എഴുത്ത്:- നൗഫു ചാലിയം
“ഉമ്മാക് സുഖമില്ല എന്നറിഞ്ഞപ്പോൾ ആയിരുന്നു പെട്ടന്ന് കിട്ടിയ ഏതോ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു അളിയൻ എന്നെ നാട്ടിലേക്കു കയറ്റി വിട്ടത്…’
നാട്ടിലേക് ഒന്നു വിളിച്ചു നോക്കിയിട്ടാണെൽ ആരെയും കിട്ടുന്നുമില്ലായിരുന്നു…
“ഒന്നര വയസ്സ് മാതൃമുള്ള മോൾ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും രണ്ടു കൊല്ലം മുന്നേ വന്ന മോനെ ഒന്ന് കാണണമെന്ന ആഗ്രഹം ഉമ്മ പറഞ്ഞപ്പോൾ കുട്ടിക്ക് പോലും ഒന്നും വാങ്ങിക്കാൻ കഴിഞ്ഞില്ല എന്നതായിരുന്നു സത്യം…
പിന്നെ റൂമിൽ ഞാൻ ഇന്നോ നാളെയോ പോകുമെന്ന് കരുതി ഒരുക്കൂട്ടി വെച്ചിരുന്ന കുറച്ചു കളി കോപ്പുകൾ ചെറിയ കാർട്ടൂൺ പെട്ടിയിലെകാക്കി അളിയൻ തന്നെ ഏൽപ്പിച്ച ടാക്സിയിൽ എയർപോർട്ടിലേക്ക് പോന്നു…”
“ഉമ്മാക് ഒന്നും പറ്റരുതേ എന്നായിരുന്നു.. ഈ മണ്ണിൽ നിന്നും എയർപോർട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ മനസ് നിറയെ..
എന്നെ വളരെ കഷ്ട്ടപെട്ടാണ് ഉമ്മ വളർത്തിയെ…രണ്ടാം വയസിൽ ഉപ്പാ ഉപേക്ഷിച്ചു പോയ ബാല്യത്തിൽ നാലാം വയസു മുതൽ എന്റെ ജീവിതം ഒരു എത്തീമിനെ പോലെ ആയിരുന്നു വെങ്കിലും ഉമ്മ എന്ന രണ്ടക്ഷരം ഉള്ളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് തന്നെ ഞാൻ അതൊരിക്കലും അറിഞ്ഞിരുന്നില്ല..”
“ഉമ്മയായിരുന്നു എനിക്കെല്ലാം…
ആ ഉമ്മാക് വേണ്ടി പണിതു ഉയർത്തുന്ന വീട്ടിൽ ഉമ്മാന്റെ ആഗ്രഹം പോലെ ഒരുപാട് കാലം ഉമ്മാന്റെ മകനായി ഉമ്മാന്റെ കുഞ്ഞോൻ ആയി ജീവിക്കാനുള്ള എന്റെ കൊതിയെ ആഗ്രഹത്തെ പടച്ചോൻ നഷ്ട്ടപെടുത്തില്ല എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം…”
“ഷുഗറും കൊളെസ്ട്രോളും..പ്രസറും അങ്ങനെ സാധാ ഒരു മലയാളിക്ക് വേണ്ടാ എല്ലാ അസുഖങ്ങളും ഉമ്മാക് ഉണ്ടായിരുന്നു..
കണ്ണ് തെറ്റിയാൽ ചായ യിൽ പഞ്ചാര ഇട്ടേ കുടിക്കൂന്നെ…
അതെങ്ങാനും ഞനോ എന്റെ പെണ്ണോ കണ്ടാൽ കുഞ്ഞു കുട്ടികളുടെ കള്ളത്തരങ്ങൾ പിടിക്കുമ്പോൾ അവരുടെ ഒരു നോട്ടം ഇല്ലേ അത് പോലെ ഒരു നോട്ടം ഉണ്ട്…
ഒരു ഇരിപ്പും…
അത് കണ്ടാൽ തന്നെ ചിരിച്ചു പോകും…
ഇതിന് നല്ല കഴിപ്പ് ആണ് കുഞ്ഞു…
അതാ ഞാൻ…
ഒരു പ്രാവശ്യം പഞ്ചാര ഇട്ട് കുടിച്ചാൽ എന്താണെന്ന് കരുതി ഞാനും കണ്ണടക്കും..
മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഷുഗർ ടെസ്റ്റ് ചെയ്യുമ്പോയോ മനസിലാവൂ ഉമ്മ എല്ലാ ചായയിലും പഞ്ചാര ഇട്ടാണ് കുടിച്ചതെന്നു…
അമ്മാതിരി ഹൈ ഷുഗർ ആയിട്ടുണ്ടാവും..
എന്നിട്ട് രാജേഷ് ഡോക്ടറുടെ വായയിൽ ഉള്ളത് മുഴുവൻ ഞാനോ എന്റെ പെണ്ണോ കേൾക്കണം..
ഞങ്ങൾ കൊടുത്തിട്ടാണെന്നല്ലേ മൂപ്പര് കരുതു..
എന്നാലോ.. ഉമ്മാ കമാ എന്നൊരു അക്ഷരം ഡോക്ടറുടെ മുന്നിൽ നിന്നും മിണ്ടൂല…
ഹെഡ് മാഷ് ക്‌ളാസിന് വെളിയിലൂടെ ചൂരല് പിടിച്ചു പോകുമ്പോൾ ക്ലാസ് മൊത്തം സൈലന്റ് ആകുന്നത് പോലെ ഡോക്ടറുടെ മുന്നിൽ അങ്ങനെ ഇരിക്കും…
എനിക്ക് ഇവര് തന്നിട്ടാ ഡോക്ടറെ എന്ന പോലെ..”
“ഉമ്മ വെളിയിലെക് ഇറങ്ങിയാൽ ഒരു കാര്യം പറയാൻ ഉണ്ട് നിസാറേ എന്നും പറഞ്ഞു ഡോക്ടർ എന്നെ വീണ്ടും വിളിക്കും..
അപ്പൊ ഡോക്ടർ പറയും.. നിസാറേ എനിക്കറിയാം ഉമ്മയാണ് നിങ്ങൾ അറിയാതെ ചായ ഇട്ട് കുടിക്കുന്നതെന്നും… പലഹാരങ്ങൾ കഴിക്കുന്നതെന്നും…പക്ഷെ എങ്ങനെയാ ഞാൻ ഉമ്മയെ ചീത്ത പറയാ.. എനിക്കും ഉണ്ടെടോ ഇത് പോലെ ഒരമ്മ എന്റെ വീട്ടിൽ… കുറെ കാലം നമ്മുടെ കൂടെ അവരൊക്കെ വേണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ചീത്ത പറയുന്നത് പോലും..
ഒന്നും മനസിൽ വെക്കല്ലേ ട്ടോ..”
“ഒരു പുഞ്ചിരിയോടെ ഡോക്ടർ പറയുമ്പോൾ ഉമ്മയോടുള്ള ദേഷ്യവും ഡോക്ടറുടെ ചീത്ത കേട്ടതിലുള്ള വൈമനസ്യവും എല്ലാം അലിഞ്ഞു ഇല്ലാതെയാകും…
ഉമ്മ ഒന്നു രണ്ടു ദിവസം കൂടെ പിടിച്ചു നിൽക്കുമെങ്കിലും…പിന്നെയും അത് പോലെ ആവാൻ ഈ രണ്ടു ദിവസം തന്നെ ധാരാളം ആയിരുന്നു…
ഓരോന്ന് ഓർത്തു കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങുവാൻ ആയെന്ന അന്നൗൺസ്‌മെന്റ് ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…”
“ആരാ കൂട്ടാൻ വരുവാ എന്നറിയാതെ ചെക്കിങ് കഴിഞ്ഞു ഞാൻ എയർപോർട്ടിന് വെളിയിലെക് ഇറങ്ങി…
എന്നും സന്തോഷത്തോടെ മാത്രം എന്റെ മുന്നിൽ തുറന്നിരിക്കുന്ന വാതിലുകൾ ഇന്ന് എന്തുവാ എന്റെ മുന്നിൽ നടക്കുന്നതെനന്നറിയാതെ എന്റെ മനസിനുള്ളിൽ കടലിരംഭം നിറഞ്ഞു തുടങ്ങിയിരുന്നു..
