അവളുടെ മരണക്കുറിപ്പ്
എഴുത്ത് :-അമര്‍ജിത്ത് രാധാകൃഷ്ണൻ
ആത്മഹ,ത്യാക്കുറിപ്പ് ഭംഗിയായി പേപ്പറിലെഴുതി അതിനെ മേശപ്പുറത്തേക്ക് മടക്കി വെച്ചുകൊണ്ട് അരുണ ഉറക്കഗുളികയുടെ സ്ട്രിപ്പില്‍ നിന്നും ഓരോ ഗുളികകളായി പൊട്ടിച്ചെടുക്കാന്‍ തുടങ്ങി.
ഭര്‍ത്താവായ രാജീവിന്റെ മരണം അരുണയെ വല്ലാതെ തളര്‍ത്തിയിരുന്നു.
അരുണയും രാജീവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.
ചെന്നൈയില്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് ചെങ്കല്‍പ്പേട്ട് സ്വദേശിയായ അരുണയെ രാജീവ് പരിചയപ്പെടുന്നത്.
മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ഏക പെണ്തരിയായ അരുണയെ കോളേജിലെ സകല ചെറുപ്പക്കാരും നോട്ടമിട്ടിരുന്നു.
പക്ഷേ അരുണ എല്ലാവരെയും അകറ്റി നിറുത്തി പഠനത്തില്‍ മാത്രം ശ്രദ്ധിച്ച് ആര്‍ക്കും ശല്യമാകാതെ ഒതുങ്ങി കൂടി ജീവിക്കാനായിരുന്നു ശ്രമിച്ചത്.
അനാഥാലയത്തില്‍ വളര്‍ന്ന് വന്ന അരുണയെ ലണ്ടനിലുള്ള സ്പോണ്‍സറായിരുന്നു പഠിപ്പിച്ചിരുന്നത്.
എപ്പോഴും ഒറ്റയ്ക്ക് നടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അരുണയെ പ്രേമിച്ച് തന്റെ പോക്കറ്റിലാക്കുമെന്ന് കൂട്ടുകാരോട് ബെറ്റ് വെച്ചിട്ടായിരുന്നു രാജീവ് അവളുടെ പിന്നാലെ നടക്കാന്‍ തുടങ്ങിയത്.
കോളേജ് പഠനത്തിന്റെ അവസാന വര്‍ഷമാണ് അരുണ രാജീവിനോട് സംസാരിക്കാന്‍ തന്നെ കൂട്ടാക്കിയത്, പക്ഷേ അതിനകം രാജീവിന് അവളെന്നാല്‍ ജീവനായി മാറിയിരുന്നു.
രാജീവിന്റെ സ്നേഹത്തിന് മുന്നില്‍ അരുണയുടെ കാലും ഇടറി.
പഠനം പൂര്‍ത്തിയാക്കി തിരിച്ച് ട്രെയിന്‍ കയറിയ രാജീവിനൊപ്പം അരുണയും കൂടെയുണ്ടായിരുന്നു.
രാജീവിന്റെ വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയുമാണുള്ളത്, ചേച്ചിയുടെ വിവാഹം കഴിഞ്ഞതിനാല്‍ വീട്ടില്‍ അച്ഛനും അമ്മയും തനിച്ചാണ്.
ആദ്യം എല്ലാവരും എതിര്‍ത്തെങ്കിലും രാജീവിന്റെ വാശിക്ക് മുന്നില്‍ എല്ലാവരും മുട്ടുമടക്കി.
രാജീവിന്റെ കൂടെയുള്ള ജീവിതത്തില്‍ അരുണ തീര്‍ത്തും മലയാളിയായി മാറിയിരുന്നു.
പൊട്ടിച്ചെടുത്ത ഗുളികളില്‍ ഇരുപതെണ്ണത്തില്‍ കൂടുതല്‍ ഒറ്റ കൈയ്യിലാക്കി അതിനെ വായിലേക്കിട്ടുകൊണ്ട് അരുണ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചു.
കട്ടിലില്‍ കിടന്നുകൊണ്ട് അവള് പഴയതൊക്കെ ഓര്‍ത്തെടുക്കാന്‍ തുടങ്ങി .
