Story written by JK
വീട്ടിനുള്ളിൽ നിന്ന് പതിവില്ലാത്ത വിധം ചിരിയും സംസാരവും ഉയർന്നതും ഷീബ അമ്പരന്നു. ഇടയിൽ തന്റെ ഭർത്താവ് അജീഷിന്റെ ശബ്ദവും കേൾക്കുന്നുണ്ട്. സാധാരണ ഈ സമയത്ത് ഷീന കോളേജിലും അജീഷ് പുറത്തും പോകേണ്ടതാണ്. ഉള്ളിൽ ഒരു ആധി പടർന്നു. രണ്ടും കൽപ്പിച്ച് അവൾ ഉമ്മറത്തെ വാതിൽ തള്ളി തുറന്നു. ഈ സമയം ആരും വരില്ല എന്ന് ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് അവർ വാതിൽ കുറ്റി ഇട്ടിരുന്നില്ല.
സോഫയിൽ കിടക്കുന്ന തന്റെ അനിയത്തി ഷീന… അവളുടെ ദേഹത്തേക്ക് ആ,ഴ്ന്നിറങ്ങുന്ന തന്റെ ഭർത്താവ് അജീഷ്… ആ കാഴ്ച കണ്ടതും തല ചുറ്റുന്നത് പോലെ തോന്നി ഷീബയ്ക്ക്. കൈയ്യിലിരുന്ന ബാഗ് നിലത്ത് വീണു. “അജീഷേട്ടാ… ഷീനാ…” അവളുടെ ശബ്ദം തൊണ്ടയിൽ കുടുങ്ങി. പെട്ടെന്നുണ്ടായ ആഘാതത്തിൽ അജീഷ് പരിഭ്രമിച്ചു എഴുന്നേറ്റു. ഷീന ആകെ വിയർത്ത് മുഖം താഴ്ത്തി ഇരുന്നു. അജീഷ് വേഗം ഷർട്ടിന്റെ ബട്ടണുകൾ ഇടാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു: “ഷീബേ… നീ… നീ ഇതെന്താ നേരത്തെ വന്നത്? അത്… അതൊരു അബദ്ധം പറ്റിയതാ…” അത് കേട്ടതും ഷീബ പുച്ഛത്തോടെ ഒന്ന് ചിരിച്ചു..
”അബദ്ധമോ?” ഷീബയുടെ ശബ്ദം വിറച്ചു. “എന്റെ കൺമുന്നിൽ കണ്ട കാഴ്ചയെ നിങ്ങൾ അബദ്ധം എന്ന് വിളിക്കരുത്..
ഷീനാ, നീയെങ്കിലും… നിന്നെ വളർത്താൻ ഞാൻ എത്ര കഷ്ടപ്പെട്ട താണെന്ന് നിനക്കറിയാമോ?” ഷീന ഒന്നും മിണ്ടിയില്ല, പകരം അവളുടെ മുഖത്ത് ഒരുതരം ധിക്കാരം നിഴലിച്ചു. ജന്മനാ കാലിന് വൈകല്യവുമായി ആണ് ഷീബ ജനിച്ചത്. ഒരു കാൽ അല്പം ഉള്ളിലേക്ക് വലിഞ്ഞായിരുന്നു നടത്തം. സ്കൂളിലും കോളേജിലും ആളുകളുടെ നോട്ടം അവളെ തളർത്തിയിരുന്നെങ്കിലും പഠനത്തിൽ അവൾ മിടുക്കിയായിരുന്നു. വൈകല്യം ഉള്ളതുകൊണ്ട് തന്നെ അവൾക്ക് ഗവൺമെന്റ് ജോലി കിട്ടി. അവളുടെ ജോലി കണ്ടിട്ടാണ് അജീഷ് അവളെ വിവാഹം കഴിച്ചത്. അജീഷിന് ജോലിയൊന്നുമില്ല എന്നതായിരുന്നു പ്രധാന പ്രശ്നമെങ്കിലും, ഷീബയുടെ വൈകല്യത്തെ അംഗീകരിക്കുന്ന ഒരാളെ കിട്ടിയ സന്തോഷത്തിൽ വീട്ടുകാർ ആ ബന്ധത്തിന് സമ്മതിക്കുകയായിരുന്നു.