കുഞ്ഞോ…
മുന്നിലെ ആള്ക്കൂട്ടത്തിനിടയിൽ ഒരു വിളി കേട്ടപ്പോൾ ആയിരുന്നു എന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ നിസാം ആണെന്ന് മനസിലായത്..
അവനെ ഞാൻ യന്ത്രിക മെന്നോണം എന്റെ കൈകൾ ഉയർത്തി കാണിച്ചു…”
“കയ്യിലുള്ള പെട്ടികൾ വണ്ടിയിലേക് വെച്ചു എയർപോർട്ടിൽ നിന്നും പുറത്തേക് ഇറങ്ങുമ്പോഴും നിസാമിന് ഒരു മിണ്ടാട്ടാവും ഇല്ലാത്തത് കൊണ്ട് തന്നെ എനിക്ക് അപകടം മണത്തു..
എനിക്കേറെ പ്രിയപ്പെട്ടോരാൾ പടച്ചോന്റെ വിളിക് ഉത്തരം നൽകിയിരിക്കുന്നു..
അള്ളാഹ് എനിക്ക് ക്ഷമിക്കാൻ നീ കഴിവ് നൽകണേ..”
“എന്തിനാ എന്നറിയാതെ വീട്ടിലേക്കുള്ള വഴിയിൽ മുഴുവൻ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ഓർമ്മകളെ നിങ്ങൾ എന്റെ നെഞ്ചിൽ ഇത്രക് കുത്തി നോവിക്കുന്നുവോ…
വീട്ടിലേക്കുള്ള വഴിയിൽ എത്തിയപ്പോൾ അവിടെ ആളുകളെ ഒന്നും കാണാൻ ഇല്ല…”
“ഉമ്മ പോയിരുന്നെങ്കിൽ ഒരു പക്ഷെ നാട് മുഴുവൻ ആ വഴിയിൽ ഉണ്ടാകുമായിരുന്നല്ലോ…
വീടിന് അടുത്ത് തന്നെ വണ്ടി നിർത്തി..
പുറത്തു തന്നെ പെണ്ണിന്റെ ഉപ്പയുംആങ്ങള മാരും നിൽക്കുന്നുണ്ട്…
എന്നെ കണ്ട ഉടനെ അരികിലേക് പെട്ടന്ന് വന്നു കൈ തന്നു സലാം പറഞ്ഞു…
മോനെ എന്ന് വിളിച്ചു…”
“അവരോട് ഒരു പുഞ്ചിരിയിൽ സുഖവിവരങ്ങൾ അന്വേഷിച്ചു വീടിന് അടുത്തേക് നടക്കുമ്പോൾ ആയിരുന്നു ആ കാഴ്ച ഞാൻ കണ്ടത്…
വീടിന്റെ പുറത്തു നിരത്തി വെച്ചിരിക്കുന്ന കസേരയിൽ ഒരു കുഞ്ഞു മയ്യിത്ത് കട്ടിൽ…
നാലു കാലുള്ള കുഞ്ഞു മക്കൾ മരിച്ചാൽ കൊണ്ട് പോകുന്ന കട്ടിൽ…
ആ കട്ടിൽ കണ്ടപ്പോൾ തന്നെ എന്റെ ഹൃദയം പൊട്ടുമാർ വേഗത്തിൽ ഇടിക്കാൻ തുടങ്ങി…
റബ്ബേ…
എന്റെ മനസിൽ അറിയാതെ പടച്ചോനോട് തേടി…
ഇന്ന് വരെ ഞാൻ കാണാത്ത…
ഉപ്പയെ ഒരിക്കൽ പോലും നേരിട്ട് കാണാത്ത എന്റെ മകൾക്കുള്ള കട്ടിൽ ആണോ അത്…
മുന്നിലേക് ഒരടി പോലും വെക്കാൻ കഴിയാതെ ഞാൻ തരിച്ചു നിന്നു…
ഞാൻ വന്നതറിഞ്ഞതും വീടിനുള്ളിൽ നിന്നും എന്റെ പെണ്ണും ഉമ്മയും പുറത്തേക് ഓടി വന്നു…
“ഇക്കാ…
നമ്മളെ പൊന്നു…
പൊന്നു മോള്….
പോയിക്കാ….”
“വാക്കുകൾ കിട്ടാതെ അവൾ എന്റെ നെഞ്ചിലേക് വീണു…
ഉമ്മയും ആർത്തു കരയുന്നുണ്ട്…
എനിക്കാണേൽ ഒന്നിനും കഴിയാത്ത അവസ്ഥ…
ഞാൻ വീണു പോകുമോ എന്ന് പോലും തോന്നുന്നു…
പടച്ചോനെ എന്റെ പൊന്നു…
ആരെക്കെയോ ചേർന്നു മുന്നിൽ നിന്നും പെണ്ണിനേയും ഉമ്മയെയും മാറ്റി.. ഒരു കൈ വന്നു എന്റെ കൈയിൽ പിടിച്ചു..
ഞാൻ നോക്കിയപ്പോൾ അവൻ ആയിരുന്നു നിസാം..
അവൻ എന്നോട് ഒന്നും പറയാതെ എന്നെ മുന്നോട്ട് നടത്തി…
ഹാളിൽ തന്നെ അവളെ കിടത്തിയിരിക്കുന്നെ…
മെയിൻ ഡോറിന് അടുത്തേക് എത്തിയപ്പോൾ മുന്നോട്ട് നടക്കാൻ കഴിയാത്ത എന്നെ അവനോന്നു നോക്കി..
ഞാൻ വേണ്ടടാ എന്നത് പോലെ അവനോട് തലയാട്ടി…
എനിക്ക് കഴിയില്ല ജീവനില്ലാത്ത ആ മുഖത്തേക് നോക്കുവാൻ…
അവൻ എന്നെ ചേർത്ത് പിടിച്ചു ഉള്ളിലേക്കു നടത്തി…
മുഖം മറക്കാതെ കിടക്കുന്ന എന്റെ പൊന്നൂസിന്റെ മുഖം ഒരു വട്ടം നോക്കിയതേ എനിക്ക് പിന്നെ അങ്ങോട്ട് നോക്കിയിട്ട് അവളെ കാണാൻ കഴിയുന്നില്ലായിരുന്നു…
എന്റെ കണ്ണുകളിൽ നിറയെ കണ്ണുനീർ ആണെന്ന് ആ സമയം ഞാൻ മനസിലാക്കി…
കണ്ണുകൾ കയ്യിലെ തൂവാല കൊണ്ട് അമർത്തി തുടച്ചു ആ കുഞ്ഞു മുഖത്തേക് ഞാൻ വീണ്ടും വീണ്ടും നോക്കി…
വീഡിയോ കാളിൽ എനിക്ക് വിളിക്കുമ്പോൾ ചിരിച്ചു മയക്കുന്ന ആ കുഞ്ഞു കവിളിൽ ഞാൻ ഒരു മുത്തം നൽകി…
ഒന്നല്ല രണ്ടല്ല മൂന്നല്ല…
എന്നെ നിസാം പിടിച്ചു മാറ്റുന്നത് വരെ ഞാൻ അവളെ മുത്തം കൊണ്ട് മൂടി…
ഉപ്പാന്റെ പൊന്നെ എന്ന് വിളിച്ചു കൊണ്ട്…”
“അനുഭവങ്ങൾ വേദന ഉളവാക്കുന്നതാണ്…
അതാണല്ലോ ജീവിതവും…”
ബൈ
😥