” രാജീവേ ഇന്ന് വൈകുന്നേരം നേരത്തേ വരണേ “
ഓഫീസില്‍ പോകാന്‍ ഒരുങ്ങുകയായിരുന്ന രാജീവിനോട് കുളിമുറിയില്‍ നിന്നും ഈറന്‍ മുടിയോടെ ഇറങ്ങി വന്ന അരുണ പറഞ്ഞു.
” എന്താടോ ഇന്ന് മാത്രം പ്രത്യേകിച്ചൊരു പറച്ചില് “
അരുണയുടെ അടുത്ത് ചെന്ന് അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് രാജീവ് ചോദിച്ചു .
” അല്ലേലും രാജീവിന് ഓര്‍മ്മശക്തി തീരെയില്ല, എടോ ഇന്നത്തെ ദിവസം താന്‍ മറന്നോ “
ചെറിയ പരിഭവത്തോടെ രാജീവിന്റെ ഷര്‍ട്ട് ബട്ടണിട്ട് കൊടുത്തുകൊണ്ട് അരുണ ചോദിച്ചു .
” പ്രായം പത്ത് നാല്പത് കഴിഞ്ഞില്ലേ അരുണേ, ഓര്‍മ്മ ശക്തി കുറയും, അതുപോട്ടെ എന്താ കാര്യം “
താടി തടവിക്കൊണ്ട് രാജീവ് ചോദിച്ചു .
” രാജീവ് പറഞ്ഞത് ശരിയാണ് , മുടിയൊക്കെ ഒരുപാട് നരച്ചു, ഈയാഴ്ചയാവട്ടെ ഞാന്‍ ഡൈ ചെയ്ത് തരാം “
നരച്ച് തുടങ്ങിയ രാജീവിന്റെ തലമുടിയെ തലോടിക്കൊണ്ട് അരുണ പറഞ്ഞു.
” അതൊക്കെ ചെയ്യാം, താന്‍ കാര്യമെന്താണെന്ന് പറഞ്ഞില്ലല്ലോ “
അരുണ നേരത്തെ വരാന്‍ പറഞ്ഞതിന്റെ കാരണമറിയാന്‍ രാജീവിന് തിടുക്കമായി.
” മരമണ്ടാ ഇന്ന് നമ്മുടെ ഇരുപതാമത് പ്രണയ വാര്‍ഷികമാണ് “
രാജീവിന്റെ കവിളില്‍ നുള്ളിക്കൊണ്ട് അരുണ പറഞ്ഞു.
” ഓ , ഞാനത് മറന്ന് പോയി, ക്ഷമിക്കെന്റെ പെണ്ണേ, വൈകുന്നേരം നമുക്ക് പുറത്ത് പോയി അടിച്ചുപൊളിക്കാം “
പറഞ്ഞുകൊണ്ട് രാജീവ് അരുണയുടെ നെറ്റിയില്‍ ചുണ്ടുകളമര്‍ത്തി.
ഓഫീസിലേക്ക് പോകാനിറങ്ങിയ രാജീവിന്റെ അരയില്‍ കൈചുറ്റി ക്കൊണ്ട് അരുണയും മുറി വിട്ട് പുറത്തിറങ്ങി.
” ഇതിനൊന്നും ഒരു കുറവുമില്ല, എന്നാല്‍ ഒരു കൊച്ചിനെ പ്രസവിക്കാന്‍ മാത്രം ഇവള്‍ക്ക് പറ്റുകേല, ഇവിടുത്തെ പൊ,ട്ടന് ഒരു മ,ച്ചിക്കോതയെ യാണല്ലോ ഭഗവാനെ വിളിച്ചോണ്ട് വന്നത് “
ഹാളിലിരുന്ന രാജീവിന്റെ അമ്മ ജാനകി ഇരുവരെയും കണ്ട് ഉറക്കെ പറഞ്ഞുകൊണ്ട് നെഞ്ചില്‍ കൈവെച്ചു.
” അമ്മേ, അമ്മയോട് പലതവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ് ഇത് പോലെ സംസാരിച്ച് പോകരുതെന്ന് , ഇനി മേലാല്‍ ആവര്‍ത്തിച്ച് പോകരുത് , അങ്ങനെ സംഭവിച്ചാല്‍ ഞാനിവിടുന്നിറങ്ങി പോകും “
അമ്മ പറഞ്ഞത് കേട്ട് രാജീവ് കലി തുള്ളി.
