ചെറിയ കുറ്റി കാട്ടിലേക്ക് നീണ്ട അയാളുടെ കൈ. കൈ തിരിച്ചു പുറത്തേക്ക് വരുബോൾ അതിൽ ഒരു സ്റ്റിൽ ഗ്ലാസും ഉണ്ടായിരുന്നു…..

മോർച്ചറി

Story written by Noor Nas

മോർച്ചറിയുടെ വാതിൽക്കൽ ഉള്ള കസേരയിൽ നിന്നും എഴുന്നേറ്റ ശേഷം താഴെ വെച്ച ടോർച്ചും എടുത്ത് വാസു വരാന്തയിൽ നിന്നും പുറത്ത് ഇറങ്ങി ചുറ്റും ഒന്നു ടോർച്ച് അടിച്ചു നിരീക്ഷിച്ച ശേഷം വീണ്ടും വരാന്തയിലെ കസേരയിൽ വന്ന് ഇരുന്നു..

തലയിൽ കെട്ടിയ തോർത്ത്‌ അഴിച്ചു എടുത്ത ശേഷം മുഖമൊക്കെ ഒന്നു നന്നായി തുടച്ചു…

ശേഷം അരയിൽ നിൻ നിന്നും വലിച്ചു എടുത്ത മ ദ്യത്തിന്റെ കുപ്പി..

കൂടെ ചെറിയ ഒരു മിച്ചറിന്റെ പാക്കറ്റും..

എന്തോ മറന്നത് പോലെ വാസു വീണ്ടും ടോർച്ചു മെടുത്ത് പുറത്തേക്ക് ഇറങ്ങിയ ശേഷം മോർച്ചറി പരിസരത്ത് എന്തോ തിരയുന്ന വാസു

ചെറിയ കുറ്റി കാട്ടിലേക്ക് നീണ്ട അയാളുടെ കൈ. കൈ തിരിച്ചു പുറത്തേക്ക് വരുബോൾ അതിൽ ഒരു സ്റ്റിൽ ഗ്ലാസും ഉണ്ടായിരുന്നു.

വീണ്ടും കസേരയിൽ വന്ന് ഇരുന്ന വാസു കുപ്പിയുടെ അടുപ്പ് തുറന്നു മ ദ്യം ഗ്ലാസിൽ ഒഴിച്ച് വായിൽ ഒറ്റ കമിഴ്ത്തൽ

ശേഷം പല്ല് ക്കൊണ്ട് മിച്ചർ പാക്കറ്റ് കടിച്ചു പറിച്ചു തുപ്പിയ ശേഷം മിച്ചർ വായിലേക്ക് ഇട്ട് ചവച്ചരച്ചു..

ല ഹരിയുടെ ഓളങ്ങളുടെ ചുവപ്പ് നിറം ഇപ്പോൾ അയാളുടെ കണ്ണുകളിൽ കാണാ.

വാസു പതുക്കെ എഴുനേറ്റു ലുങ്കി ഒന്നു ശെരിയാക്കി ഉടുത്തു ശേഷം മോർച്ചറിയുടെ വാതിൽ പതുക്കെ തുറന്നപ്പോൾ

അകത്തും നിന്നും പുറത്തേക്ക് വന്ന പുക.

അയാൾ ടോർച്ചും എടുത്ത് അടിയുലഞ്ഞു ക്കൊണ്ട് അകത്തേക്ക് കയറി നിരനിരയായി കിടത്തിയിരിക്കുന്ന ഓരോ ശവങ്ങളുടെയും തുണി മേല്പോട്ട് പൊക്കി മുഖത്തേക്ക് ടോർച്ചു അടിച്ചു നോക്കി

ഹോ കിളവി ഈ വയസാൻ കാലത്ത് കണ്ട ട്രയിനിന്റെ അടിയിൽ പോയി കിടക്കാൻ എന്തിന്റെ കേട് ആയിരുന്നു തള്ളേ നിങ്ങക്ക്.

കുറച്ചൂടെ കാത്തിരുന്നാൽ ദൈവം തന്നെ അങ്ങോട്ട്‌ വിളിക്കുമായിരുന്നല്ലോ.
ഇങ്ങനെയൊരു സാഹസത്തിന് മൂതിരണമായിരുന്നോ ?

