അല്ല ദേവകീ, ഈ പ്രകാശനും, മനയ്ക്കലെ പ്രഭാകരേട്ടന്റെ മോൾ, ബാംഗ്ലൂരിൽ പഠിക്കുന്ന ദിവ്യയും പ്രേമത്തിലാണെന്നല്ലോ കേൾവീ.അതിനിടയിൽ പ്രകാശനും, ഇവളും കൂടി നടത്തിയ പുട്ടുകച്ചവടമല്ലേ ഇത്……

ദിവ്യ:———–ഒരു ചെiള്ള് ചെക്കനെ ഭർത്താവായി കിട്ടിയപ്പോൾ ഭാനൂന്റെ കോലം തന്നെ മാറി “

തെങ്ങിൻ തടത്തിലേക്ക് തൂമ്പ കൊണ്ട് ആഞ്ഞുകൊത്തിക്കൊണ്ട് ദേവകിയതു പറയുമ്പോൾ, കൂടെയുള്ളവർ ഒന്നും മനസ്സിലാവാതെ ഭാനുമതിയെ നോക്കി,

കരിമഷിയെഴുതി കണ്ണുകറുപ്പിച്ച്, മുഖത്ത് പൗഡർ വാരിപ്പൂശി, എണ്ണ തേച്ച് മിനുക്കിയ മുടിത്തുമ്പിൽ റോസാപ്പൂവെച്ച് നല്ല സുന്ദരിയായിരിക്കുന്ന ഭാനുമതിയെ നോക്കിക്കൊണ്ട്, അവർ ആകാംക്ഷയോടെ ദേവകിക്കു നേരെ തിരിഞ്ഞു.

” ഇതു നല്ല പാട്, അപ്പോൾ ഇന്നലെ രാത്രി നടന്ന സംഭവങ്ങളൊന്നും നിങ്ങൾ അറിഞ്ഞില്ലേ?”

ബിബിസിയുടെ ന്യൂസ് റിപ്പോർട്ടർ പോലെ ദേവകി മറ്റുള്ളവരെ നോക്കി.

” ആ കുരുത്തം കൊള്ളി പ്രകാശനെ ഇന്നലെ രാത്രി ഇവൾടെ വീട്ടീന്ന് നാട്ടുക്കാർ കൂടി പിടിച്ചു.അപ്പോൾ തന്നെ രണ്ടെണ്ണത്തിനേം പിടിച്ച പിടിയാലേ കെട്ടിച്ചു “

ഇതു കേട്ട് അമ്പരന്ന പെണ്ണുങ്ങൾ, കൈയിലുണ്ടായിരുന്ന തൂമ്പ തെങ്ങിൻ തടത്തിലേക്ക് വലിച്ചെറിഞ്ഞ് ഭാനുവിന്റെ ചുറ്റും കൂടി.

” കോളടിച്ചല്ലോ ഭാനൂ. എങ്ങിനെ ഒപ്പിച്ചെടുത്തു അവനെ നീ “

ഭാനു ഒന്നും പറയാതെ തലയും കുമ്പിട്ട് നിന്നു.

” നീ പേടിക്കണ്ട ഭാനൂ, ഒരു അഞ്ചാറ് വയസ്സിന്റെ മൂപ്പ് അത്ര മൂപ്പല്ല! ചെക്കനെ പേടിപ്പിക്കാതിരുന്നാൽ മാത്രം മതി”

കൂട്ടത്തിലുണ്ടായിരുന്ന സരസു അതു പറഞ്ഞപ്പോൾ കൂടെയുള്ളവർ പൊട്ടി ചിരിച്ചു.

