആ കിടപ്പു നോക്കി തെല്ലുനേരം കൂടി കട്ടിൽത്തലയ്ക്കലിരുന്നു. … Read more

നാൽപ്പതു കഴിഞ്ഞപ്പോളേക്കും ഓട്ടമൊക്കെ മടുത്ത പോലെ തോന്നുന്നു. സാധിക്കില്ലെങ്കിലും, വിശ്രമിക്കാനും വീട്ടിലിരിക്കാനും ആഗ്രഹമുണ്ട്. ശേഖരേട്ടൻ വന്നപ്പോൾ, വീട്ടിൽ ആളുണ്ടായിരുന്നിട്ടുണ്ടാകും……

അവസ്ഥാന്തരങ്ങൾ എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് “മധൂ, ഇന്നെങ്കിലും നിന്നെ കണ്ടല്ലോ, മഹാഭാഗ്യം. എത്ര ദിവസമായി ഞാൻ നിൻ്റെ വീട്ടിലേക്കു വരുന്നു. നിന്നെ കാണാൻ സാധിക്കാറില്ല. അടുത്ത … Read more

നന്ദനയ്ക്ക് ഇപ്പോൾ നല്ല സാമർത്ഥ്യണ്ട്. ചേട്ടൻ, തലേല് കേറ്റി വച്ചേക്കല്ലേ. ഇവിടത്തെ അമ്മേനെപ്പറ്റി നൂറു പരാതി പറഞ്ഞു. അമ്മ, നാലു ദിവസം കൂടുമ്പോളേ തല കുളിക്കൂന്ന്, പിന്നെ, അമ്മേടെ……..

നിലാവ് എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട് കിടപ്പുമുറിയുടെ ജനൽവാതിലുകളെല്ലാം വിരിനീക്കി തുറന്നിട്ട്, പ്രകാശ് കട്ടിലിൻ്റെ ക്രാസിയിൽ തലയിണ ചാരിവച്ചു കിടന്നു. കമ്പ്യൂട്ടറിൽ നിന്നും സുഗതകുമാരിയുടെയൊരു കവിത വളരേ … Read more

കൃഷ്ണേട്ടാ, മ്മടെ കാര്യങ്ങളൊക്കെ പൊലിപ്പിച്ച് പറഞ്ഞട്ടില്ലേ? ഇവറ്റ്ങ്ങ ചില്ലറയുള്ള ടീമാന്നല്ലേ പറഞ്ഞേ? ഞാൻ സ്വന്തമായി വർക്ക് നടത്തുവാന്ന് പറഞ്ഞിട്ടില്ലേ……

രാജീവേട്ടൻ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് വെള്ളിയാഴ്ച്ച. സ്വർണ്ണപ്പണിയുടെ ഉച്ചഭക്ഷണ ഇടവേള. ചോറൂണ് കഴിഞ്ഞ്, ഒരു ഷർട്ടെടുത്തിട്ട് റോഡിനപ്പുറത്തേ കടയിലേക്ക് നടക്കുന്നതിനിടയിൽ, രാജീവ് തന്റെ മുതലാളിയോടു ഒരിക്കൽ കൂടി … Read more

അയാൾ വിഭയോട് എന്തോ പറഞ്ഞു. വിഭയതിനു മറുപടി നൽകിയതു നിറഞ്ഞൊരു ചിരി കൊണ്ടാണ്. വിഭ, ഇത്ര ചേലിൽ ചിരിക്കാറുണ്ടോ? ഹരിയോർത്തു.അതിനുമാത്രം എന്തു തമാശയായിരിക്കും…….

വിഭ എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് “ഹരീ, ഞങ്ങളിറങ്ങാണ് ട്ടാ… കാർ, താഴത്തു വന്നൂന്നു തോന്നണൂ. അവിടത്തെ കാറാണ്. പരിചയമുള്ള ഡ്രൈവറാണ്. കഴിഞ്ഞ ഓണം വെക്കേഷനിലും ഇയാൾ തന്നെയാണ് … Read more

കിടപ്പുമുറിയിലെ മേശവലിപ്പിൽ, വിലയേറിയ ഗർഭനി രോധന ഉറകൾ, പാക്കറ്റിൽ നിന്നും പുറത്തെടുക്കാതെ കാലാവധിയവസാനിച്ചു തപസ്സു തുടർന്നു. പകൽ, കോളേജ് പഠനം. രാത്രികളിൽ പഠനത്തോടു പഠനം. അവൾക്കു…….

ജാതകം എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് സംഗീത് അത്താഴം കഴിച്ചു തീരും വരെയും,?അമ്മ അരികിലുണ്ടായിരുന്നു.ഉച്ചയിൽ കഴിച്ച മുതിര തന്നെയാണു കറി. തെല്ലു ചൂടാക്കിയിരിക്കുന്നു എന്നൊരു വിശേഷം മാത്രമുണ്ട്. മുതിരമണികളും … Read more

ജോലിക്കു കയറിയ ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. മാസങ്ങളുടെ മാത്രം ഇടവേളകളിലായിരുന്നു, കല്യാണം. രണ്ടുപേർക്കുമിടയിൽ ഒളിമറ കളില്ലായിരുന്നു………

ഉയിർപ്പ് എഴുത്ത്:-രഘു കുന്നുമ്മക്കര പുതുക്കാട് ആത്മിക, മുറിയ്ക്കകത്തേക്കു കയറി വാതിൽ ചേർത്തsച്ചു. മുറിയ്ക്കു പുറത്ത്, വീടിൻ്റെ നടുവകത്തായി സുഭദ്ര നിന്നു. അവർ വല്ലാതെ വിക്ഷുബ്ധയായിരുന്നു. പലതരം വികാരങ്ങളുടെ … Read more