വാസു വെറുപ്പോടെ ആ മുഖത്തേക്ക് തുണി ഇട്ട ശേഷം അടുത്ത കിടക്കുന്ന മറ്റൊരു ശവത്തിന്റെ തുണി മുഖത്തും നിന്നും എടുത്തു മാറ്റി ടോർച്ചു അടിച്ചു നോക്കി

ഹാ ഇത് കൊച്ചു പൈതൽ ആണല്ലോ..? വാസു അതിന്റെ കവിൾ മെല്ലെ തഴുകി ആ കവിളിന് നല്ല തണുപ്പ് ഉണ്ടായിരുന്നു.

മണ്ടി ദൈവം തന്ന സൗന്ദര്യം വേണ്ട വിധം ഉപയോഗിക്കാതെ പാഴാക്കി കളഞ്ഞ മരമണ്ടി.. എന്തിനാടി ച ത്തു തുലഞ്ഞേ വല്ലവനും പറഞ്ഞു പറ്റിച്ചോ. അതോ പി ഴപ്പിച്ചോ ?

അതോ തിന്നു എല്ലിന് കയറിയപ്പോൾ ഭ്രാന്ത് ആയോ?

വാസുന്റെ കാ മ കണ്ണുകൾ . ആ ശരിരത്തെ മുഴുവനും നോക്കി സുഖിക്കുക യായിരുന്നു..

നിയൊക്കെ ജീവിച്ചിരിക്കുബോൾ നിന്നെയൊന്നും തൊടാൻ പോലും ഉള്ള യോഗ്യതയൊന്നും ഞങ്ങളെപോലുള്ളവർക്ക് ഇല്ലായിരുന്നു

ഇത് എന്റെ സാമ്രാജ്യമാണ് ഇവിടെ രാജാവ് ഞാനും നിന്നെ പോലുള്ള സുന്ദരികളയാ ശവങ്ങൾ ദാസികളും..

അത് അശ്വതി ആയിരുന്നു രാത്രി ജോലി കഴിഞ്ഞു വരുബോൾ നഗരത്തിലെ സാമൂഹ്യ ദ്രോഹികൾ പിച്ചി ചിന്തി റെയിൽവെ ട്രാക്കിന് അരികിലേക്ക് വലിച്ചെറിഞ്ഞ ഒരു സാധാരണ കുടുംബത്തിലെ അംഗം..

എല്ലാം കഴിഞ്ഞു അവളുടെ ശരീരത്തിൽ നിന്നും വിടവാങ്ങി പോകുന്നവരോട്
ചുണ്ടിൽ നിന്നും ഒഴുകുന്ന ചോ രകൾക്കിടയിലൂടെ വന്ന അശ്വതിയുടെ അടർന്നു അടർന്നു വീണ വാക്കുകൾ. എന്നെ കൊ ന്നിട്ട് പോടാ..

പാതി ചത്ത അശ്വതിയെ പൊക്കിയെടുത്തു റെയിൽവെ ട്രാക്കിന് അരികിലേക്ക് വലിച്ചെറിയുബോൾ.. അവളുടെ അവസാന ജീവനും അവളിൽ നിന്നും പറന്ന് അകന്നിരുന്നു…

മോർച്ചറിയിലെ അശ്വതിയുടെ നിശ്ചലമായ ശരീരത്തിൽ നിന്നും ഒഴുകുന്ന വിയർപ്പു തുളികൾ…

അതിനെ വിരൽക്കൊണ്ട് തൊണ്ടിയെടുക്കുന്ന വാസു അയാൾ തന്റെ വിരൽ മുക്കിനോട് ചേർത്ത് പിടിച്ച് ക്കൊണ്ട്. ചത്തിട്ടു മണിക്കൂർ ഒരുപാട് ആയെങ്കിലും നിന്നക്ക് ആണിനെ മയക്കുന്ന ഗന്ധം ആണല്ലോടി…?

തന്നിലേക്ക് താഴുന്ന മ ദ്യത്തിന്റെ ഗന്ധമുള്ള വെറുപ്പ് തോന്നിക്കുന്ന അയാളുടെ മുഖം..

അശ്വതിയുടെ ആത്മാവ് അറപ്പോടെ ആ ശരീരത്തിൽ നിന്നും വേർപെട്ട്

മോർച്ചറിയുടെ ചുമരിൽ പറ്റി ചേർന്ന് നിൽക്കുബോൾ..അവളുടെ മുഖം വിയപ്പിൽ കുതിർന്നിരുന്നു..

അവൾ കണ്ടു അയാളുടെ കൈയിൽ നിന്നും ഊർന്നു താഴെ വീണ ടോർച്ച് അതിന്റെ വെട്ടം അപ്പോളും അണഞ്ഞിരുന്നില്ല..

ടോർച്ച് തറയിൽ കിടന്ന് പതുക്കെ പതുക്കെ ഉരുണ്ടു ക്കൊണ്ടേയിരുന്നു അതിന്റെ വെട്ടം ഇടയ്ക്ക് ഇടയ്ക്ക് അശ്വതിയുടെ മുഖത്തും വന്ന് വിഴുന്നുണ്ട്

അവസാനം അതിന്റെ വെട്ടം മോർച്ചറിക്ക് പുറത്തേക്കുള്ള വാതിലിൽ വന്ന് നിന്നപ്പോൾ.

അശ്വതിയുടെ ആത്മാവിന്റെ കണ്ണുകളിൽ കണ്ട ആശ്വാസം..

അശ്വതി അവിടെന്ന് ഇറങ്ങി പുറത്തേക്ക് ഓടുബോൾ..

അടിയുലഞ്ഞു ക്കൊണ്ട് മോർച്ചറിയുടെ ഇരുട്ടിൽ തന്റെ ലുങ്കിയും ടോർച്ചും തേടി അലയാൻ തുടങ്ങിയിരുന്നു വാസു

അയാൾക്ക് അവസാനം കൈയിൽ കിട്ടിയത് അശ്വതിയുടെ ശവ ശരിരം പുതപ്പിച്ച വെള്ള തുണിയായിരുന്നു അത് തന്റെ ലുങ്കി ആണെന്ന് കരുതി എടുത്തു ഉടുത്ത ശേഷം താഴെ കിടന്ന ടോർച്ചും എടുത്തു വാസു പുറത്തേക്ക് പോകുബോൾ..

മ ദ്യ കുപ്പിയിലെ അവസാന ശേഷിപ്പുകളും തിരയുന്നുണ്ടായിരുന്നു അയാളുടെ കണ്ണുകളും മനസും..

മോർച്ചറിക്ക് അകത്ത് ന ഗ്നമായി കിടക്കുന്ന അശ്വതിയുടെ ശരിരം..

തന്റെ കണ്ണുകളിലേക്ക് വന്ന് വീണ ആ വെറുപ്പിന്റെ കാഴ്ച കണ്ട്

ഏതോ ഒരു റെയിൽവെ ട്രാക്കിൽ ഇരുന്ന് ഇരു കൈകളും ക്കൊണ്ട് കണ്ണുകൾ പൊത്തി പിടിച്ച് പൊട്ടി കരയുന്ന അശ്വതിയുടെ ആത്മാവ്…

(ലോകം എത്ര വലുത് ആയാലും മാനം കാത്ത് സൂക്ഷിക്കാൻ സുരക്ഷിതമായ ഒരിടം ഈ ലോകത്ത് ഇല്ലാ എന്ന് തോന്നിപ്പിക്കും ചില വാർത്തകൾ കണ്ടാൽ..)

ഇത് ഒരു കഥയാണ് ആരും ഒന്നും സീരിയസ് ആയി എടുക്കരുത്..( ഇതെക്കെ ഈ കാലത്ത് നടക്കുമോ എന്ന് ചോദിക്കരുത് ഇതൊക്കെ നടന്നു കഴിഞ്ഞ കഥകളാണ് )

അക്ഷര തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക കൂടെ വരികളിലെ പോരയിമകളും..

Leave a Reply

Your email address will not be published. Required fields are marked *