“അല്ല ദേവകീ, ഈ പ്രകാശനും, മനയ്ക്കലെ പ്രഭാകരേട്ടന്റെ മോൾ, ബാംഗ്ലൂരിൽ പഠിക്കുന്ന ദിവ്യയും പ്രേമത്തിലാണെന്നല്ലോ കേൾവീ”

” ആ കുട്ടി ബാംഗ്ലൂരിൽ അല്ലേ? അതിനിടയിൽ പ്രകാശനും, ഇവളും കൂടി നടത്തിയ പുട്ടുകച്ചവടമല്ലേ ഇത് ?”

ദേവകി, അതും പറഞ്ഞ് കൊണ്ട് ഒരൊഴിഞ്ഞ മൂലയിലക്ക് ചെന്നിരുന്നു തന്റെ പാത്രം തുറന്നു.

ബാക്കിയുള്ളവരും ദേവകിയുടെ അരികിലായ് ചെന്നിരുന്നു ചായ കുടിക്കാൻ തുടങ്ങി.

ഭാനുമതിയും തന്റെ പാത്രമെടുത്ത് അവർക്കരികിലായ് ചെന്നിരുന്നു.

” നീയെന്തൊരു പെണ്ണാണ് ഭാനു ,ആiദ്യരാത്രിയുടെ ക്ഷീണം മാറും മുൻപെ പണിക്ക് വന്ന നിന്നെ സമ്മതിക്കണം”

സരസു, ചിരിയോടെ അതും പറഞ്ഞ് ചുറ്റുള്ളവരെ നോക്കി,

“നമ്മക്കൊന്നും അങ്ങിനെ ഒരു ഭാഗ്യം കിട്ടീലല്ലോ ദേവകീ, കിട്ടിയതിനൊക്കെ ചുമക്കുവാനും, കുരയ്ക്കുവാനും മാത്രമേ നേരം ഉള്ളൂ”

സരസുവിന്റെ സങ്കടം കേട്ട, കൂട്ടത്തിൽ പ്രായം കുറഞ്ഞ ദേവി, ലജ്ജ കൊണ്ട് അവിടെ നിന്നെഴുന്നേറ്റു പോയി.

” എന്തായിരുന്നു, ഇന്നലെ രാത്രി സംഭവിച്ചത്? ഒന്നു പറയെടീ പൊന്നേ “

ചായ പാത്രം അടച്ചു വെച്ചു സരസു, ഭാനുവിന്റെ അരികിലേക്ക് നിരങ്ങിയിരുന്നു.

ഭാനുവിന്റെ കരിമഷിയണിഞ്ഞ മിഴികളിൽ നനവൂറി തുടങ്ങി;

വട്ടമിട്ടു പരിഹസിക്കുന്നവർക്ക് ഇടയിൽ, ഭക്ഷണം ഇറങ്ങാതെ അവളിരുന്നു.

ഒരുവേള, അവൾ പാതി കഴിച്ച പലഹാരത്തിന്റെ ബാക്കി തെങ്ങിൻ തടത്തിലേക്ക് വലിച്ചെറിഞ്ഞു.

കണ്ണീരോടെ എഴുന്നേറ്റ്, പണിയായുധങ്ങളെടുത്ത് അവൾ നടന്നു!

“ഓ_നമ്മൾ ചോദിച്ചത് സുന്ദരി കോതക്ക് പിടിച്ചില്ല “

ഭാനുമതി നടന്നകലുന്നതും നോക്കി സരസു ചുച്ഛത്തോടെ ചിറി കോട്ടി.

“ഒറ്റ തടിയായ ഭാനൂന്ന് ലോട്ടറി അടിച്ചതിൽ നിനക്കെന്തിനാ അസൂയ “

ഈ സംഭാഷണത്തിന് തുടക്കം കുറിച്ച ദേവകി സരസുവിന് നേരെ പൊട്ടിത്തെറിച്ചപ്പോൾ അവിടെ ആ സംഭാഷണം നിലയ്ക്കുകയും, മറ്റൊരു സംഭാഷണം തുടങ്ങുകയും ചെയ്തു.

