എഴുത്ത്:-സജി തൈപറമ്പൻ
കല്യാണസാരി,മാറ്റി വരാമെന്ന്പ റഞ്ഞ് ബെഡ്റൂമിലേയ്ക്ക് കയറിയ ഇന്ദുവിനെ , ഏറെ നേരമായിട്ടും കാണാതിരുന്നപ്പോഴാണ്, അവളെ രണ്ടാമത് വിവാഹം കഴിച്ച , ശ്യാം സുന്ദർ ,കതകിൽ തട്ടി വിളിച്ചത്.
നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ, അവളുടെ മിഴികൾ ഈറനണിഞ്ഞി രിക്കുകയായിരുന്നു
“എന്ത് പറ്റിയെടോ താനെന്താ കരയുകയായിരുന്നോ?
“ഹേയ്,വിനുക്കുട്ടന്റെ കാര്യമോർത്തപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു,”
പുറം കൈ കൊണ്ട് മിഴികൾ തുടച്ച് കൊണ്ട് അവൾ പറഞ്ഞു.
“ഓഹ്, അതിനവവൻ , നിന്റെ അമ്മയുടെ കൂടെയല്ലേ നില്ക്കുന്നത് ?പിന്നെയെന്താ പ്രശ്നം?”
“അങ്ങനെ എത്രനാൾ ? അമ്മയ്ക്കാണെങ്കിൽ പ്രായമേറി വരികയല്ലേ ശ്യാം പെട്ടെന്നെ ന്തെങ്കിലും സംഭവിച്ചാൽ പിന്നെ, എന്റെ മോൻ തനിച്ചാവില്ലേ?
“ഒഹ്, അതപ്പോഴല്ലേ ഇന്ദൂ.. അന്നേരം നമുക്ക് എന്തേലും വഴി നോക്കാം “
“അന്ന്, ഞാനെന്റെ മോനെ, ഇങ്ങോട്ട് കൊണ്ട് വന്നോട്ടെ ശ്യാമേ..”
അവൾ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി.
“ഇന്ദൂ… നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് നീ മറന്നോ ? വിധവയായ നിൻ്റെയടുത്തേക്ക്ക ല്യാണാലോചനയുമായി വന്നപ്പോൾ, നിനക്ക് ഏഴ് വയസ്സുള്ള ഒരു മോൻ ഉണ്ടെന്നറിഞ്ഞ് ,ഞാൻ പിന്മാറിയതായിരുന്നു. അപ്പോൾ നിന്റെ അമ്മയാണ് പറഞ്ഞത്, വിനു കുട്ടന്റെ കാര്യങ്ങൾ ,നിന്റെ അമ്മ, നോക്കിക്കൊള്ളാ മെന്നും ,നമ്മുടെ ജീവിതത്തിൽ , ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ലെന്നും “
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു .
“അത് ശരിയാണ് ശ്യാമേട്ടാ .. അമ്മയുടെ കാലശേഷം ഞാൻ വഴിയാധാരമാകരുത് എന്ന സ്വാർത്ഥ ചിന്തയായിരിക്കാം, അമ്മയെ കൊണ്ട് അങ്ങനെ പറയിച്ചത്. അന്ന്
ഹാർട്ട് പേഷ്യന്റായ അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ എനിക്കും കഴിഞ്ഞില്ല “.
അവൾ കുറ്റബോധത്തോടെ നിന്നു.
