നഗരം
Story written by Noor Nas
തകർത്തു പെയ്യുന്ന മഴ.. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിന് കിഴേ ഇരിക്കുന്ന ഭാഗ്യം.
അവൾക്ക് അരികിൽ തണുത്തു വിറച്ചിരിക്കുന്ന ലക്ഷ്മിയും….
പേരിൽ ഭാഗ്യം ഉണ്ടെങ്കിലും അവളുടെ ജീവിതം മൊത്തം ഭാഗ്യ ക്കേടുകൾ ആയിരുന്നു….
ലക്ഷ്മി.. അമ്മേ വിശക്കുന്നു.. അതു പറയുബോൾ മുഖത്തൂടെ ഒഴുകി വരുന്ന മഴ വെള്ളം ചുണ്ടുകൾ കൊണ്ട് നന്നയ് ക്കുന്ന ലക്ഷ്മി…..
ഭാഗ്യം ലക്ഷ്മിയെ ചേർത്ത് പിടിച്ച്.. ഇതിന്റെ വിശപ്പ് അടക്കാൻ വല്ല മാർഗവും ഉണ്ടോന്ന് ചുറ്റു പാടുകളും നോക്കി..
റോഡിന് സൈഡിൽ ഉള്ള തട്ട് കടയിൽ നിന്നും ഉയർന്നു പൊങ്ങുന്ന പുക
ആ പുകയ്ക്ക് പോലും ഉണ്ടായിരുന്നു ലക്ഷ്മിയെ കൊതിപ്പിക്കാൻ ഉള്ള ഗന്ധം…
ഭാഗ്യം കണ്ടു തട്ടു കടയിലെ ദോശ കല്ലിൽ വിഴുന്ന മാവിനെ കൊതിയോടെ നോക്കുന്ന ലക്ഷ്മി..
അത് കണ്ടപ്പോൾ ലക്ഷ്മിയെ തന്നിൽ നിന്നും അടർത്തിമാറ്റിയ.. ശേഷം..
ഭാഗ്യം പറഞ്ഞു മോൾ ഇവിടെ ഇരി അമ്മ പോയി വല്ല വഴിയും ഉണ്ടോ എന്ന് നോക്കട്ടെ….
ഭാഗ്യം പതുക്കെ എഴുനേറ്റ് സാരി നേരെയാക്കി അതിന്റെ അറ്റം കഴുത്തറ്റം ചുറ്റി തണുത്തു വിറച്ചു തട്ട് കടയിലേക്ക് നടന്നു.പോകുബോൾ…
ലക്ഷ്മിയുടെ കണ്ണിൽ ഇതുവരെ കാണാത്ത ഒരു പ്രതീക്ഷയുടെ വെട്ടം…
കൈകൾ കുപ്പി നിൽക്കുന്ന അമ്മ.. തട്ടു കടക്കാരൻ അമ്മയോട് എന്തക്കയോ പറയുന്നു..
അയാളുടെ മുഖ ഭാവം കണ്ടാൽ അറിയാ നന്മയുടെ ഒരു അംശം പോലും അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല…
തട്ടു കടക്കാരൻ.. ഏതായാലും നിന്നക്ക് ധാനമായി തരാൻ ഇവിടെ ഭക്ഷണ മൊന്നുമില്ല…
നിന്നക്ക് ഇത്തിരി നിറം കുറവ് ആണെങ്കിലും ഒരു പുരുഷനെ മോഹിപ്പിക്കാനുള്ള ശരിര വടിവൊക്കെ നിന്നക്ക് ഉണ്ട്….
വല്ലവന്റെയും മുന്നിൽ കൈ നീട്ടി മാ നം പോകുന്നതിനേക്കാളും ഭേദം അല്ലേടി.
മാനം കളഞ്ഞു വലതു സമ്പാദിക്കുന്നത്. ഹേ?
അത് പറഞ്ഞ് ഭാഗ്യത്തിന്റെ ശരീരം മുഴുവനും ന ക്കി ഇഴയുന്ന അയാളുടെ. കണ്ണുകൾ..
അതിന് കൂട്ട് എന്നപോലെ അയാളുടെ ചുണ്ടിൽ തങ്ങി നിൽക്കുന്ന ഒരു വഷളൻ ചിരിയും….