ഭാനു സങ്കടത്തോടെ പടി കടക്കുമ്പോഴെ കണ്ടു, പൂമുഖത്തിരിരുന്ന് വിദൂരതയിലേക്കും നോക്കി സിiഗററ്റ് വലിക്കുന്ന പ്രകാശിനെ.

” പ്രകാശൻ ചായ കുടിച്ചോ? ” ഞാൻ ഉണ്ടാക്കി വെച്ചിരുന്നല്ലോ?”

അവൾ ചോദ്യത്തോടൊപ്പം അവന്റെ അരികിലിരുന്നു.

പ്രകാശൻ ദേഷ്യത്തോടെ അവളെ നോക്കി, സിiഗററ്റ് ദൂരെക്കെറിഞ്ഞു.

” എന്നോടെന്തിനാണ് ദേഷ്യം? ഞാനാണോ കുറ്റക്കാരി?”

അവൾ കണ്ണീരോടെ പ്രകാശനെ നോക്കി.

“തൊഴിലുറപ്പിലെ പെണ്ണുങ്ങൾ കളിയാക്കി തോiലുരിഞ്ഞു – അതോണ്ട ഞാൻ പണി നിർത്തി പോന്നേ “

പ്രകാശൻ ഒന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നു

“സത്യം പറ പ്രകാശാ?നട്ടപാതിരയ്ക്ക് നീ എന്തിനാ എന്റെ വീട്ടിലേക്ക് വന്നത്? നിനക്കറിയാലോ ഞാൻ ഇവിടെ ഒറ്റയ്ക്കാണെന്ന്”

പ്രകാശൻ കലിയോടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.

” നിന്നോടു എത്ര പ്രാവശ്യം പറഞ്ഞു -കiള്ള് കുടിക്കുമ്പോൾ, സോഡ തീർന്നപ്പം, നിന്റെ കിണറിൽ നിന്ന് വെള്ളമെടുക്കാൻ വന്നതാണെന്ന് “

” ഞാൻ വിശ്വസിക്കാം: പക്ഷേ നാട്ടുക്കാർക്ക് വിശ്വാസമില്ലാത്തതു കൊണ്ടല്ലേ അവർ നമ്മെ പിടിച്ച പിടിയാലെ കെiട്ടിച്ചത്?”

കഴുത്തിലെ മഞ്ഞ ചരടിലൂടെ കൈയ്യോടിച്ച് കൊണ്ട് അവളത് പറയുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു..

“ഇക്കാലമത്രയും ഒരു നാണക്കേട് ഉണ്ടാക്കാതെയാണ് ഞാൻ ജീവിച്ചത്. പക്ഷേ ഇനി ഇങ്ങിനെ നാiണംകെട്ട് തൊiലിയുiരിഞ്ഞ് എനിക്കിവിടെ ജീവിക്കാൻ കഴിയില്ല പ്രകാശാ “i

പ്രകാശൻ, കണ്ണീരോടെ പറയുന്ന അവളെ തെല്ല് അമ്പരപ്പോടെ നോക്കി.

” ഞാൻ ഈ വീടും പറമ്പും വിട്ട് എവിടേക്കെങ്കിലും പോകുകയാണ് “

” അതാ നല്ലത് ഭാനു – ഇതൊക്കെ ആറി തണുത്തിട്ട് വേണമെങ്കിൽ ഇങ്ങോട്ട് വരാമല്ലേ അല്ലേ?”

പ്രകാശൻ ആശ്വാസത്തോടെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി അവനെ ഞെട്ടിച്ചു.

” ഞാനൊറ്റയ്ക്കല്ല പോകുന്നത്. നമ്മളൊരുമിച്ചിട്ടാണ് “

“നിനക്ക് ഭ്രാന്താണോ ഭാനു – നാട്ടുക്കാർ എന്തൊവിഡ്ഢിത്തം കാണിച്ചെന്നു വെച്ച്?”

പ്രകാശ് അസ്വസ്ഥതയോടെ തല മാന്തി.