“ഇന്ദൂ.. , കല്യാണമേ വേണ്ട, എന്ന് പറഞ്ഞ്,?ഇത്രനാളും ഒറ്റയാനായി നടന്ന ഞാൻ, ഒടുവിൽ ,കല്യാണം കഴിക്കാൻ തീരുമാനിച്ചത് ,അപ്രതീക്ഷിതമായിട്ടുള്ള എൻ്റെ അമ്മയുടെ മരണവും, അതേ തുടർന്നുള്ള ഒറ്റപ്പെടലുമായിരുന്നു. ബന്ധുക്കളൊക്കെ ചേർന്ന് നിർബന്ധം തുടങ്ങിയപ്പോൾ ,ഞാനും പിന്നെ മടിച്ചില്ല. അപ്പോഴേക്കും, പ്രായം നാല്പത്തിയഞ്ച യായിരുന്നു. ആ ഒരു പരിമിതിയുള്ളത് കൊണ്ടാണ്,
ഞാൻ പുനർ വിവാഹത്തിനൊരുങ്ങുന്നnസ്ത്രീയെ അന്വേഷിച്ചതും ഇന്ദുവിനെ കണ്ടപ്പോൾ എനിക്കിഷ്ടപ്പെട്ടതും “
“ഒക്കെ എനിക്കറിവുള്ളതല്ലേ ശ്യാമേട്ടാ .. പക്ഷേ ,എന്ത് കൊണ്ടാണ് എന്റെ മോനെ ഇങ്ങോട്ട് കൊണ്ട് വരുന്നതിന് അങ്ങ് എതിർക്കുന്നതെന്ന് മനസ്സിലാകുന്നില്ല.”
“ഉം, അത് ഞാൻ പറയാം,?വേറൊന്നുമല്ല, കുറച്ച് നാൾ കഴിയുമ്പോൾ നമുക്ക് കുട്ടികളുണ്ടാവില്ലേ?,?അപ്പോൾ ഇന്ദുവിന് , ആരോടായിരിക്കും കൂടുതൽ സ്നേഹം ?വിനുവിനോടോ ??അതോ നമുക്കുണ്ടാകുന്ന കുട്ടികളോടോ?”
“അതിലെന്താ സംശയം? ഞാൻ വിനുവിനെയും സ്നേഹിക്കും, നമുക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളെയും സ്നേഹിക്കും ഒരമ്മയ്ക്ക് മക്കളെല്ലാം ഒരു പോലെയല്ലേ കാണാൻ പറ്റൂ ..”
“ഹ ഹ ഹ, അതെനിക്കറിയാം, അത് കൊണ്ട് തന്നെയാ ഞാൻ സമ്മതിക്കാ തിരുന്നത്. എന്റെ ഭാര്യ, എന്റെ മക്കളെ വേണം സ്നേഹിക്കാൻ, അല്ലാതെ മറ്റൊരാളുടെ ര,ക്തത്തിൽ പിറന്ന കുഞ്ഞിന് കൂടി നിന്റെ സ്നേഹം വീതം വയ്ക്കുമ്പോൾ, അത് എന്റെ മക്കളുടെ ജീവിതത്തെയും സന്തോഷത്തെയുമൊക്കെ , സാരമായി ബാധിക്കും. വേണമെങ്കിൽ നിനക്ക്, എന്നെ സ്വാർത്ഥനെന്ന് വിളിക്കാം, പക്ഷേ
ഇന്ന് മുതൽ നമ്മൾ പുതിയ ജീവിതം തുടങ്ങുകയാണ്. അത് കൊണ്ട് ,പഴയതൊന്നും ഇനിmനമ്മുടെ ഇടയിലേക്ക് കടന്ന് വരാൻ പാടില്ല. അത് നിന്റെ വിനുവായാൽ പോലും,?മനസ്സിലായോ?
അതെല്ലാം കേട്ട്, നിസ്സഹായതയോടെ നില്ക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.
♡♡♡♡♡♡♡♡♡♡♡
കാലം കടന്ന് പൊയ്ക്കൊണ്ടിരുന്നു. ശ്യാം സുന്ദറിനും ,ഇന്ദുബാലയ്ക്കുമായി,?ഒരു ആൺ കുട്ടി പിറന്നു.
വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിക്കുന്നത് വരെ, ഇന്ദുലേഖ മാസത്തിലൊരിക്കൽ വിനുക്കുട്ടനെ കാണാൻ തറവാട്ടിലേക്ക് പോകുമായിരുന്നു.