വിവാഹശേഷം അവൾ അജീഷിനെ ഒരുപാട് സ്നേഹിച്ചു. അയാൾ ജോലിക്കു ഒന്നും പോകില്ല, അതിന് ഷീബ പരാതി ഒന്നും പറയാറില്ല. ഷീബയ്ക്ക് സാലറി കിട്ടുമ്പോൾ അജീഷിനു വേണ്ടത് അയാൾ എടുക്കും..
കൂട്ടുകാരുമൊത്ത് മ,ദ്യപിക്കാനുള്ള പണവും വിലകൂടിയ ഫോണും എല്ലാം അവൾ വാങ്ങി നൽകി. അനിയത്തി ഷീനയുടെ ബിരുദാനന്തര പഠനത്തിന്റെ ചിലവും അവൾ തന്നെയായിരുന്നു വഹിച്ചിരുന്നത്. അജീഷ് ഷീബയുടെ വീട്ടിൽ തന്നെ ദത്ത് നിൽക്കാം എന്നുള്ള വാക്കിലാണ് വിവാഹം ഉറപ്പിച്ചത്… അച്ഛനും അമ്മയും കുറച്ച് ദിവസമായി അച്ഛന്റെ അനിയന്റെ വീട്ടിലേക്ക് പോയിരിക്കുകയാണ്.. അവിടെ അനിയന്റെ മകളുടെ വിവാഹം ആണ്.. അനിയൻ മരിച്ചു പോയതു കൊണ്ട് അച്ഛൻ ആ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുക്കണം…അതുകൊണ്ട് അവിടേക്ക് നേരത്തെ പോയതാണ് ഇവിടെ വീട്ടിൽ ഇപ്പോൾ തങ്ങൾ മാത്രമേ ഉള്ളൂ..
എല്ലാ ജോലികളും വയ്യാത്ത കാലും വച്ച് ഷീബ ചെയ്തു തീർക്കും.. ഷീന സഹായിക്കാൻ ഒന്നും വരില്ല അവൾക്ക് പഠിക്കാനുണ്ട് എന്നും പറഞ്ഞ് ഇരിക്കും.. ശീതയ്ക്ക് അവളോട് വലിയ വാൽസല്യം ആയിരുന്നു അതു കൊണ്ടുതന്നെ അവൾ ഒന്നിനും ഷീനയെ നിർബന്ധിക്കില്ല.
അജീഷും ഒരു പ്രത്യേക ടൈപ്പ് ആണ് എത്ര വയ്യായ്മ ഉണ്ടെങ്കിലും ഷീബ കഷ്ടപ്പെട്ട് എല്ലാം ചെയ്യണം അയാൾ ഒന്നു സഹായിക്കുക പോലും ഇല്ല.. ഷീബ അതൊന്നും കണക്കാക്കില്ല അവൾക്ക് എല്ലാവരോടും സ്നേഹം ആയിരുന്നു എല്ലാവർക്കും വേണ്ടി ഒരു പ,ട്ടിയെപ്പോലെ അവൾ പണിയെടുക്കും.
ഇന്ന് ജോലികൾ എല്ലാം തീർത്തു വച്ച് ഓഫീസിലേക്ക് പോയതായിരുന്നു ഷീബ അജീഷിന് എവിടെയോ പോകാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നു.. അവളെ ഓഫീസിൽ കൊണ്ടുപോയി വിട്ടത് അജീഷ് ആണ്..
ഷീന കോളേജിലേക്ക് പോകും എന്നും പറഞ്ഞിരുന്നു.. അതെല്ലാം വിശ്വസിച്ചാണ് അവൾ ഓഫീസിലേക്ക് പോയത്.. എന്നാൽ അവിടെ എത്തിയതും എന്തോ വല്ലായ്മ തോന്നി.. ഒന്ന് രണ്ട് തവണ ഛർദ്ദിക്കുകയും ചെയ്തു…
അവിടെയുള്ളവർ എല്ലാവരും വിശേഷം ആയിരിക്കും എന്ന് പറഞ്ഞു കളിയാക്കി അത് കേട്ടതും അവളുടെ മുഖം ചുവന്നു..