” ഞാന്‍ പറഞ്ഞതിലെന്താടാ തെറ്റ്, കൊല്ലം പത്തിരുപതായില്ലേ ? ഇതുവരെ ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ ഇവള്‍ക്ക് കഴിഞ്ഞോ ? എന്റെ കണ്ണടയാന്‍ കാലമായി , അതിന് മുമ്പേലും ഒരു കുഞ്ഞിനെ കാണാമെന്ന് വെച്ചാല്‍ “
നിറുത്തിക്കൊണ്ട് ജാനകി മൂക്ക് ചീറ്റി.
” രാജീവ് പ്ലീസ്, ഒന്നും പറയാന്‍ നില്കണ്ട “
രാജീവിനോട് അപേക്ഷിച്ചുകൊണ്ട് അരുണ പറഞ്ഞു.
മറുപടി പറയാതെ രാജീവ് പുറത്തേക്ക് നടന്നു.
രാജീവിന്റെ ബൈക്ക് കണ്ണില്‍ നിന്നകന്നതും അരുണ റൂമില്‍ കയറി വാതിലടച്ചു.
കട്ടിലിലേക്ക് വീണുകൊണ്ടവള്‍ ഏങ്ങലടിച്ച് കരഞ്ഞു.
മച്ചിയെന്ന പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി, വീട്ടിലും നാട്ടിലും ബന്ധുക്കളുടെയിടയിലുമെല്ലാം അരുണക്ക് ഒരു പേര് മാത്രം, മച്ചി.
അരുണക്ക് തേങ്ങലടക്കാനായില്ല. എന്തിനും താങ്ങായി രാജീവ് ഉള്ളതാണ് ഏക ആശ്വാസം.
പലപ്പോഴും രാജീവിനോട് പറഞ്ഞിട്ടുള്ളതാണ് വേറെ വിവാഹം കഴിക്കാനായി, ലോകത്തേതേലും കോണില്‍ ഒറ്റക്ക് ജീവിച്ചാലും സാരമില്ല ഇടയ്ക്കിടയ്ക്ക് രാജീവിന്റെ ഒരു കരലാളനം മാത്രം മതി, അതില്‍ കൂടുതലൊന്നും താനാഗ്രഹിച്ചിട്ടുമില്ല.
പക്ഷേ രാജീവ് അതിന് സമ്മതിക്കുകയേ ഇല്ല. ഒരു ദിവസം സീരിയസായി അക്കാര്യത്തേക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു ആദ്യമായി രാജീവ് അരുണയെ ത,ല്ലുന്നത്.
പിന്നീടതേക്കുറിച്ച് സംസാരിക്കാന്‍ അരുണ പോയിട്ടില്ല. കരഞ്ഞ് തളര്‍ന്ന അരുണ ആ കിടപ്പില്‍ ഉറങ്ങിപ്പോയി.
മൂന്ന് മണിയോളമായി അവള് എഴുന്നേറ്റപ്പോള്‍. മുഖവും കഴുകി അടുക്കളയിലെത്തി അവള് സ്റ്റൗവില്‍ ചായപ്പാത്രം വെച്ചു.
” ഓ മ,ച്ചിക്കോത ഉറക്കം കഴിഞ്ഞ് വന്നോ “
അരുണയെ കണ്ട് പരിഹാസത്തോടെ ജാനകി അടുക്കളയിലെത്തി.
” അമ്മക്ക് ചായ വെക്കണോ “
തികട്ടി വന്ന വിഷമം ഉള്ളിലടക്കി അരുണ ജാനകിയെ നോക്കി.
” എനിക്ക് കൈയ്യുണ്ട് , മ,ച്ചികളാരും എനിക്ക് വേണ്ടി ഒന്നും ഉണ്ടാക്കി ബുദ്ധിമുട്ടണ്ട “
ചുമലുകള്‍ കൂച്ചിക്കൊണ്ട് ജാനകി വെ,ട്ടിത്തിരിഞ്ഞ് നടന്ന് പോയി.
മുറിയിലിരുന്ന് ചായ കുടിക്കുമ്പോഴായിരുന്നു അരുണയുടെ ഫോണ്‍ ശബ്ദിച്ചത്.
നോക്കിയപ്പോള്‍ രാജീവിന്റെ കോളായിരുന്നു.