അയാൾ ദോശയുടെ ചട്ടകം കൂടെ സഹായത്തിന് നിൽക്കുന്ന ഒരു തമിഴൻ പയ്യന്റെ കൈയിൽ
കൊടുത്ത ശേഷം കടയിൽ നിന്നും പുറത്ത് ഇറങ്ങി…
അത് കണ്ടപ്പോൾ ഭാഗ്യം ലക്ഷ്മിയെ ഒന്നു തിരിഞ്ഞു നോക്കി.. അവളുടെ കണ്ണുകൾ തന്നിൽ തന്നെയാണ്..
അയാള് അവളുടെ അടുത്ത് വന്ന് ഭാഗ്യത്തിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.
തുടക്കം എന്നിൽ നിന്നും തന്നേ ആയിക്കോട്ടെ ല്ലേ?
അതിനുള്ള ഭാഗ്യത്തിന്റെ മറുപടി അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണിരുകൾ ആയിരുന്നു.
ഭാഗ്യം ഒന്നുടെ തിരിഞ്ഞു നോക്കി മഴയിൽ അലിഞ്ഞു ചേർന്ന അവളുടെ കണ്ണിരുകൾ.
ലക്ഷ്മിയെ പാതി മായിച്ചു കളഞ്ഞിരുന്നു..
അയാളോടപ്പം കടയ്ക്ക് പിന്നിൽ പോകുന്ന ഭാഗ്യം.
പോകുന്ന വഴിയിൽ അയാൾ തമിഴൻ ചെക്കനോട് വിളിച്ചു പറഞ്ഞു ദേ. അവിടെ യിരിക്കുന്ന. ആ കൊച്ചിന്
എന്താ എന്ന് വെച്ചാ കൊടുത്തേക്ക് ഞാൻ ഇപ്പം വരാം..
ഇരുട്ടിൽ കടയ്ക്ക് പിന്നിലേക്ക് നടന്നു മറഞ്ഞ രണ്ട് രൂപങ്ങളെ വെറുപ്പോടെ നോക്കി ഇരിക്കുന്ന ലക്ഷ്മി…
അവൾ കരഞ്ഞു അവിടെയിരുന്നു പൊട്ടി പൊട്ടി കരഞ്ഞു..
അവളുടെ ആ കണ്ണിരുകൾ വിഴുന്ന ഇടത്തേക്ക് വന്ന് വീണ പാത്രം..
അതിൽ ആവി പറക്കുന്ന ദോശ..അതിന്റെ മുകളിൽ ഒഴിച്ച സാമ്പാർ…
ആ പാത്രത്തിൽ നിന്നും രണ്ട് കറുത്ത കൈകൾ പിറകോട്ടു പോയപ്പോൾ ലക്ഷിമി തല ഉയർത്തി നോക്കി…
ഇത് ശാപ്പിട് അമ്മ കൊഞ്ചം നേറം കഴിഞ്ഞു വറും ഗെട്ടാ. തമിഴിൽ അലിഞ്ഞു ചേർന്ന മലയാളത്തിൽ പറഞ്ഞ ശേഷം..
തമിഴൻ പയ്യൻ തട്ട് കടയിലേക്ക് നടന്നു നിങ്ങുബോൾ.
അവന്റെ കാൽ ചുവട്ടിലേക്ക് പറന്നു വന്ന് വീണ ദോശ പാത്രം..
ലക്ഷിമി ദൂരെ നിന്ന് കൊണ്ട് വിറക്കുകയാണ് അതിൽ ദേഷ്യം ഉണ്ടായിരുന്നു വെറുപ്പ് ഉണ്ടായിരുന്നു…
നിലത്തു ചിതറി കിടക്കുന്ന ദോശയെ നോക്കി..തമിഴ് പയ്യനും.
ഒടുവിൽ ലക്ഷ്മി രണ്ട് ചുവടുകൾ പിറകോട്ടു നടന്നു…
പിന്നെ നിരയായി കിടക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെള്ളിച്ചത്തിലൂടെ അവൾ ആ നഗരത്തിലൂടെ എങ്ങോട്ടോ ഓടി മറയുമ്പോൾ…
അവളുടെ ഉള്ളിൽ വിശപ്പ് മാറി പകരം അമ്മയോടുള്ള വെറുപ്പ് മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്….
മറ്റൊരിടത്ത്
പിഴച്ചു പോകാൻ നഗരം കാണിച്ചു കൊടുത്ത.. ഇരുട്ടിന്റെ മേത്തയിൽ കിടന്നു ഭാഗ്യം കിതക്കുകയായിരുന്നു…