അജീഷേട്ടന് ലൈം,ഗിക കാര്യത്തിൽ വലിയ താല്പര്യമൊന്നുമില്ല എപ്പോഴെങ്കിലും വഴിപാട് കഴിക്കുന്നത് പോലെ ഒന്ന് വരും.. ഇനിയിപ്പോ അത് തന്നെ ആയിരിക്കുമോ എന്ന് അവൾക്ക് സംശയം തോന്നി.. എന്തായാലും ലീവ് എടുക്കാൻ അവർ എല്ലാം പറഞ്ഞു അത് പ്രകാരമാണ് ലീവ് എഴുതിക്കൊടുത്ത ഒരു ഓട്ടോയും വിളിച്ച് ഇങ്ങോട്ട് പോന്നത്.
അജീഷിന് എങ്ങോട്ടോ പോകാനുണ്ട് എന്ന് പറഞ്ഞതുകൊണ്ട് അവനെ വിളിച്ച് ശല്യപ്പെടുത്തിയില്ല… മന്നുപേരുടെയും കയ്യിൽ വീടിന്റെ താക്കോൽ ഉണ്ട്.. മൂന്നുപേർക്കും ഒരുപോലെ പുറത്തു പോകേണ്ടി വരുന്നതുകൊണ്ട് അച്ഛനും അമ്മയും അവിടെനിന്ന് പോയതിനുശേഷം മൂന്നുപേരും കയ്യിൽ താക്കോൽ വയ്ക്കും.. അങ്ങനെയാണെങ്കിൽ ആ മൂന്നുപേർക്കും ഒരുപോലെ വീട്ടിലേക്ക് കയറാമല്ലോ.. ഒന്ന് കിടക്കണം എന്ന് കരുതി വന്നപ്പോൾ ആണ് അകത്തുനിന്ന് ഒരു ശബ്ദം കേട്ടത്..
എന്നാൽ ഇന്ന് കണ്ട കാഴ്ച അവൾക്ക് താങ്ങാവുന്നതിലും അപ്പുറ മായിരുന്നു. അജീഷ് സ്വരം കടുപ്പിച്ചു സംസാരിക്കാൻ തുടങ്ങി: “നോക്ക് ഷീബേ, നമുക്ക് ഇതൊരു തമാശയായി എടുത്തൂടേ? നിന്നെക്കൊണ്ട് ഇതിനൊന്നും വയ്യാത്തതുകൊണ്ടല്ലേ എനിക്ക് വേറെ വഴി നോക്കേണ്ടി വന്നത്? പിന്നെ കാലിന് വയ്യാത്ത നിന്നെ കല്യാണം കഴിച്ചത് തന്നെ എന്റെ വലിയ മനസ്സായി കരുതിയാൽ മതി അപ്പോൾ ഇതൊക്കെ അങ്ങ് കണ്ണടക്കേണ്ടി വരും!!”
ആ വാക്കുകൾ ഒരു ചാട്ടുളി പോലെ അവളുടെ നെഞ്ചിൽ തറച്ചു. “നടക്കാൻ വയ്യാത്തത് എന്റെ വൈകല്യമാണ് അജീഷേ. പക്ഷേ നീ ചെയ്തത് നിന്റെ മനസ്സിന്റെ വൈകല്യമാണ്. എന്റെ സാലറി കൊണ്ട് ആഡംബരം കാണിക്കുമ്പോൾ നിനക്ക് എന്റെ ഈ വൈകല്യം ഒരു പ്രശ്നമായിരുന്നില്ലല്ലോ?” അവൾ ഷീനയുടെ നേരെ തിരിഞ്ഞു. “നീയും… നിനക്ക് പഠിക്കാൻ പുസ്തകവും ഡ്രസ്സും വാങ്ങാൻ ഞാൻ എത്ര ഓവർ ടൈം വർക്ക് ചെയ്തു എന്ന് നീ ആലോചിച്ചിട്ടുണ്ടോ?” ഷീന പതിയെ മുഖം ഉയർത്തി: “ചേച്ചി എല്ലാം തന്നു എന്നുവെച്ച് അജീഷേട്ടനെ സ്നേഹിക്കാൻ എനിക്ക് പാടില്ല എന്നുണ്ടോ? ചേച്ചിക്ക് ചേച്ചിയുടെ ജോലി പോരേ? പിന്നെ ചേച്ചിയെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് പറഞ്ഞു എന്റെ മുന്നിൽ സങ്കടപ്പെട്ടപ്പോൾ ഞാൻ അറിയാതെ വീണുപോയി… ഒരു മനുഷ്യന് അത്യാവശ്യം വേണ്ട ഒന്നാണ് ലൈം ഗിക ബന്ധം… സ്വന്തം ഭാര്യയിൽ നിന്ന് അത് കിട്ടിയില്ലെങ്കിൽ ആളുകൾ ഇതുപോലെ മറ്റുള്ളവരെ തേടിയിറങ്ങും!””
