അവധി ദിനം :——————-പ്രഭാതം. പതിനെഞ്ചു സെൻ്റോളം വിസ്തൃതിയുള്ള പുരയിടത്തിലെ, മതിലിന്നരികിലുള്ള ജാതിമരച്ചുവട്ടിൽ അലസം നിൽക്കുകയായിരുന്നു ബാബു. പറമ്പിൽ, നാലു കോണിലായി ഓരോ ജാതിമരമുണ്ട്. തണുത്ത പ്രഭാതത്തിൽ, ഇലക്കുട നിവർത്തിയ മരത്തിൻ കീഴെ, ശീതം ഇരട്ടിയാകുന്നു.നാളെ തിങ്കളാഴ്ച്ചയാണ്. ഗാന്ധിജയന്തി ദിനമായതിനാൽ നാളെ അവധിയാണ്. ഞായറും തിങ്കളും അവധി വരുമ്പോൾ, സന്തോഷം തോന്നുന്നു. നാളെ, അതിരാവിലെയുണർന്ന് ട്രെയിനിലെ തിരക്കിലമർന്ന് ജോലിയ്ക്കു പോകേണ്ടതില്ലല്ലോ. ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലെ ശിപായിക്ക് ആനന്ദലബ്ധിക്ക് ഇനിയെന്തു വേണം. അവധിദിനങ്ങളിലാണ്, വെറുതെ തൊടിയിലിറങ്ങുക. ഇത്തിരി യിടത്തിലെ ഹരിതഭംഗികൾ ആസ്വദിച്ച്, തെല്ലുനേരം നിൽക്കുന്നത് തീർത്തും സന്തോഷകരമാണ്.
ബാബു, എന്തോ ചിന്തിച്ചങ്ങനെ നിൽക്കുമ്പോളാണ് ഒരു മൊബൈൽ ഫോണിൻ്റെ റിംഗ്ടോൺ ശബ്ദം അടുത്തടുത്തെത്തുന്നതായി മനസ്സിലാക്കിയത്. പരിചിത നാദം. നോക്കുമ്പോൾ, റിംഗ് ചെയ്യുന്ന ഫോണുമായി അച്ഛൻ പറമ്പതിരിലേക്കു വേഗത്തിൽ വരുന്നതാണു കണ്ടത്. തൊട്ടുപുറകേ അമ്മയും വച്ചുപിടിപ്പിക്കുന്നുണ്ട്. രണ്ടുപേരും എഴുപതുകളുടെ മധ്യത്തിലാണ്. രണ്ടു വയസ്സാണു വ്യത്യാസം. മതിലരികിൽ എത്തുന്നതിനു മുൻപായി ഫോൺ അറ്റൻഡ് ചെയ്തു, ലൗഡ് സ്പീക്കറിലിട്ടു.എന്നിട്ട്, ഉച്ചത്തിൽ അഭിസംബോധന ചെയ്തു.
“സാബുമോനെ, പറയെടാ കുട്ടാ; അച്ഛനാണ്. അരികത്ത് അമ്മയുമുണ്ട്. സ്പീക്കറിലിട്ടിട്ടുണ്ട്. അമ്മയ്ക്കും കേൾക്കാം”
ഓ, കാനഡയിൽ നിന്നും അനുജൻ സാബുവാണു വിളിക്കുന്നത്. എല്ലാ ശനിയും ഞായറും അവൻ വിളിയ്ക്കും. അവൻ, കഴിഞ്ഞ പതിനഞ്ചു വർഷമായി കാനഡയിലാണ്. ഭാര്യയും കുട്ടികളും അവൻ്റെ കൂടെയുണ്ട്. മൂത്ത പെൺകുട്ടിയെ ഈ വർഷം അവിടെ പ്ലേ സ്കൂളിൽ ചേർത്തിട്ടുണ്ട്. ഇളയ കുഞ്ഞിനു വയസ്സെത്തുന്നേയുള്ളൂ. വെറുതെയല്ല, രണ്ടും കൂടി മതിലരികത്തേക്ക് ഓടിയത്. താനിവിടെ നിൽക്കുന്നത് കണ്ടിട്ടില്ല. മൂത്തമോനും മരുമകളും പേരക്കുട്ടിയും കേൾക്കാതെ, താഴെയുള്ള മോനോടു ചില കാര്യങ്ങൾ പറയാനുള്ള വെമ്പലാണ്, ഈ ഓട്ടത്തിൻ്റെ അടിസ്ഥാനം. ഓട്ടം കാണാനും രസമുണ്ടായിരുന്നു. തോട്ട കiത്തിച്ചു പിടിച്ച്, കുളക്കരയിലേക്കു കുതിക്കുന്ന പോലെയാണു മനസ്സിൽ തോന്നിയത്.
“ആ, അച്ഛാ പറയ്; എന്തായി ഇന്നലെ മെഡിക്കൽ ചെക്കപ്പിന് പോയിട്ട്?”
ഫോണിലൂടെ ചിതറിത്തെറിച്ച കൂടപ്പിറപ്പിൻ്റെ ശബ്ദം, ബാബു വ്യക്തമായി കേട്ടു. മാതാപിതാക്കൾ കാണാതെ പതുക്കെ പിന്തിരിഞ്ഞു പോയാലെയെന്ന് ആദ്യം ചിന്തിച്ചു. പിന്നെ, മാനുഷികമായ ജിജ്ഞാസ അയാളെ അവിടെത്തന്നെ പിടിച്ചു നിർത്തി.
“മോനെ, ചെക്കപ്പിന് സ്മിതയാണു കൊണ്ടുപോയത്. ബാബൂന് ജോലിയുണ്ടായിരുന്നു. അവൻ്റെ പെണ്ണിന്, ഞങ്ങളുടെ കാര്യത്തിൽ യാതൊരു ടെൻഷനുമില്ല. ഡോക്ടറ്, അവളോടു കുറേ കാര്യങ്ങൾ പറഞ്ഞു. എനിയ്ക്കും അമ്മയ്ക്കും എല്ലാം കൂടുതലാണന്നാ തോന്നണേ. അമ്മയ്ക്ക് ഇപ്പളും വല്ലാത്ത കാലുവേദനയുണ്ട്. എനിക്ക് , രണ്ടടി നടക്കുമ്പോളേക്കും കിതപ്പാണ്. ഒരു എംആർഐ സ്കാൻ എടുക്കായിരുന്നില്ലേന്ന്, ബിന്ദുച്ചേച്ചി വിളിച്ചപ്പോൾ ചോദിച്ചു. കൂടപ്പിറപ്പോൾക്കല്ലേ സ്വന്തം തന്തേടേം, തള്ളേടേം ദണ്ണമറിയൂ.?സ്മിതയ്ക്കെല്ലാം പുല്ലുവിലയാണ്. ബിന്ദൂനെ കൊണ്ടുപോകാനായിരുന്നു, ഞങ്ങൾക്കിഷ്ടം. ഇവള് വരുന്നുവെന്നു പറഞ്ഞാൽ, വേണ്ടാന്നു പറയാൻ പറ്റ്വോ? അതുകൊണ്ട് എല്ലാം സഹിക്ക്യന്നെ…”
സംഭാഷണങ്ങൾ തുടരുകയാണ്. എഞ്ചിനീയറായ അനുജൻ, മെഡിക്കൽ കോളേജിലെ ഡോക്ടറായോ എന്നു സംശയം തോന്നിക്കുന്ന തരത്തിലുള്ള രോഗവിവരണങ്ങൾ. സങ്കടം പറച്ചിലുകൾ. അമ്മ, ഒരാപ്പിളും കടിച്ചു ചവച്ച് എല്ലാം കേട്ടുനിൽക്കുന്നു. മൂത്ത മരുമകളുടെ കുറ്റങ്ങൾ അച്ഛനെ ഓർമ്മിപ്പിക്കുന്നു. മൂത്തമോൻ്റെ അവഗണനകൾ പൊലിപ്പിക്കുന്നു.?ബാബുവിന്, തലവേദനിച്ചു. എങ്ങനെയാണ്, മനുഷ്യർക്ക് ഇങ്ങനെ കiള്ളം പറയാൻ കഴിയുന്നതെന്ന് അയാൾ ചിന്തിച്ചു. സംഭാഷണങ്ങൾ മുറുകി. അച്ഛൻ, അമ്മയ്ക്ക് ഫോൺ കൈമാറി. ഇപ്പോൾ, അമ്മയുടെ വിതുമ്പലും മൂiക്കു പി iഴിച്ചലും തകൃതിയാകുന്നു. പാതി തിന്ന ആപ്പിളിപ്പോൾ അച്ഛൻ്റെ കയ്യിലാണ്. മതിലിന്ന പ്പുറത്ത്, തൊട്ടയൽവക്കത്തെ ഗംഗാധരൻ ചേട്ടനും ഭാര്യയും പതുങ്ങി നിന്ന്, വിശേഷങ്ങൾ കേൾക്കുന്നു. അന്യോന്യം നോക്കി, ചിരിയ്ക്കുന്നു.
“അമ്മാ, ഞാനൊരു ഇരുപത്തയ്യായിരം അയക്കുന്നുണ്ട്. നിങ്ങള് രണ്ടാളും, ബിന്ദ്വേച്ചീടെ കൂടെ നല്ലൊരു ആശുപത്രീല് പൊയ്ക്കൊ. ബാബൂനോടും പെണ്ണിനോടും പറയാൻ നിൽക്കണ്ട. അച്ഛൻ, നാളെ മുതൽ മോണിംഗ് വാക്കിന് പൊയ്ക്കോട്ടാ, ഇവിടെ ഞങ്ങളു പോണുണ്ട്. ഫോൺ, ഞാൻ ഹിമയ്ക്കു കൊടുക്കാം.?അവൾക്ക്, അമ്മയ്ക്ക് എക്സർസൈസുകളുടെ ടിപ്പുകൾ പറഞ്ഞു തരാനുണ്ടത്രേ”
ഫോൺ, അനുജൻ്റെ ഭാര്യയ്ക്കു കൈമാറപ്പെട്ടു. പറഞ്ഞതു തന്നെ പറഞ്ഞു കേട്ട്, ബാബുവിൻ്റെ തല പെരുത്തു. ഇത്ര കുറ്റം, ഇവരോടു പറഞ്ഞിട്ടാണോ ഇവർ രണ്ടും, തന്നെ ബാബുമോനെയെന്നു മധുരം പുരട്ടി വിളിക്കാറ്. മെഡിക്കൽ ചെക്കപ്പിൽ, രണ്ടാളും ഓക്കെയാണെന്നു ഡോക്ടർ പറഞ്ഞുവെന്ന് സ്മിത അറിയിച്ചതാണ്. വiറുത്തതും പൊiരിച്ചതും ഇത്തിരി കഴിച്ചാൽ മതീന്നും പറഞ്ഞു. എന്നിട്ടിപ്പോൾ, ഇവരെന്താണ് അനുജനോടു പറഞ്ഞത്??വിളി കഴിഞ്ഞു. നോട്ടിഫിക്കേഷൻ ടോൺ കേൾക്കുന്നു. സഹോദരൻ, പണമയച്ചതാകാം.
ഉച്ചയ്ക്കു മുമ്പേ, മൂത്ത സഹോദരി ബിന്ദു വന്നു. അവൾ വന്ന ഓട്ടോ വിട്ടിട്ടില്ല. അപ്പോൾ, അതിൽ തന്നെ മടങ്ങാനാണ് പരിപാടി. അനുജൻ പണം അയക്കുമ്പോൾ, ചേച്ചി വരുമെന്നും, എ ടി എം കാർഡ് കൊണ്ടുപോയി പണമെടുക്കുമെന്നും, അതിലൊരു വിiഹിതം കൊണ്ടുപോകുമെന്നും സ്മിത പറയാറുണ്ട്. അത്, എപ്പോളും കാര്യമാക്കാറില്ല. സ്മിതയും താനും ഇവിടെയുള്ളപ്പോൾ, അവരങ്ങനെ ചെയ്യില്ല എന്നുതന്നെ വിശ്വസിച്ചു. പക്ഷേ, സസൂക്ഷ്മം നിരീക്ഷിച്ചപ്പോൾ, സ്മിത പറഞ്ഞതെല്ലാം ശരിയെന്നു മനസ്സിലായി. ബാബുവിൻ്റെ മനസ്സു വേദനിച്ചു. പെങ്ങള്, നല്ലൊരു ചിരി സമ്മാനിച്ച്, നാടകീയ മായ കുശലങ്ങൾ നടത്തി, വന്ന വഴിയേ പോയി. ബാബുവിന്, വീടൊരു നാടകശാലയാണെന്നു ബോധ്യം വന്നു. സായന്തനവും, സന്ധ്യയും, രാത്രിയും കടന്നുപോയി. പുതിയ പുലരിയെത്തി.
മൂന്നാം ക്ലാസ്സുകാരൻ മകൻ്റെ ഗാഢനിദ്രയെ ചൂഷണം ചെയ്ത്, അവർ ഉiടൽ പiങ്കിട്ടത് ആ പുലരി യിലായിരുന്നു. ഫാൻ മുഴുവേഗത്തിലിട്ട്, വിയർപ്പാറ്റാൻ കിടക്കുമ്പോൾ കേട്ടു; അകത്തള ത്തിലെ വാതിൽ തുറക്കുന്ന ശബ്ദം. ഓ, അച്ഛൻ നടക്കാൻ പോവുകയാണ്. അനുജൻ്റെ നിർദ്ദേശം എത്ര വേഗമാണ് നടപ്പിലാകുന്നത്. ഇവിടെയുള്ളവര് എന്തെങ്കിലും പറയുമ്പോൾ വിഷമമാണ്. എത്ര ഹൃദ്യമായി പരിപാലിച്ചാലും പരിഭവങ്ങൾ ബാക്കിയാകുന്നു. ഇത്ര പുലർച്ചേ അച്ഛനു പോകണോ? നേരം വെളുത്തു തുടങ്ങുന്നേയുള്ളൂ. എന്തെങ്കിലും ചെയ്യട്ടേ. അമ്മയിപ്പോൾ, അനുജൻ്റെ പെണ്ണ് ചൊല്ലിക്കൊടുത്ത ടിപ്പുകൾ പരീക്ഷിക്കുകയായിരിക്കും. എന്തായാലും, എല്ലാം നല്ലതിനാകുവാൻ പ്രാർത്ഥന. ബാബു, സ്മിതയെ നോക്കി. അവളുടെ മുഖം പ്രകാശിക്കുന്നുണ്ടായിരുന്നു. അയാൾ, വീണ്ടും അവളെ പുiണർന്നു.
ഒരവധിദിനം മുന്നിലുണ്ട്. ഇന്ന്, എല്ലാ കാര്യങ്ങളും പതുക്കെ മതി.
സുഖിച്ചങ്ങനെ കിടക്കും നേരത്താണ്, ഫോൺ ചിലച്ചത്. ഒരു കെiട്ടിപ്പിടുത്തത്തിൻ്റെ സുഖം കiളയാനായിട്ട്, ആരാണാവോ ഈ രാവിലെത്തന്നെ? ബാബു, ഫോണെടുത്തു കാതോടു ചേർത്തു.
“ഹലോ, ബാബുച്ചേട്ടനല്ലെ? ഞാൻ, അങ്ങാടീല് പത്രമിടുന്ന ശശാങ്കനാണ്. ചേട്ടൻ്റെ അച്ഛൻ നടന്നുവരുമ്പോൾ, ഒരു കാർ തട്ടി. അച്ഛൻ തെറിച്ചു വീണു. വല്ലാണ്ട് പരിക്ക് പറ്റീട്ടില്ല. എന്നാലും കുറച്ച് തൊലിയടർന്നിട്ടുണ്ട്. ഒരു കാൽ വല്ലാതെ വേദനയുണ്ട്. ഒടിഞ്ഞു എന്നൊരു സംശയമുണ്ട്. ആൾക്ക് ഓർമ്മയുണ്ട്. അതേ കാറിൽ തന്നെ, നമ്മുടെ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയിട്ടുണ്ട്. ചേട്ടൻ, വേഗം അങ്ങോട്ടു ചെല്ല്. ഞാൻ, കൂടെപ്പോയേനെ. പക്ഷേ, പത്രം ഇടാതെ നിവർത്തിയില്ല. ശരീട്ടാ, വേഗം ചെല്ലൂ”
ബാബു, ചാടിയെഴുന്നേറ്റു. വിവരങ്ങൾ ഭാര്യയോടു പറഞ്ഞു. കിട്ടിയ ഡ്രസ് ധരിച്ച്, ഉള്ള പണമെടുത്ത് വാതിൽ തുറന്ന് ബൈക്കിനരികിലെത്തി. സ്റ്റാർട്ട് ചെയ്യുമ്പോൾ, ഇപ്രകാരം പറഞ്ഞു.
“സ്കാനിംഗും, എക്സ്റേയും, ടെസ്റ്റുകളും നടത്താനുള്ള ആ പൂതി, ഇപ്പോൾ ശരിയായി”
ബൈക്ക്, ആശുപത്രിയിലേക്കു പാഞ്ഞു. സ്മിത, അതും നോക്കി ഉമ്മറത്തു നിന്നു. അമ്മയപ്പോൾ വിവരങ്ങളൊന്നു മറിയാതെ, പുതിയ എക്സർസൈസുകളുടെ ലോകത്തായിരുന്നു. പ്രഭാതം കൂടുതൽ ശോഭിച്ചു. ബാബുവിൻ്റെ അവധിദിനത്തിലെ, അതേ പ്രഭാതം.
എഴുത്ത്:- രഘു കുന്നുമ്മക്കര പുതുക്കാട്