“ഭ്രാന്തല്ല പ്രകാശാ- ഞാൻ ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണ് “

“രാത്രിയിൽ നമ്മളെ ഒരുമിച്ച് പിടിച്ച കാര്യം ഇപ്പോൾ തന്നെ കാട്ടുതീ പോലെ പടർന്നിട്ടുണ്ട്: ഇനി എനിക്ക് മറ്റൊരു ആലോചന വരു മെന്നു തോന്നുന്നുണ്ടോ പ്രകാശന്?”

ഭാനുമതിയുടെ കണ്ണീരോടെയുള്ള ആ ചോദ്യത്തിന് ഉത്തരമില്ലാതെ പ്രകാശൻ നിന്നു വിയർത്തു .

” പ്രകാശനും കൂടി കൈ വിട്ടാൽ പിന്നെ എനിക്ക് ആശ്രയം ആത്മഹiത്യയാണ്. കെട്ടി തൂeങ്ങണ്ടി വരും ഈ വീടിന്റെ ഉത്തരത്തിൽ “

വാവിട്ടു കരഞ്ഞുകൊണ്ട് ഭാനു അകത്തേക്ക് പോയപ്പോൾ ശ്വാസം നിലച്ച് പ്രകാശനിരുന്നു.

പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന അസത്താണെന്ന് പണ്ടേ കേട്ടിട്ടുണ്ട്.

അവൾ തൂiങ്ങി നിൽക്കുന്നതും, പോലീസുക്കാർ വിiലങ്ങ് വെച്ചു കൊണ്ടു പോകുന്നതും മനസ്സിൽ തെളിഞ്ഞപ്പോൾ, നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നു പോയത് അവനറിഞ്ഞു.

സോഡ തീർന്നപ്പോൾ ഡ്രൈ ആയി അടിക്കാമെന്ന് സുമേഷിനോട് പറഞ്ഞതാണ് !

വെള്ളമില്ലാതെ അടിച്ചാൽ കൂiമ്പ് കiത്തിപോകുമെന്ന് പറഞ്ഞ് അവൻ പേടിപ്പിച്ചപ്പോഴാണ് വെള്ളം എടുക്കാൻ ഇവിടെയ്ക്ക് വന്നത്.

ഇപ്പോൾ കൂiമ്പ് മാത്രമല്ല എല്ലാം പോകുന്ന ലക്ഷണമുണ്ട്.

ഇത്രയും കരുതലുള്ള നാട്ടുക്കാർ, ഉറക്കമിളച്ച് കാത്തിരിക്കുന്നതി നിടയിലേക്ക് വെള്ളത്തിന്റെ പേരും പറഞ്ഞ് തള്ളിവിട്ട ചങ്ക് തെiണ്ടി സുമേഷിനെയും ഇതുവരെ കണ്ടില്ല.

ഇതറിഞ്ഞ് വന്ന-അമ്മ നോക്കിയ നോട്ടം ഇപ്പോഴും വേദനയോടെ മനസ്സിലുണ്ട്.

അച്ചൻ മരിച്ച മകനെ കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് എന്തെല്ലാം സ്വപ്നങ്ങളുണ്ടായിരിക്കാം തന്നെക്കുറിച്ച് !

മരുമകളെ കൈ പിടിച്ചു കയറ്റുന്നതും സ്വപ്നം കണ്ട അമ്മ, പോലീസുകാർ മകനെ കൈ പിടിച്ചു ജീപ്പിലേക്കു കയറ്റുന്ന കാഴ്ച കണ്ട് ഹൃദയം പൊiട്ടി മiരിക്കാതിരിക്കണമെങ്കിൽ, ഭാനുവിനോടൊപ്പം ജീവിച്ചേ തീരൂ.

ആ ചിന്തയോടൊപ്പം തന്നെ മറ്റൊരു ദുർഗ്ഗയുടെ ചിത്രം അവന്റെ മനസ്സിലേക്കോടിയെത്തിയതും, ഇരുന്നിടത്ത് നിന്ന് അവൻ ഞെട്ടലോടെ എഴുന്നേറ്റു.

ദിവ്യ!

സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന, വെറുത്താൽ ചങ്ക് മുറുക്കി കൊiല്ലുന്ന ഐറ്റം.

അഞ്ച് വർഷമായി കൂടെ കൂടിയവൾ!

അവൾ ബാംഗ്ലൂരിൽ നിന്ന് എത്തുംമുൻപ് നാട് വിടുന്നതാണ് ഉചിതം.

വിധി ഇങ്ങിനെയാണെങ്കിൽ ഇങ്ങിനെ തന്നെ നടക്കട്ടെ!

അവൻ എല്ലാം മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ,അകത്തുള്ളഭാനുവിന്റെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും, പെട്ടെന് പടിക്കൽ ഒരു ജീപ്പ് വന്നു
പൊടി പറത്തി നിൽക്കുന്നത് കണ്ടത്.

ജീപ്പിൽ നിന്ന് ചാടിയിറങ്ങിയ ആദ്യത്തെ ആളെ കണ്ടതും, അഴിഞ്ഞു പോയ മുണ്ടും കൈയിൽ പിടിച്ച് പ്രകാശ് വീട്ടിനുള്ളിലേക്ക് ഓടി കയറി.

“ടാ കiള്ളകാമുകാ ഇറങ്ങി വാടാ- നിന്നെ ഞാൻ കണ്ടുട്ടോ”

പുറത്ത് നിന്ന് ഒരു പെൺക്കുട്ടിയുടെ ശബ്ദം കേട്ടപ്പോൾ, ഭാനുമതി പുറത്തിറങ്ങി.

പുറത്തു നിൽക്കുന്നവരെ കണ്ട് അവൾ ഞെട്ടി.

മനയ്ക്കലെ ദിവ്യയും, കൂട്ടുക്കാരികളും.

” നിങ്ങടെ ഫiസ്റ്റ് നൈറ്റ് കഴിഞ്ഞോ?”

ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യത്തിൽ “ഇല്ലാ” യെന്നു പറഞ്ഞു പോയി ഭാനു,

ദിവ്യ -പുഞ്ചിരിയോടെ തലയാട്ടിക്കൊണ്ടു കൂട്ടുക്കാരെ നോക്കി.

” ആ മുല്ലപ്പൂവ് എടുത്തേ ഷേർളി – ആ തെiണ്ടി എന്നെ ചiതിച്ചെങ്കിലും അവന്റെ ആiദ്യരാത്രി കളർഫുൾ ആeക്കണ്ടത് എന്റെ കടമയല്ലേ?”

ഷേർളി മുല്ലപ്പൂവെടുത്ത് ദിവ്യയ്ക്ക് കൊടുത്തു.

ദിവ്യ അത് ഭാനുമതിയുടെ കൈയിൽ കൊടുത്തു.

“പൊള്ളാച്ചിയിലെ പാവം മുല്ലപ്പൂക്കളാണ് – ആiദ്യരാത്രി തന്നെ കരിയിച്ചു കളയരുത്”

ഭാനുമതിയ്ക്ക് ആശ്വാസത്തോടൊപ്പം നാiണവും ഉടലെടുത്തു.

ദിവ്യ -കുറച്ചു നേരം ഭാനുമതിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി നിന്നു.

” ചേച്ചിയുടെ പ്രായം ഞാൻ ചോദിക്കുന്നില്ല അത് തെറ്റാണ്. പക്ഷെ ഇത് – തരാതിരുന്നാൽ ഞാൻ ചെയ്യുന്നത് അതിലും വലിയ തെറ്റ് ആകും”

പറഞ്ഞു തീർന്നതും ദിവ്യയുടെ കൈiത്തലം ഭാനുമതി യുടെ കiവിളിൽ ശക്തിയോടെ പതിച്ചു.

ഭാനുമതിയ്ക്ക് ഒരു നിമിഷം ചുറ്റും ഉള്ള തൊന്നും കാണാൻ കഴിഞ്ഞില്ല.

എല്ലാം കേട്ട് അകത്ത് വിറച്ചിരുന്ന പ്രകാശ് പതിയെ പുറത്തേക്കിറങ്ങി വന്നു കലിപൂണ്ടു നിൽക്കുന്ന ദിവ്യയെ നോക്കി.

” ഈ അടി ഇവൾ പാതിരാത്രിയിൽ, ആ കിണറിന്റെ അവിടെ തന്നെ മൂiത്രമൊഴിക്കാൻ വന്നതിന് “

ഒന്നും മനസ്സില്ലാതെ നിൽക്കുന്ന പ്രകാശിനെ നോക്കി അവളൊന്നു പുഞ്ചിരിച്ചു.

” നീ ജീപ്പിൽ ചെന്ന് കയറ്”

പ്രകാശൻ, ഒരു നിമിഷം ഭാനുവിനെ നോക്കി, ജീപ്പിനടുത്തേക്ക് നടന്നു.

കiവിളും പൊiത്തിപ്പിടിച്ചിരിക്കുന്ന ഭാനുവിൽ നിന്ന് ദിവ്യമുല്ലപ്പൂ തിരികെ വാങ്ങി.

” എന്തിനാണ് ഈ അiടി കിട്ടിയത് എന്ന് നിനക്കിപ്പോൾ മനസ്സിലാ യിട്ടുണ്ടാവും

ഭാനുമതി പതിയെ തലയാട്ടി.

” നീയും പെണ്ണ്. ഞാനും പെണ്ണ് – ആ നമ്മൾക്കൊരു അന്തസ്സ് വേണ്ടേ? ഒരു പെണ്ണിന്റെ കിനാവാണ് നീ തകർക്കാൻ നോക്കിയത് – ഇനിയെ ന്നെങ്കിലും ഇങ്ങിനെയുള്ള വ്യiത്തിeകടുകൾക്ക് മുതിരുമ്പോൾ, നീ ഇപ്പോൾ കിട്ടിയ അടി ഓർക്കണം”

അതും പറഞ്ഞ്, ഭാനുവിന്റെ പ്രതികരണത്തിന് കാത്തുനിൽക്കാതെ, ദിവ്യയും കൂട്ടുകാരികളും ജീപ്പിനടുത്തേക്ക് നടന്നു.

“നമ്മൾ റജിസ്റ്റർ ഓഫീസിലേക്കാണ് ഇപ്പോൾ പോകുന്നത്

ജീപ്പ് പാതി ദൂരം പിന്നിട്ടപ്പോൾ ദിവ്യയു ടെ പറച്ചിൽ കേട്ട പ്രകാശ് അമ്പരപ്പോടെ അവളെ നോക്കി:

“വേണം പ്രകാശ് ! ഇല്ലെങ്കിൽ ഇതുപോലെയുള്ള നാടകങ്ങളോ, ദുരന്തങ്ങളോ ഇനിയും നമ്മൾ കാണേണ്ടി വരും “

ഒന്നും മനസ്സിലാവാതെ പ്രകാശ്, ദിവ്യയെ തന്നെ നോക്കിയിരുന്നു.

” ആ രാത്രിയിൽ നിനക്ക് സംഭവിച്ച കാര്യങ്ങളൊക്കെ വെൽ പ്ളാൻഡ് ആയിരുന്നു.”

പ്രകാശ് കണ്ണുകൾ മിഴിച്ച് അവളെ നോക്കി.

