അ.. അതേ ഏട്ടാ.. ഞാൻ പ്രഗ്നന്റ് ആണ്. നമുക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു…” അഭിരാമിയുടെ വാക്കുകളിലെ ഇടർച്ച വിനായക് ശ്രദ്ധിച്ചിരുന്നു. അവൾ വിറയ്ക്കുന്നുണ്ടായിരുന്നു…..

സ്റ്റോറി by JK

“ആർ യു ഷുവർ??”

​വിനായക് ഒരിക്കൽ കൂടി അഭിരാമിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. അവന്റെ കണ്ണുകളിൽ അവിശ്വാസവും ചെറിയൊരു പരിഹാസവും കലർന്നിരുന്നു.

​”അ.. അതേ ഏട്ടാ.. ഞാൻ പ്രഗ്നന്റ് ആണ്. നമുക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു…” അഭിരാമിയുടെ വാക്കുകളിലെ ഇടർച്ച വിനായക് ശ്രദ്ധിച്ചിരുന്നു. അവൾ വിറയ്ക്കുന്നുണ്ടായിരുന്നു. തല കുനിച്ചുപിടിച്ചാണ് അവൾ അത് പറഞ്ഞത്. സന്തോഷം കൊണ്ട് വിരിയേണ്ട മുഖത്ത് ഭയത്തിന്റെ നിഴലായിരുന്നു.

പെട്ടെന്ന് തന്നെ അവൻ എഴുന്നേറ്റ് മുറിയിൽ നിന്ന് പുറത്തേക്ക് പോയി. വിനായകിന്റെ ആ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോൾ അഭിരാമിയുടെ ഉള്ളൊന്നു പിടഞ്ഞു. അവളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകി. താൻ പറയാൻ ആഗ്രഹിക്കാത്ത സത്യം വെളിപ്പെടുത്തിയതിന്റെ ആഘാതത്തിലായിരുന്നു അവൾ. പുറത്തേക്ക് പോയവൻ മിനിറ്റുകൾക്കകം അകത്തേക്ക് തിരിച്ചു വന്നു. അവന്റെ കയ്യിൽ കുറച്ചു പേപ്പേഴ്സ് ഉണ്ടായിരുന്നു. അത് അവൻ അവളുടെ നേരെ നീട്ടി. അത് എന്താണെന്ന് മനസ്സിലാവാതെ അഭിരാമി നെറ്റി ചുളിച്ചു.

​”അഭിരാമി എം.എ എക്കണോമിക്സ് ആണ് എന്നല്ലേ പറഞ്ഞത്?? അപ്പോ അത്യാവശ്യം വിദ്യാഭ്യാസമുണ്ട്. ഇത് വായിച്ചാൽ കാര്യങ്ങളെല്ലാം മനസ്സിലാക്കാൻ ആ വിദ്യാഭ്യാസം മതി!!” വിനായകിന്റെ ശബ്ദത്തിൽ ഒരുതരം കടുപ്പമുണ്ടായിരുന്നു.
​എന്താണ് വിനായക് അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല. അവൻ നീട്ടിയ പേപ്പർ വാങ്ങാതെ അവൾ പകച്ചു നിൽക്കുകയായിരുന്നു. അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവളെ തളർത്തി.

“അത് ഞാനൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ചില ടെസ്റ്റുകൾ ചെയ്തതിന്റെ റിസൾട്ട് ആണ്!! അത് പ്രകാരം എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാവാൻ സാധ്യതയില്ല!! സാധ്യതയില്ല എന്നല്ല, ഒരിക്കലും കുഞ്ഞുങ്ങൾ ഉണ്ടാവില്ല! ഇതെല്ലാം വിശദമായി നിന്റെ അച്ഛനോട് ഞാൻ പറഞ്ഞിരുന്നല്ലോ? അങ്ങനെയുള്ള എന്റെ ഭാര്യ ഗർഭിണിയാണ് എന്ന് അല്ലേ?? “

വിനായക് പറഞ്ഞത് കേട്ട് അഭിരാമി ശരിക്കും ഞെട്ടി. ലോകം തന്നെ കറങ്ങുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ കാലുകൾക്ക് ബലം നഷ്ടപ്പെട്ടു. സഹദേവൻ… അവളുടെ അച്ഛൻ എന്ന് വിളിക്കപ്പെടുന്ന ആൾ… അയാൾക്ക് ഇതെല്ലാം അറിയാ മായിരുന്നോ? വിനായകിന് കുഞ്ഞുങ്ങൾ ഉണ്ടാവില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണോ അയാൾ ഈ വിവാഹം നടത്തിക്കൊടുത്തത്?