” രാജീവിറങ്ങിയാരുന്നോ “
ഫോണെടുത്തപാടെ അരുണ ചോദിച്ചു .
” ഹലോ ഞാന്‍ രാജീവല്ല, നിങ്ങള്‍ രാജീവിന്റെ ഭാര്യയല്ലേ “
മറ്റൊരാളായിരുന്നു ഫോണെടുത്തത്.
” അതെ , രാജീവിന്റെ ഭാര്യയാണ്, നിങ്ങളാരാ, രാജീവിന്റെ ഫോണെങ്ങനെ നിങ്ങളുടെ കൈയ്യില്‍ വന്നു “
അരുണ സംശയത്തോടെ ചോദിച്ചു .
” എന്റെ പേര് അനൂപ്, രാജീവിന് ചെറിയൊരു ആക്സിഡന്റായി, ഞാനാണ് ആശുപത്രിയില്‍ എത്തിച്ചത്, നിങ്ങള്‍ പെട്ടെന്ന് വന്നിരു ന്നെങ്കില്‍ എനിക്ക് പോകാമായിരുന്നു “
യുവാവ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അരുണയോട് പറഞ്ഞു.
” ഏത് , ഏതാശുപത്രിയിലാണ് , ഞാനിപ്പോള്‍ വരാം “
തളര്‍ന്ന് നിലത്തിരുന്നുകൊണ്ട് അരുണ ചോദിച്ചു .
അനൂപ് ആശുപത്രിയുടെ വിവരം നല്കി.
കൈയ്യില്‍ കിട്ടിയ ചുരിദാറുമിട്ട് അവള് ആശുപത്രിയിലേക്ക് പാഞ്ഞു.
അവിടെയെത്തിയപ്പോള്‍ രാജീവിന്റെ ജീവന,റ്റ ശ,രീരം മാത്രമായിരുന്നു അവള്‍ക്ക് കാണാന്‍ കഴിഞ്ഞത്.
രാജീവ് പോയി മാസങ്ങള്‍ കഴിഞ്ഞിട്ടും അരുണ റിക്കവറായി വന്നതേയില്ല.
രാജീവിന്റെ സഹോദരിയും അമ്മയും സ്ഥിരം കുത്തുവാക്കുകളുമായി അരുണയെ വേട്ടയാടിക്കൊണ്ടിരുന്നു.
അതുകൊണ്ട് തന്നെ രാജീവില്ലാത്ത ലോകം തനിക്കും വേണ്ടെന്ന കടുത്ത തീരുമാനത്തിലേക്ക് അരുണ എത്തിച്ചേരുകയായിരുന്നു.
ഉറക്കഗുളികയുടെ മയക്കം കണ്ണുകളില്‍ കയറിത്തുടങ്ങിയപ്പോള്‍ താനെഴുതിയ മരണക്കു,റിപ്പ് അവ്യക്തമായ കാഴ്ചയിലൂടെ അരുണ ഒന്നുകൂടി വായിച്ച് നോക്കാന്‍ തുടങ്ങി .
” എന്റെ പ്രിയപ്പെട്ടവരായ എല്ലാവര്ക്കും നല്കുന്ന യാത്രാമൊഴി യാണിത്, എന്നെ ഞാനാക്കിയ രാജീവില്ലാത്ത ഈ ലോകത്തിനിയൊരു സ്മാരകമായി എനിക്ക് ജീവിക്കണ്ട, നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം.
അതെന്റെ മരണത്തിലല്ല, ഇത്രയും കാലം ഒരുപാടുപേരെ ഞാന്‍ കബളിപ്പിച്ചു, അതിനാണ് ഈ ക്ഷമാപണം.
ഞാന്‍ പ്രസവിക്കാതിരുന്നത് എന്റെ കുറ്റമല്ല, എല്ലാവരും വിശ്വസിക്കുന്ന ദൈവം എന്നോട് ചെയ്ത ച,തി കാരണമാണ്, അതെ ഞാനൊരു ഭി,ന്നലിം,ഗത്തില്‍ ജനിച്ച വ്യക്തിയാണ്.
കോളേജ് പഠന കാലത്ത് എല്ലാവരില്‍ നിന്നും ഞാന്‍ ഒറ്റപ്പെട്ട് ജീവിച്ച ഞാന്‍ രാജീവിന്റെ സ്നേഹത്തിന് മുന്നില്‍ അറിയാതെ വീണുപോയി.
അതോടെ അതുവരെ ഞാന്‍ മൂടിവെച്ച രഹസ്യം കോളേജില്‍ വെളിപ്പെടുത്തുകയും ചെയ്തു.
എങ്ങുമുള്ള കളിയാക്കലുകളില്‍ തകര്‍ന്ന് പോയ എന്നെ കൈപിടിച്ചുയര്‍ത്തിയത് രാജീവായിരുന്നു.
രാജീവില്‍ നിന്നും പരമാവധി അകന്ന് മാറാന്‍ ശ്രമിച്ചപ്പോഴും ശരീരങ്ങള്‍ തമ്മിലല്ല മനസ്സുകള്‍ തമ്മിലാണ് പ്രണയമെന്നെന്നെ പഠിപ്പിച്ചുകൊണ്ട് ചേര്‍ത്ത് പിടിച്ചതും സ്നേഹത്തിന്റെ വില മനസ്സിലാക്കി തന്നതും രാജീവായിരുന്നു.
എന്റെ വികാരങ്ങളെ മനസ്സിലാക്കി , എന്നിലെ പെണ്മനസ്സ് തിരിച്ചറിഞ്ഞു കൊണ്ട് എന്നെ ജീവിതത്തില്‍ കൂട്ടിയ രാജീവെന്ന വലിയ മനുഷ്യനില്ലാത്ത ലോകം എനിക്ക് ശൂന്യമാണ്..
ശാ,രീരിക ആവശ്യങ്ങള്‍ക്ക് മറ്റു പെണ്ണുങ്ങളെ സമീപിക്കാന്‍ പലതവണ രാജീവിനോട് ഞാന്‍ അവശ്യപ്പെട്ടിരുന്നു, പക്ഷേ എന്നെ ശസ്ത്രക്രി യയിലൂടെ പെണ്ണാക്കി മാറ്റി എന്നിലൂടെയാണ് രാജീവ് യഥാര്‍ത്ഥ സ്നേഹം വെളിപ്പെടുത്തിയത്.
പ്രസവിക്കണമെന്ന് എനിക്കും അതിയായ ആഗ്രഹമുണ്ട്, പക്ഷേ ഞാനെങ്ങനെ ?
ആരുടെയും കളിയാക്കലുകള്‍ എന്നിലേക്ക് വീഴാതിരിക്കാന്‍ ഇത്രയും കാലം എന്റെ ശരിയായ രൂപം രാജീവ് മറച്ചുവെച്ചു, പക്ഷേ ഇപ്പോള്‍ ഞാനിതൊക്കെ എഴുതുന്നത് ഇനിയൊരാള്‍ക്കും എന്നെപ്പോലെ കരയേണ്ടി വരരുത് എന്ന കാരണത്താലാണ്..
ഞങ്ങള്‍ ഭിന്നലിം,ഗക്കാര് ഇങ്ങനെ ജനിച്ച് പോയത് ഞങ്ങളുടെ കുറ്റം കൊണ്ടാണോ ?
ഞങ്ങളിലും ആഗ്രഹങ്ങളും വികാരങ്ങളും എല്ലാമുണ്ട്, ഞങ്ങളെ ആണായിട്ടോ പെണ്ണായിട്ടോ കാണണ്ട, ഒരു സഹജീവിയായിട്ടെങ്കിലും കണ്ടുകൂടെ ?
മച്ചിയെന്ന ഒരോ വിളികളും എന്റെ മനസ്സിനെ എത്രമാത്രം നോവിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ഏക വ്യക്തി രാജീവായിരുന്നു ..
ആ രാജീവില്ലാത്ത ലോകം ഇനിയെനിക്ക് വേണ്ട.
പോവുകയാണ് ഞാന്‍ രാജീവിന്റടുത്തേക്ക്..
എന്ന് അരുണ്‍ എന്ന അരുണ
താനെഴുതിയത് ഒരുവിധം വായിച്ച് തീര്‍ത്തുകൊണ്ട് കടലാസ് കട്ടിലിലേക്കിട്ടിട്ട്അ രുണ മയക്കത്തിലേക്ക് വീണു.
ഒരിക്കലും എഴുന്നേല്‍ക്കാനാകാത്ത മരണമെന്ന മയക്കത്തിലേക്ക്…!