“അതെ പ്രകാശ്. സംവിധായകൻ എന്റെ അച്ഛനായിരുന്നു. അഭിനയി ച്ചവർ നിന്റെ ചങ്ക് സുമേഷും, ഭാനുമതിയും, പിന്നെ പൈസ കിട്ടിയാൽ എന്തും ചെയ്യുന്ന നമ്മുടെ നാട്ടുക്കാരും

അവിശ്വസനീയതയോടെ പ്രകാശ്, ദിവ്യയെ നോക്കി.

പ്രകാശിന്റെ കൈ എടുത്ത്, ദിവ്യ തന്റെ മടിയിൽ വെച്ച് തലോടി.

“നീ തiല്ലുകൂടിയെന്നും, കiള്ളുകുiടിച്ചെന്നും പറഞ്ഞാൽ ഞാൻ വിശ്വസിക്കും -പക്ഷേ നീ, ഞാനല്ലാതെ ഒരു പെണ്ണിന്റെ അടുത്തേക്ക് പോകില്ലായെന്ന് എനിക്കുറപ്പുണ്ട്‌”

ഒരു ആശ്വാസത്തോടെ പ്രകാശ്, ദിവ്യയുടെ തോളിലേക്ക് ചാരിയിരുന്നു.

” അതു കൊണ്ട് തന്നെ ഈ കാര്യം അമ്മ വിളിച്ചു പറഞ്ഞപ്പോൾ ഇതിലെന്തോ ചതി നടന്നിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായി “

” ഇത് ചiതിയാണെന്നും, നിന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലായെന്നും ഞാൻ പറഞ്ഞപ്പോഴും അമ്മ- എന്റെ ബുദ്ധി ശൂന്യതയെ പറ്റി ദേഷ്യത്തോടെ സംസാരിക്കുക മാത്രമേ ചെയ്തുള്ളൂ”

“ഇതെന്റെ ബുദ്ധിയില്ലായ്മയല്ലെന്നും, ഇന്നത്തെ കാലത്ത് തറവാടും, കുലമഹിമയും നോക്കി ചെക്കനെ കണ്ടെത്തി, സ്വർണ്ണത്തിൽ പൊതിഞ്ഞു വിടുന്ന പെൺമക്കൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിനെ പറ്റി പറഞ്ഞപ്പോൾ, അമ്മയുടെ ചിന്തകൾ മാറിയിരിക്കാം “

പ്രകാശ് ആകാംക്ഷയോടെ ദിവ്യയെ നോക്കി.

” അതു കൊണ്ടാണ് നിനക്കിഷ്ടമുള്ളവനെ തന്നെ നീ വിവാഹം കഴിച്ചാൽ മതിയെന്നും, നിന്നിൽ നിന്ന് എന്നെ വേർതിരിക്കാൻ അച്ഛൻ നടത്തിയ ഈ നാടകത്തിനെ പറ്റിയും പറഞ്ഞത് “

ഒന്നും മിണ്ടാനാകാതെ, സ്നേഹത്തിൽ വീർപ്പുമുട്ടി പ്രകാശ്, ദിവ്യയെ ചേർത്തു പിടിച്ചു.

“നമ്മൾക്ക് ഉള്ളത് കൊണ്ട് ഓണം പോലെ ജീവിക്കാം പ്രകാശ് ! ഇനിയും കാത്തിരുന്നാൽ, അറിയാതെ നമ്മൾ വേർപിരിയുമെന്നൊരു പേടി “

നീർനിറഞ്ഞ അവളുടെ കണ്ണുകൾ പ്രകാശ് പതിയെ തുടച്ചു.

” എല്ലാം നിന്റെ ഇഷ്ടം ദിവ്യാ “

പ്രകാശ്,അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംiബനമർപ്പിക്കുമ്പോൾ, അകലെ റജിസ്ട്രർ ഓഫീസിന്റെ ബോർഡ് തെളിഞ്ഞു കാണാമായിരുന്നു.

എഴുത്ത്:-സന്തോഷ് അപ്പുക്കുട്ടന്‍

Leave a Reply

Your email address will not be published. Required fields are marked *