​അഭിരാമി പൊട്ടിക്കരഞ്ഞുപോയി. അവളുടെ ജീവിതം ഒരു വലിയ ചതിക്കുഴിയി ലാണെന്ന് അവൾ തിരിച്ചറിഞ്ഞു. സത്യത്തിൽ സഹദേവൻ അവളുടെ സ്വന്തം അച്ഛനായിരുന്നില്ല. അഭിരാമിക്ക് നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവളുടെ അമ്മ സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് തനിക്ക് ഇഷ്ടപ്പെട്ട സഹദേവന്റെ കൂടെ ഇറങ്ങിപ്പോയതാണ്. അമ്മയുടെ ഒപ്പം വന്ന ആ കുഞ്ഞിനെ അയാൾ മകളായി സ്വീകരിച്ചു എന്ന് നാട്ടുകാർ കരുതി. പക്ഷേ, സഹദേവൻ ഒരു മൃഗമായിരുന്നു. കൗമാര പ്രായത്തിലേക്ക് എത്തിയത് മുതൽ അയാളെ പേടിച്ചായിരുന്നു അവളുടെ ഓരോ ദിവസവും കടന്നുപോയത്.

അമ്മ മരിച്ചതോടെ അവൾ ആ വീട്ടിൽ ഒറ്റയ്ക്കായി. സഹദേവന്റെ കണ്ണുകളിൽ കാ,മത്തിന്റെ നിഴൽ അവൾ എന്നും കണ്ടിരുന്നു. അയാളെ പ്രതിരോധിക്കാൻ അവൾക്ക് കരുത്തുണ്ടായിരുന്നില്ല.. സഹദേവന്റെ അമ്മ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് അവൾ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്.. അവർ മറ്റെവിടേക്കെങ്കിലും പോയാൽ ആ രാത്രികളിൽ അവൾ അടുത്തുള്ള വീടുകളിൽ അഭയം തേടി… ഒടുവിൽ വിനായകിന്റെ ആലോചന വന്നപ്പോൾ തന്റെ ഈ ദുരിതങ്ങളിൽ നിന്നെല്ലാം താൻ രക്ഷപ്പെടും എന്നാണ് അവൾ കരുതിയത്.

ഓരോ തവണ സഹദേവനെ അവൾ എതിർക്കുമ്പോഴും അവളോടുള്ള പക അയാൾക്ക് കൂടിക്കൂടി വന്നു അതുകൊണ്ടാണ് അവളെ ഇങ്ങനെ ഒരാളെ ഏൽപ്പിക്കാം എന്ന് കരുതിയത്..

​”അഭിരാമി… ചുമ്മാ കിടന്നു മോങ്ങാതെ പറയ്. ഈ കുഞ്ഞ് ആരുടേതാണ്?” വിനായക് അവളുടെ അരികിലേക്ക് വന്ന് ഗൗരവത്തിൽ ചോദിച്ചു.

അവൾക്ക് ഇനി ഒന്നും മറച്ചു വെക്കാൻ കഴിയില്ലായിരുന്നു. അവൾ ഏങ്ങിക്കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു. വർഷങ്ങളായി താൻ അനുഭവിച്ച ക്രൂ,രതകൾ, സഹദേവന്റെ പീ,ഡനങ്ങൾ, തന്നെ ഒരു ഭോ,ഗ വസ്തുവായി മാത്രം കണ്ട അയാളുടെ സ്വഭാവം… എല്ലാം അവൾ വിറയലോടെ പറഞ്ഞു തീർത്തു. കല്യാണം ഉറപ്പിച്ചതിന് ശേഷം ഒരു രാത്രി അയാൾ കു,ടിച്ചു വന്ന് തന്നെ ക്രൂ,രമായി ബലാത്സം ഗം ചെയ്തതും ആ കുഞ്ഞാണ് ഇപ്പോൾ തന്റെ വയറ്റിൽ വളരുന്നതെന്നും അവൾ പറയുമ്പോൾ വിനായക് ശരിക്കും സ്തംഭിച്ചു പോയി.

