അരുന്ധതി ക്ലാസുകഴിഞ്ഞ് ഇറങ്ങി വരുന്നതും കാത്ത് ട്യൂട്ടോറിയലിൻ്റെ മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് മാറിനിന്നു.അവളോട് കൂട്ട് കൂടേണ്ട….. അവൾടെ അമ്മ ചീiത്തയാ……

ഉണ്ണിക്കുട്ടൻ്റെ കന്നി വിപ്ലവം

എഴുത്ത്:-ഷാജി മല്ലൻ

റഷ്യൻ വിപ്ലവം നടന്ന വർഷവും തീയതിയും തെറ്റിച്ചതിന് ക്ലാസിൽ ജെ പി സാറിൻ്റെ ചൂരൽ തിണർപ്പിച്ച  കൈകളിൽ നോക്കി യിരുന്നപ്പോൾ ഉണ്ണിക്കുട്ടൻ്റെ സിരകളിൽ പ്രതിഷേധത്തിൻ്റെ വിപ്ലവ ജ്വാല ഉയർന്നു. ഈ ജയപ്രകാശ് സാർ സ്വജന പക്ഷാഭേദം കാണിക്കുന്നത് ശരിയല്ല… പെൺകുട്ടികളുടെ സൈഡിൽ നിന്ന് ചോദ്യം നേരിട്ട രമണിയെ അങ്ങോർ അടിച്ചില്ല. ശരിയുത്തരം പറയാൻ ആവശ്യത്തിൽ കൂടുതൽ സമയവും ക്ലൂവും കൊടുക്കുകയും ചെയ്തു. അല്ലേലും അവൾക്ക് ജെ.പിയുടെ ക്ലാസിൽ  ഒരിളക്കം കൂടുതലാണ്. അയാളുടെ കണ്ണുകളിലും അതു കാണാം. അരുന്ധതി ക്ലാസുകഴിഞ്ഞ് ഇറങ്ങി വരുന്നതും കാത്ത് ട്യൂട്ടോറിയലിൻ്റെ മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് മാറിനിന്നു

” അവളോട് കൂട്ട് കൂടേണ്ട….. അവൾടെ അമ്മ ചീiത്തയാ!!”, ഉണ്ണിക്കുട്ടൻ ഇടത്തെ ചെറുവിരൽ ഉണങ്ങിയ മൂക്കട്ട ഉരുട്ടുവാൻ മൂക്കിൻ്റെ നാസാ ദ്വാരങ്ങളിൽ കയറ്റി ഇറക്കുന്നത് കണ്ട് വിമ്മിഷ്ടപ്പെട്ടിരിക്കുന്ന അരുദ്ധതിയുടെ ചെവിക്കരികിൽ ചേർന്നു നിന്ന് മുറുമുറുത്തു.” അത് നിനക്കെങ്ങനെ അറിയാം…. വെറുതെ വേണ്ടാത്തത് പറയണ്ട ചെക്കാ! നിൻ്റെ വിപ്ലവം വിടുവായിത്തരമാണല്ലേ?”, അവൻ്റെ വിപ്ലവബോധത്തിൽ കൈ വച്ചെങ്കിലും അവളുടെ മുഖത്ത് ശുണ്ഠി പടരുന്നതു കണ്ടപ്പോൾ അവൻ പ്രതീകരിക്കാതെ നിർത്തി. അരുന്ധതി അവൻ്റെ അമ്മാവൻ്റെ മോളാണ്. രണ്ടു പേരും പത്താം ക്ലാസിൽ പഠിക്കുന്നു. ഒന്നിച്ചാണ് ട്യൂഷനൊക്കെ പോകുന്നത്. ഉണ്ണിയ്ക്ക് പഠന മികവിനേക്കാൾ മറ്റു പ്രവർത്തന മേഖലകളിലാണ് പ്രാവീണ്യം കൂടുതലുള്ളത്. അരുന്ധതി ഒന്നാം റാങ്കുകാരി അല്ലെങ്കിലും മിടുക്കിയാണ്. പഠനത്തോടൊപ്പം സാമർത്ഥ്യത്തിനും കുറ വൊന്നുമില്ല. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ ആയതിനാൽ ട്യൂഷൻ കേന്ദ്രങ്ങളിൽ ഉണ്ണിയുടെ സൈക്കിളിനു പുറകിലാണ് അവളുടെ യാത്ര. യഥാർത്ഥത്തിൽ അവർ സമപ്രായക്കാരല്ല. ഉണ്ണിയുമായി അമ്മാവനും അമ്മായിയും നാട്ടിലെത്തുമ്പോൾ അരുന്ധതിയുടെ അമ്മയുടെ കല്യാണത്തിരക്കിലായിരുന്നു ചിറ്റേടത്തു തറവാട്. സ്ക്കൂളിൽ പോകാൻ മടിയായ ഉണ്ണിക്കുട്ടൻ അക്ഷരം പഠിക്കാൻ ആശാൻ പള്ളിക്കൂടത്തിൽ രണ്ടു വർഷം ചെലവഴിച്ചതിനു ശേഷമാണ് അരുന്ധതിക്കൊപ്പം ശേഖരൻ മാഷിൻ്റെ എൽ.പി സ്കൂളിൽ പോകാൻ തുടങ്ങിയത്.