ഷീന യാതൊരു ദാക്ഷിണ്യവും ഇല്ലാതെ പറഞ്ഞു.. ഷീബയുടെ കണ്ണുനീർ വറ്റി. ഇത്രയും നീചരായ ആളുകളെയാണ് ഇത്രയും നാളും തീറ്റി പോറ്റിയത് എന്നോർത്ത് അവൾക്ക് സ്വയം പുച്ഛം തോന്നി.
അവളുടെ ഉള്ളിൽ ഒരു അ,ഗ്നി പടർന്നു. “ശരി… ഇനി എനിക്ക് ഇയാളെ വേണ്ട… നിങ്ങൾ ഒരുമിച്ച് ജീവിച്ചോ പക്ഷേ എന്റെ വീട്ടിൽ, എന്റെ ചിലവിൽ വേണ്ട. അജീഷേ, നീ ഇപ്പോൾ ഇറങ്ങണം ഈ വീട്ടിൽ നിന്ന്. ഷീനാ, ഇനി നിന്റെ ഒരു കാര്യവും ഞാൻ ചെയ്യില്ല. നിന്റെ പഠനവും ചിലവും ഒക്കെ നിന്റെ ഈ ‘ കാമുകൻ ‘ ഏറ്റെടുക്കട്ടെ.” ഷീബ ഉറപ്പിച്ചു പറഞ്ഞു..
സംഭവം നാട്ടിലും വീട്ടിലും പാട്ടായി. അച്ഛനും അമ്മയും ഷീബയെ സമാധാനിപ്പിക്കാൻ വന്നില്ല, പകരം അവർ പറഞ്ഞത് അവളെ ഞെട്ടിച്ചു. “മോളേ ഷീബേ, അവനൊരു തെറ്റ് പറ്റി. പക്ഷേ നീ അവനെ ഇറക്കിവിട്ടാൽ നാട്ടുകാർ എന്ത് പറയും? നിനക്ക് ഇനിയൊരു കല്യാണം നടക്കില്ലല്ലോ. ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യ്.” അമ്മയുടെ വാക്കുകൾ അവളുടെ മുറിവിൽ ഉപ്പുപുരട്ടി.
“ഷീനയുടെ പഠനം മുടക്കരുത്. അവൾ പാവമല്ലേ?” അച്ഛന്റെ വാക്കുകൾ അതായിരുന്നു..
ഷീബ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ വേദനയും പുച്ഛവും കലർന്നിരുന്നു. “നിങ്ങൾക്ക് വേണ്ടത് എന്റെ സാലറിയാണ്, അല്ലാതെ എന്നെയല്ല. ഷീനയെ നോക്കാൻ ഇനി അജീഷ് ഉണ്ടല്ലോ. ഞാൻ ഈ വീട് വിടുകയാണ്… ഷീബ അങ്ങനെ പറഞ്ഞതും അവൾക്ക് എല്ലാവരും ശത്രുവായി. കുടുംബക്കാരും അയൽക്കാരും അവളെ കുറ്റപ്പെടുത്തി.