പ്രസവശേഷം കുഞ്ഞിന്റെയടുത്ത്നീ എപ്പോഴുമുണ്ടാവണമെന്ന് ശ്യാം സുന്ദർ ,അവളോട് ചട്ടം കെട്ടിയിരുന്നു.
അത് കൊണ്ട് തന്നെ പിന്നെ തറവാട്ടിലേക്കുള്ള പോക്ക് കുറഞ്ഞു. പിന്നീട് ,വിനുക്കുട്ടന്റെ വിശേഷങ്ങളൊക്കെ, ഫോണിലൂടെ മാത്രമാണ് അവളറിഞ്ഞ് കൊണ്ടിരുന്നത് .
ഇപ്പോൾ, ചെറിയ മോൻ, എൽ കെ ജി യിൽ പോകാൻ തുടങ്ങിയപ്പോൾ, അതിനും കൂടെ അവൾക്ക് സമയം കിട്ടാതെയായി .
“ഇന്ദു .. നീ വേഗം റെഡിയാക്ന?മുക്ക് നിന്റെ വീട് വരെയൊന്ന് പോകാം “
മോനെ , സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അകത്തേക്ക് കയറുമ്പോഴാണ് ‘
ശ്യാം സുന്ദർ, അവളോടത് പറഞ്ഞത് .
“എന്ത് പറ്റി ശ്യാമേട്ടാ?
ഒരു ഉൾക്കിടിലത്തോടെ അവൾ ചോദിച്ചു.
“അത് .. അമ്മ ….”
അപ്പോഴേക്കും അവൾക്ക് എല്ലാം മനസ്സിലായിരുന്നു.
ഒരു നിലവിളിയോടെ അവൾ ബെഡ് റൂമിലേക്കോടി.
♡♡♡♡♡♡♡♡♡♡
ശവദാഹം കഴിഞ്ഞ് , എല്ലാരും പിരിഞ്ഞ് പോയപ്പോൾ ഇന്ദുബാല, വിനുവിന്റെയടുത്തേക്ക് വന്നു.
“മോനെ, നീ വേഗം റെഡിയാക്, നമുക്ക് പോകാം “
“എങ്ങോട്ട്?
അവൻ നിസ്സംഗതയോടെ ചോദിച്ചു
“അത് പിന്നെ … തത്ക്കാലം ,അദ്ദേഹത്തിന്റെ വീട്ടിലേക്ക്. അത് കഴിഞ്ഞ് മറ്റെവിടേക്കെങ്കിലും ഷിഫ്റ്റ് ചെയ്യാം “
“ങ്ഹും, എനിക്കറിയാം, അത് കഴിഞ്ഞ് ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് പോയി വിടാനല്ലേ?എല്ലാം ഞാൻ കേട്ടിരുന്നു. നിങ്ങൾ തമ്മിൽ സംസാരിച്ചതും, തീരുമാനിച്ചതുമെല്ലാം.”
“മോനേ.. അതല്ലാതെ വേറെ വഴിയില്ലാ, അമ്മ നിസ്സഹായയാണ്.”
“അറിയാം അമ്മേ, സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി അമ്മ എന്നെ ഉപേക്ഷിച്ച് പോയപ്പോൾ, എനിക്ക് നഷ്ടമായത് എന്തൊക്കെയാണെന്ന് അമ്മയ്ക്കറിയാമോ? ടിവി കാണാനിരിക്കുമ്പോൾ, അതിലെ സീരിയലിലും സിനിമയിലുമൊക്കെ, അമ്മമാര്, അവരുടെ കുട്ടികൾക്ക് ,കഥകൾ പറഞ്ഞ് ,ചോറ് വാരി കൊടുക്കുന്നത് കാണുമ്പോൾ,അമ്മയും എൻ്റെ അടുത്തുണ്ടായിരുന്നെ ങ്കിലെന്ന്, ഞാനൊരുപാട് കൊതിച്ചിട്ടുണ്ട് , ആ സമയത്ത് എനിക്കെൻ്റെ അമ്മയെ കാണണമെന്ന് പറഞ്ഞ് ഞാൻ കരയുമ്പോൾ നിന്നെ കൂട്ടി കൊണ്ട് പോകാൻ ,
നിൻ്റെ അമ്മ ഉടനെ വരുമെന്ന് പറഞ്ഞ്, അമ്മൂമ്മ എന്നെ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു.”
വിനുമോൻ്റെ സങ്കടം കണ്ട് ഇന്ദുവിന് തൻ്റെ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി
“മോനേ നീ അമ്മയെ ഇങ്ങനെ കു,ത്തിനോവിക്കല്ലേടാ “
“ഹും ,അമ്മയ്ക്ക് വേദനയോ? എന്തിനാണ് , അമ്മ വിഷമിക്കുന്നത്?
അമ്മയ്ക്കെന്തെങ്കിലും നഷ്ടപ്പെട്ടോ?
എന്നെ ഉപേക്ഷിച്ചപ്പോൾ, പകരമായി, അമ്മയ്ക്ക്ദൈ വം മറ്റൊരു മോനെ തന്നില്ലേ?,
അങ്ങനെ അമ്മ സന്തോഷമായിട്ട് ജീവിച്ചില്ലേ? പക്ഷേ, എനിക്കെൻ്റെ അമ്മയ്ക്ക് പകരമായി, മറ്റൊരരമ്മയെ കിട്ടിയില്ലല്ലോ??മക്കളെ നഷ്ടപ്പെട്ടാൽ ഒരമ്മയ്ക്ക്
വീണ്ടും സ്വന്തം മക്കളെ തന്നെ കിട്ടും,?പക്ഷേ, മക്കൾക്ക് , സ്വന്തം അമ്മയെ, ഒരിക്കൽ മാത്രമല്ലേ കിട്ടു,,,?
വിനുകുട്ടന്റെ മുന്നിൽ, മറുപടിയില്ലാതെ കുറ്റബോധത്തോട?ഇന്ദു തളർന്നിരുന്നു പോയി.
“എന്റെ കാര്യമോർത്ത്നി ങ്ങള് വിഷമിക്കണ്ട. നേരം ഇരുട്ടുന്നു, മടങ്ങി പോയ്ക്കോളു ,എവിടെ പോയാലും ഇനി മുതൽ ഞാൻ തനിച്ച് തന്നെയല്ലേ ജീവിക്കേണ്ടത് ?,ഇവിടെയാകുമ്പോൾ എന്റെ അമ്മുമ്മയുടെ ആത്മാവെങ്കിലും എനിക്ക് കൂട്ടിനുണ്ടാവും”
അതും പറഞ്ഞ്, വിനു കുട്ടൻ അകത്ത് കയറി വാതില് കൊട്ടിയടച്ചു.
NB :- ഓർക്കുക , ഇണയെ നഷ്ടപ്പെട്ടവർ കാലങ്ങൾ കഴിയുമ്പോൾ പുതിയൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല. പക്ഷേ, നിങ്ങൾ പുതിയ ജീവിതം തേടിപ്പോകുമ്പോൾ നിങ്ങൾ കാരണം ഭൂമിയിലേയ്ക്ക് വന്ന നിഷ്കളങ്കരായ നിങ്ങളുടെ മക്കളെ കൂടെ ചേർത്ത് പിടിക്കുക അവരെ ഒഴിവാക്കിക്കൊണ്ടുള്ള ജീവിതം തെരഞ്ഞെടുത്താൽ പിന്നീടൊരിക്കൽ നിങ്ങൾക്ക് പശ്ചാത്തപിക്കേണ്ടി വരും