രമണിയുടെ അമ്മയുടെ സ്വഭാവം നല്ല തല്ലെന്നു ഉണ്ണിക്കുട്ടൻ പറഞ്ഞത് മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് അരുന്ധതി അന്നു വൈകിട്ട് വീട്ടിലെത്തിയത്. രമണിയാണ് അരുന്ധതിയുടെ ബെസ്റ്റ് ഫ്രണ്ട്.പല രഹസ്യങ്ങളും സംശയങ്ങളും അവരിരുവരും പങ്കുവെയ്ക്കാറുണ്ട്. രമണിയുടെ ചെറുപ്പത്തിൽ അവളുടെ അച്ഛൻ മരിച്ചു പോയതാണ്. അമ്മയുടെ കൂടെയാണ് അവൾ ചിലപ്പോഴൊക്കെ സ്ക്കൂളിലേയ്ക്ക് വരുന്നത്. അവർ ടൗണിലെ ഏതോ ടെക്സ്റ്റയിൽസിലെ സെയിൽസ് വുമണാണ്. അവളുടെ ചേച്ചിയാണെന്നേ കാഴ്ച്ചയിൽ തോന്നു!!. യൗiവ്വനം വിട്ടൊഴിഞ്ഞു പോകാത്തതുപോലെ!!. രമണിയുടെ രണ്ടാനച്ഛൻ ടാക്സി ഡ്രൈവറാണ്.

“അമ്മേ പടിക്കലെ രമണിയുടെ അമ്മയ്ക്കെന്താ ജോലി ?”. അമ്മയുടെ മുഖത്ത് തെളിഞ്ഞുവന്ന അവജ്ഞ വകവെയ്ക്കാതെ അവൾ ചോദ്യം ആവർത്തിച്ചു.” ആർക്കറിയാം…. ടൗണിലെവിടെയോ കടയിലാണെന്ന് പറയുന്നു. അവളുടെ ആദ്യ ഭർത്താവ് പൊന്നു പോലല്ലേ നോക്കി കൊണ്ടിരുന്നത്. അവൻ മരിച്ചു മൂന്നു മാസം തികയുന്നതിനു മുമ്പാണ് ഇപ്പോഴത്തെവനെ കെട്ടിയത്. അയാൾ ദൂരെ ടൗണിലെവിടെയോ ഉള്ളവനാണ്.”. രമണിയുമായി അധികം സൗഹൃദമൊന്നും വേണ്ടെന്നുള്ള അമ്മയുടെ വക താക്കീതും കിട്ടി. രമണിയുമായി കുടംബകാര്യം ആകാംക്ഷ നിമിത്തം കൂടുതൽ ചോദിച്ചു മനസ്സിലാക്കിയപ്പോൾ ചെറിയച്ചനെ അവൾക്കും ഭയമാണെന്ന് അരുന്ധതിക്ക് മനസ്സിലായി.