​”അയാൾ എന്നെ ഭീഷണിപ്പെടുത്തി ഏട്ടാ… ഇത് ആരോടെങ്കിലും പറഞ്ഞാൽ എന്നെ കൊ ല്ലുമെന്ന് പറഞ്ഞു. എനിക്ക് ജീവിക്കാൻ പേടിയായിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ…” അവൾ വിനായകിന്റെ കാല് പിടിച്ചു കരഞ്ഞു.
​വിനായക് അല്പനേരം നിശബ്ദനായി നിന്നു. അവന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരുപോലെ ഇരമ്പുകയായിരുന്നു. അഭിരാമി അനുഭവിച്ച നരകത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അവന് അവളോട് സഹതാപം തോന്നി. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല. അവൾ ഇ,രയായിരുന്നു. വേ,ട്ടക്കാരൻ പുറത്ത് സുഖമായി വാഴുന്നു. വിനായക് ചിന്തിച്ചു. തനിക്ക് ഒരു കുഞ്ഞുണ്ടാവില്ല എന്നത് വലിയൊരു സങ്കട മായിരുന്നു. പക്ഷേ, അഭിരാമിയുടെ ഈ അവസ്ഥയിൽ അവളെ കൈവിടാൻ അവന് തോന്നിയില്ല.

അവൻ പതുക്കെ അവളെ എഴുന്നേൽപ്പിച്ചു. അവളുടെ കണ്ണുനീർ തുടച്ചു. “കരയണ്ട അഭിരാമി… നീ അനുഭവിച്ചത് വലിയൊരു ക്രൂ,രതയാണ്. പക്ഷേ ഈ കുഞ്ഞ്… ഇതിന് എന്ത് തെറ്റാണുള്ളത്? എന്റെ ജീവിതത്തിൽ എനിക്കൊരു കുഞ്ഞ് ഉണ്ടാവില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയതാണ്. അപ്പോൾ ഈ കുഞ്ഞ് എനിക്ക് ദൈവം തന്നതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനെ നമുക്ക് സ്വന്തം കുഞ്ഞായി വളർത്താം. ആരും ഒന്നും അറിയണ്ട.” അഭിരാമിക്ക് വിശ്വസിക്കാനായില്ല. വിനായക് ഇത്രയും വലിയൊരു മനസ്സ് കാണിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അവൾ നന്ദിയോടെ അവനെ നോക്കി. പക്ഷേ വിനായകിന്റെ മനസ്സിൽ മറ്റൊരു പദ്ധതി കൂടി ഉണ്ടായിരുന്നു. സഹദേവൻ എന്ന മൃഗത്തെ അർഹിക്കുന്ന ശിക്ഷ കൊടുക്കാതെ വിടാൻ അവൻ ഉദ്ദേശിച്ചിരുന്നില്ല. അടുത്ത ദിവസം രാവിലെ തന്നെ വിനായക് പുറത്തേക്ക് പോയി. ആരോടും ഒന്നും പറഞ്ഞില്ല. അഭിരാമി വീട്ടിൽ വല്ലാത്തൊരു ഭയത്തിലായിരുന്നു. വൈകുന്നേരം ആയപ്പോൾ നാട്ടിൽ ഒരു വാർത്ത പരന്നു. സഹദേവൻ ക്രൂ,രമായി ആ,ക്രമിക്കപ്പെട്ടു. വീടിന് അടുത്തുള്ള ഇടവഴിയിൽ വെച്ച് ഏതോ ഗുണ്ടാസംഘം അയാളെ മർദ്ദിച്ചു ചതച്ചു എന്നാണ് കേട്ടത്. വിനായക് വൈകിട്ട് വീട്ടിലെത്തിയപ്പോൾ അഭിരാമി ആ വാർത്ത അവനോട് പറഞ്ഞു.