വൈകല്യമുള്ളവർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ പാടില്ലെന്ന്.. മറ്റുള്ളവരുടെ കരുണയ്ക്കായി കാത്തു നിൽക്കണം എന്ന്.. അവൾക്ക് അതിനു കഴിയില്ലായിരുന്നു. തന്റെ തീരുമാനത്തിൽ അവൾ ഉറച്ചുനിന്നു. തന്റെ പ്രിയപ്പെട്ട സാധനങ്ങളും സർട്ടിഫിക്കറ്റുകളുമായി അവൾ ആ വീടിന്റെ പടിയിറങ്ങി.
പഴയ നൊമ്പരങ്ങൾ മാറ്റിവെച്ച് അവൾ നഗരത്തിലെ ഒരു വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ താമസം തുടങ്ങി. ആദ്യമൊക്കെ രാത്രികളിൽ അവൾ കരയുമായിരുന്നു. അജീഷിന്റെ ചതിയും ഷീനയുടെ വഞ്ചനയും അവളുടെ ഉറക്കം കെടുത്തി. ഒരു ദിവസം ഓഫീസിൽ തന്റെ ഫയലുകൾ അടുക്കി വെക്കുമ്പോൾ സീനിയർ ഓഫീസർ മേനോൻ സാർ ചോദിച്ചു: “ഷീബേ, താൻ എന്തിനാ ഇങ്ങനെ തളർന്നിരിക്കുന്നത്? തനിക്ക് സ്വന്തമായി വരുമാനമുണ്ട്, ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയാണ്. എന്തിനാണ് മറ്റൊരാളുടെ ഓർമ്മയിൽ ജീവിക്കുന്നത്?” ആ വാക്കുകൾ അവളിൽ മാറ്റമുണ്ടാക്കി. അവൾ സ്വയം ശ്രദ്ധിക്കാൻ തുടങ്ങി. നല്ല വസ്ത്രങ്ങൾ ധരിച്ചു, യാത്രകൾ പോയി. നടത്തത്തിലെ വൈകല്യം മറക്കാൻ സ്പെഷ്യൽ ഷൂസുകൾ വാങ്ങി. ഓഫീസിലെ സഹപ്രവർ ത്തകർക്കിടയിൽ അവൾ പ്രിയങ്കരിയായി. മാസങ്ങൾക്ക് ശേഷം ഒരു ദിവസം ഷീന ഹോസ്റ്റലിൽ അവളെ കാണാൻ വന്നു. മുഷിഞ്ഞ വസ്ത്രം, ആകെ ക്ഷീണിച്ച മുഖം. “ചേച്ചീ… അജീഷേട്ടൻ മറ്റൊരു പെണ്ണുമായി മുങ്ങി. വീട്ടിൽ അച്ഛനും അമ്മയും എന്നെ തല്ലുന്നു. പഠനം പാതിവഴിയിൽ മുടങ്ങി. ചേച്ചി ഒന്ന് സഹായിക്കണം.” ഷീന കരഞ്ഞു.
ഷീബ അവളെ ശാന്തമായി നോക്കി ഇരുന്നു. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “ഷീനാ, ഞാൻ നിനക്ക് വേണ്ടി ചെയ്തതൊന്നും കടമയായിരുന്നില്ല, സ്നേഹമായിരുന്നു. നീ അത് കളഞ്ഞുകുളിച്ചു. ഇനി സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിക്ക്. ഞാൻ കുറച്ച് ബിസിയാണ് നീ പൊയ്ക്കോ .” അത്രയും പറഞ്ഞു അവൾ തന്റെ ഹാൻഡ് ബാഗ് എടുത്ത് തോളിലിട്ടു അവിടെനിന്ന് ഇറങ്ങിപ്പോയി. ചെയ്തത് യാതൊരു കുറ്റബോധവും അവൾക്ക് ഉണ്ടായിരുന്നില്ല..
ഒരു പെണ്ണിന് അന്തസ്സായി ജീവിക്കാൻ ആണിന്റെ കൂട്ട് അനിവാര്യമല്ല എന്ന് അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ആ വലിയ നഗരത്തിന്റെ തിരക്കിലേക്ക്, തന്റെ സ്വപ്നങ്ങളിലേക്ക് അവൾ ചുവടുവെച്ചു. ഒരല്പം മുടന്തിയാണെങ്കിലും ആ നടത്തത്തിന് ഇന്ന് വലിയ ഉറപ്പുണ്ടായിരുന്നു.