ആൾ പാസ്സില്ലായിരുന്ന അന്നത്തെ പത്താം ക്ലാസ് ഫലം വന്നു. ടൂട്ടോറിയലിൽ നിന്നും ജെ.പിസാറും മനോജ് സാറും കൂടി മിഠായികളുമായി വീട്ടിലേക്ക് വന്നപ്പോഴാണ് റിസൾട്ട് കാത്തിരുന്ന അരുന്ധതിക്കും അച്ഛനും അമ്മയ്ക്കും ആശ്വാസമായത്. അവൾക്കാണ് കളരിവാതുക്കൽ സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക്. ഉണ്ണിക്കുട്ടൻ കഷ്ടിച്ചു കടന്നുകൂടി!!.വർഷങ്ങളും സംഭവങ്ങളുമൊക്കെ ഓർത്തിരിക്കാൻ പറ്റാത്തതുകൊണ്ട് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കരസ്ഥമാക്കാൻ അവനെ ഐ.ടി.സികളിൽ എവിടേലും വീടാനായിരുന്നു അവൻ്റെ അച്ഛൻ തീരുമാനിച്ചിരുന്നത്. പക്ഷേ അത്ഭുതമായത് രമണിയുടെ കാര്യമാണ്. തികച്ചും അപ്രതീക്ഷിതമായി അവളുടെ മാർക്ക് കുറഞ്ഞു. ഫസ്റ്റ് ക്ലാസ്സ് എല്ലാവരും പ്രതീക്ഷിച്ചിരുന്ന അവൾക്ക് സെക്കൻഡ് ക്ലാസ്സ് മാത്രമാണ് ലഭിച്ചത്. അതോടെ അവൾ ഉൾവലിഞ്ഞതു പോലെ അരുന്ധതിക്ക് തോന്നി. സമത്വസുന്ദര കാലമായിരുന്നു പത്താം ക്ലാസിലേതെന്ന് അരുന്ധതിക്ക് തോന്നി. അതിനു ശേഷം പല മേഖലകളിലേക്ക് അവർ മാറുന്നതാടെ സൂഹത്തിലെ വരേണ്യത അവരേയും ബാധിക്കുന്ന പോലെ അവൾക്കു തോന്നി പിന്നേയും പലപ്പോഴും സെക്രട്ടറിയേറ്റിനു മുൻപിലെ വിദ്യാർത്ഥി സമരപന്തലിനടുത്ത് പോലീസിനെ ആ ക്രമിക്കാൻ നിൽക്കുന്ന രോഷാകുലനായ ഉണ്ണിയെ അവൾ ടെലിവിഷനിൽ ഹോസ്റ്റലിൽ ഇരുന്നു കണ്ടു.

“മാഡം അകത്തേയ്ക്ക് വരാമോ?’ ടൗൺ എസ്. ഐ ചന്ദ്രൻ ഫയലുമായി വാതിലിൽ മുട്ടിയപ്പോൾ ഓർമ്മകൾ മടക്കി വെച്ച് മജിസ്ട്രേറ്റ് അരുന്ധതി അകത്തേക്ക് വരാൻ കൈ കാണിച്ചു. ഗൃഹനാഥനെ ആiക്രമിച്ചു മകളെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചതിന് കസ്റ്റഡിയിലെടുത്ത ആളിൻ്റെ അറസ്റ്റു രേഖപ്പെടുത്താൻ കൊണ്ടുവന്നിരിക്കുകയാണ്. അരുന്ധതിയുടെ മുഖത്ത് കോപത്തിൻ്റെ ശോണിമ പരന്നു. പത്തുപതിനഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വെയ്ക്കേണ്ട കേസാണെന്ന് അവൾക്കു തോന്നി. കേസ് ഫയൽ ചന്ദ്രൻ വായിച്ചപ്പോൾ പ്രതിയെ ഹാജരാക്കാൻ നിർദ്ദേശിച്ചു. തൻ്റെ മുമ്പിൽ കൈ കെട്ടി നിൽക്കുന്നത് പഴയ സതീർത്ഥ്യനും മറച്ചെറുക്കനുമായ ഉണ്ണിയെന്ന ബാലചന്ദ്രൻ നായരാണെന്ന മനസ്സിലായപ്പോൾ ചെറിയ അന്താളിപ്പ് അരുന്ധതിക്ക് തോന്നി. രമണിയുടെ ചെറിയച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു വെന്നാണ് കേസ്. പത്തു കഴിഞ്ഞു പിരിഞ്ഞപ്പോൾ രമണിയുടെ കാര്യത്തിൽ പൊസസിവായ ഉണ്ണിയും അവളും തമ്മിൽ ഒരു കെമസ്ട്രി രൂപപ്പെട്ടിരിന്നുവെന്ന് അരുന്ധതി മനസ്സിലാക്കിയിരുന്നു. പക്ഷേ ഇരുവർക്കുമിടയിൽ ജാതിവേലിക്കെട്ടും രമണിയുടെ വിടനായ ചെറിയച്ഛനും കെട്ടിപ്പൊക്കിയ മതിലുകൾ പൊളിക്കാനായി ഇപ്പോൾ സായുധ വിപ്ലവം നടത്തേണ്ടിവന്ന കഥ ഉണ്ണി പറഞ്ഞു കേൾപ്പിച്ചപ്പോൾ രമണിയെ കൂടി കസ്റ്റഡിയിലെടുക്കാൻ എസ്. ഐ ക്ക് നിർദ്ദേശം നല്കി….. തൊട്ടടുത്ത ദിവസം തന്നെ ഉണ്ണിക്കുട്ടൻ്റെ കന്നി വിപ്ലവം സഫലമക്കുന്നതിനായി!!!.

Leave a Reply

Your email address will not be published. Required fields are marked *