“ഏട്ടാ… അച്ഛനെ… അല്ല സഹദേവനെ ആരോ തല്ലിച്ചതച്ചു. ആശുപത്രിയിൽ ആണത്രേ.” വിനായക് ഒന്നും അറിയാത്ത ഭാവത്തിൽ ഇരുന്നു. “അങ്ങനെയോ?കഷ്ടം തന്നെ. അയാർക്ക് ശത്രുക്കൾ വല്ലതും കാണും.” അവൻ ശാന്തനായി പറഞ്ഞു.
​പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. സഹദേവന്റെ നട്ടെല്ലിന് മാരകമായ പരിക്കേറ്റിരുന്നു. അയാൾക്ക് ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാനോ പഴയതുപോലെ ആരെയും ഉപദ്രവിക്കാനോ കഴിയില്ല. ഒരു വീൽചെയറിൽ ഒതുങ്ങുന്ന ജീവിതമായി അയാളുടേത് മാറി. സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ടു.
​അഭിരാമി ഇതൊക്കെ കേട്ടപ്പോൾ ആശ്വസിച്ചു. തന്നെ ഇത്രയും കാലം വേ,ട്ടയാടിയ മൃ,ഗത്തിന് ദൈവം കൊടുത്ത ശിക്ഷയാണെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. “ദൈവം നീതിയുള്ളവനാണ് ഏട്ടാ… അയാൾ ചെയ്ത പാപങ്ങൾക്ക് അയാൾ അനുഭവിച്ചു തുടങ്ങി.” അഭിരാമി സമാധാനത്തോടെ പറഞ്ഞു.

അതുകേട്ട് വിനായക് അവളെയൊന്നു നോക്കി. അവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. ആ പുഞ്ചിരിക്ക് പിന്നിലെ രഹസ്യം അവൻ മാത്രം അറിഞ്ഞു. താൻ തന്റെ ഭാര്യക്കും ജനിക്കാൻ പോകുന്ന കുഞ്ഞിനും വേണ്ടി ചെയ്ത ആ പ്രവൃത്തി അവനിൽ ഒരു കുറ്റബോധവും ഉണ്ടാക്കിയില്ല. പകരം, ഒരുതരം സംതൃപ്തിയാണ് അവന് തോന്നിയത്. മാസങ്ങൾ കടന്നുപോയി. വിനായകിന്റെയും അഭിരാമി യുടെയും ജീവിതത്തിലേക്ക് ഒരു ആൺകുഞ്ഞ് പിറന്നു. വിനായക് അവനെ കൈകളിലെടുത്തു. അവന്റെ കണ്ണുകളിൽ ആ കുഞ്ഞിനോട് വല്ലാത്തൊരു വാത്സല്യം നിറഞ്ഞു നിന്നു. ഒരിക്കൽപോലും വിനായകിന് അത് സ്വന്തം കുഞ്ഞല്ല എന്ന് തോന്നിയില്ല.. അവനെ ഏറ്റുവാങ്ങിയത് അവന്റെ കൈകളിലേക്കാണ് അതു മുതൽ അവൻ ആ കുഞ്ഞിന്റെ അച്ഛനായി മാറി..

സഹദേവൻ തന്റെ പാപങ്ങളുടെ ഭാരം പേറി എവിടെയോ ഒരു മുറിയിൽ ആരും നോക്കാതെ പുഴുവരിച്ച് തളർന്നു കിടക്കുമ്പോൾ, വിനായകിന്റെ വീട്ടിൽ കുഞ്ഞിന്റെ ചിരി മുഴങ്ങി. അഭിരാമി ഇപ്പോൾ പഴയ പേടിസ്വപ്നങ്ങളിൽ നിന്നൊക്കെ മോചിത യായിരുന്നു. വിനായക് നൽകിയ സ്നേഹവും കരുതലും അവളെ മറ്റൊരു മനുഷ്യ നാക്കി മാറ്റി. തന്റെ വയറ്റിൽ വളർന്ന കുഞ്ഞ് ആരുടേതാണെന്നത് അവൾ ഇപ്പോൾ ഓർക്കാറില്ല. കാരണം, ആ കുഞ്ഞിനെ അച്ഛന്റെ സ്നേഹത്തോടെ നെഞ്ചോട് ചേർക്കുന്നത് വിനായകാണ്. ദൈവം തനിക്ക് തന്ന രക്ഷകനാണ് വിനായക് എന്ന് അവൾ ഓരോ നിമിഷവും ഉറപ്പിച്ചു. ഇന്നിപ്പോൾ ആ കുഞ്ഞ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായി മാറിയിരിക്കുകയാണ്.. അവന്റെ അച്ഛനും അമ്മയും ആയി വിനായകും അഭിരാമിയും നിറഞ്ഞ സന്തോഷത്തോടെ ജീവിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *